ഷൂട്ടിങ്ങിനിടെ അപായച്ചങ്ങല വലിച്ചു;22 വർഷത്തിന് ശേഷം ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്!

ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ വർത്തകേട്ട്.വളരെ പഴക്കംചെന്ന ഒരു കേസ് ആണ് ഇപ്പോൾ പൊങ്ങി വന്നിരിക്കുന്നത്.അതും ബോളിവുഡിന്റെ സൂപ്പർ താരങ്ങൾ.22 വര്ഷം മുൻപ് ആണ് സംഭവം നടക്കുന്നത്.അതും സിനിമ ചിത്രീകരണത്തിനിടെയാണ് താരങ്ങൾ ട്രെയിനിന്റെ അപായച്ചങ്ങല വലിക്കുന്നത്.22 വര്‍ഷം മുമ്ബ് നടന്ന സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്. ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും നടി കരിഷ്മ കപൂറിനുമെതിരെയാണ് റെയില്‍വേ കോടതിയുടെ കേസ്.

1997-ല്‍ ‘ബജ്റംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വെച്ച്‌ 2413-എ അപ്ലിങ്ക് എക്സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്‌, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് താരങ്ങള്‍ക്കെതിരായ കേസ്.

സെഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെന്നും എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകനായ എ കെ ജയിന്‍ പറയുന്നു. ഈ മാസം 24-നാണ് കേസില്‍ റെയില്‍വേ കോടതിയുടെ അടുത്ത ഹിയറിംഗ്.

1997-ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.

1997 train chain pulling case- sunny deol and karishma kapoor

Sruthi S :