അപായച്ചങ്ങല വലിച്ച കേസിൽ സണ്ണിഡിയോളിനെയും കരിഷ്മയെയും മോചിതരാക്കി!

ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയായിരുന്നു ഈ വർത്തകേട്ട്.വളരെ പഴക്കംചെന്ന ഒരു കേസ് ആണ് ഈ ഇടെ പൊങ്ങി വന്നത് .അതും ബോളിവുഡിന്റെ സൂപ്പർ താരങ്ങൾ.22 വര്ഷം മുൻപ് ആണ് സംഭവം നടക്കുന്നത്.അതും സിനിമ ചിത്രീകരണത്തിനിടെയാണ് താരങ്ങൾ ട്രെയിനിന്റെ അപായച്ചങ്ങല വലിക്കുന്നത്.22 വര്‍ഷം മുമ്ബ് നടന്ന സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ് വന്നത് . ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും നടി കരിഷ്മ കപൂറിനുമെതിരെയാണ് റെയില്‍വേ കോടതിയുടെ കേസ് വന്നത് .

ഇപ്പോഴിതാ അപായചങ്ങല കേസില്‍ സണ്ണിഡിയോളിനും കരിഷ്മയ്ക്കും ക്ലീന്‍ചീട്ട്. ഷൂട്ടിങ്ങിനിടെ അപായചങ്ങല വലിച്ചെന്ന കേസിലാണ് രാജസ്ഥാന്‍ സെഷന്‍സ് കോടതി താരങ്ങളെ വെറുതെ വിട്ടത്.22 വര്‍ഷം മുമ്ബു നടന്ന സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ റെയില്‍വേ കോടതി കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. അഡീഷണല്‍ ജില്ലാ ജഡ്ജി പവന്‍ കുമാറാണ് താരങ്ങളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പറഞ്ഞത്.

1997-ല്‍ ബജ് രംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അജ്‌മേറില്‍ വച്ചായിരുന്നു സംഭവം. സണ്ണിയും കരിഷ്മയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ട്രെയിനിന്റെ ചങ്ങല വലിച്ചെന്നാണ് കേസ്. ഇത് കാരണം ട്രെയിന്‍ 25 മിനുറ്റ് വെകിയിരുന്നു.കേസില്‍ 2010-ല്‍ താരങ്ങളെ സെഷന്‍സ് കോടതി വെറുതെ വിട്ടതാണ്. എന്നാല്‍ സെപ്റ്റംബര്‍ 17ന് റെയില്‍വേ കോടതി ഇവര്‍ക്കെതിരെ വീണ്ടും കുറ്റം ചുമത്തുകയായിരുന്നു.1997-ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.

about 1997 train chain pulling case- sunny deol and karishma kapoor

Sruthi S :