രണ്ടുമൂന്ന് തവണ തിരക്കഥ മുഴുവൻ വായിച്ച് കേൾപ്പിച്ചു.. വേ​ഗം തന്നെ മമ്മൂക്കയുടെ ഡേറ്റ് കിട്ടി, ബാക്കിയെല്ലാം പെട്ടെന്നായിരുന്നു!! തുറന്നു പറഞ്ഞ് രാഹുൽ സദാശിവൻ

കൊടുമൺ പോറ്റിയെന്ന വേറിട്ട കഥാപാത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ച ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്ന വേളയിൽ കുറച്ച് തുറന്നു പറച്ചിലുകൾ നടത്തുകയാണ് രാഹുൽ സദാശിവൻ എന്ന സംവിധായകൻ. കുറച്ച് കാലം മുൻപ് എഴുതിയ കഥയാണ് ‘ഭ്രമയു​ഗം’. ‘ഭൂതകാലം’ റിലീസ് ആയതിന് ശേഷമാണ് ചിത്രത്തിനായി മമ്മൂക്കയെ സമീപിച്ചത്. ഒരു ബ്ലാക്ക് ആൻഡ് വെെറ്റ് പീരിയഡ് ചിത്രം ചെയ്യണമെന്നത് പണ്ടുമുതലേയുള്ള ആ​ഗ്രഹമായിരുന്നു. മമ്മൂക്കയായിരിക്കണം കേന്ദ്രകഥാപാത്രം ആകണമെന്നും ചിന്തിച്ചിരുന്നു.

അങ്ങനെയൊരു ചിന്തയിൽ എഴുതിത്തുടങ്ങിയതാണ് ‘ഭ്രമയു​ഗം’. അന്നുമുതലേ ഹൊറർ എലമെന്റ് ചിത്രത്തിലുണ്ടായിരുന്നു. ഇത്രയധികം സ്വീകരണം ചിത്രത്തിന് ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ചിത്രം ഒരു ആകാംക്ഷ ജനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

വളരെയധികം സന്തോഷം. ‘ഭൂതകാല’ത്തിന് ശേഷം ഞാൻ ഒരു കഥ പറഞ്ഞോട്ടെയെന്ന് ചോദിച്ചുകൊണ്ട് മമ്മൂക്കയെ സമീപിച്ചു. കൂടിക്കാഴ്ച സാധ്യമായപ്പോൾ ബ്ലാക്ക് ആൻഡ് വെെറ്റിലുള്ള പീരിയഡ് ചിത്രം ആണെന്നും മനയിലെ കാരണവരുടെ വേഷമാണെന്നും ഒക്കെ വിശദമാക്കി. കഥ വിശദമാക്കിയതോടെ മമ്മൂക്കയ്ക്ക് ഇഷ്ടമായി. രണ്ടുമൂന്ന് തവണ തിരക്കഥ മുഴുവൻ വായിച്ച് കേൾപ്പിച്ചു. വേ​ഗം തന്നെ മമ്മൂക്കയുടെ ഡേറ്റ് കിട്ടി, ബാക്കിയെല്ലാം പെട്ടെന്നായിരുന്നു. ഇനി ഒരു അവസരം കൂടി കിട്ടിയാലും ഈ ചിത്രം ബ്ളാക് ആൻഡ് വൈറ്റിൽ തന്നെ ചെയ്യുള്ളു എന്ന് പറയുകയാണ് സംവിധായകൻ.

Merlin Antony :