Connect with us

ഇന്ത്യന്‍ സംഗീതത്തെ ലോക വേദിയിലെത്തിച്ച, മാന്ത്രിക മെലഡിയില്‍ മലയാള സിനിമയെ മയക്കിയ മഹാപ്രതിഭ; ആരാണ് എംഎം കീരവാണി!

featured

ഇന്ത്യന്‍ സംഗീതത്തെ ലോക വേദിയിലെത്തിച്ച, മാന്ത്രിക മെലഡിയില്‍ മലയാള സിനിമയെ മയക്കിയ മഹാപ്രതിഭ; ആരാണ് എംഎം കീരവാണി!

ഇന്ത്യന്‍ സംഗീതത്തെ ലോക വേദിയിലെത്തിച്ച, മാന്ത്രിക മെലഡിയില്‍ മലയാള സിനിമയെ മയക്കിയ മഹാപ്രതിഭ; ആരാണ് എംഎം കീരവാണി!

14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓസ്‌കറില്‍ മുത്തമിട്ട് ഇന്ത്യ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ആര്‍ആര്‍ആറിലൂടെയാണ് ഓസ്‌കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്!കര്‍ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്.

മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ‘ബാഹുബലി’ പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്!മതി സാമ്രാജ്യത്തില്‍ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീര്‍ത്തപ്പോള്‍ ഹൈലൈറ്റ് ആയി ഹൈ പവര്‍ ‘നാട്ടു നാട്ടു’ പാട്ട്.

ഇരുപത് ട്യൂണുകളില്‍ നിന്നും ആര്‍ആര്‍ആര്‍ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന്‍ കാലഭൈരവനും. 90കളില്‍ തെലുങ്ക് സംഗീതജ്ഞന്‍ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയായ കൊവ്വൂരിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് കീരവാണി ജനിച്ചത്. ഗാനരചയിതാവും തിരക്കഥാകൃത്തുമായ കോഡൂരി ശിവ ശക്തി ദത്തയാണ് കീരവാണിയുടെ പിതാവ്. സംഗീതസംവിധായകനും ഗായകനുമായ കല്യാണി മാലിക് സഹോദരനാണ്. സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെയും സംഗീതസംവിധായികയും ഗായികയുമായ എം.എം.ശ്രീലേഖയുടെയും ബന്ധുവാണ്. തെലുങ്ക് ബോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദിന്റെ മരുമകന്‍ കൂടിയാണ് കീരവാണി.

മലയാളം സംഗീതസംവിധായകന്‍ സി. രാജാമണി, തെലുങ്ക് സംഗീതസംവിധായകന്‍ കെ. ചക്രവര്‍ത്തി എന്നിവരോടൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകനായി 1987ലാണ് കീരവാണി തന്റെ കരിയര്‍ ആരംഭിക്കുന്നത്. കളക്ടര്‍ഗാരി അബ്ബായി, ഭാരതംലോ അര്‍ജുനുഡു തുടങ്ങിയ സിനിമകളിലും കീരവാണി അസിസ്റ്റന്റ് ചെയ്തു.

1990ല്‍ കല്‍ക്കി എന്ന ചിത്രത്തിലൂടെയാണ് കീരവാണി സ്വതന്ത്ര സംഗീതജ്ഞനായി മാറിയത്. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തില്ല, പാട്ടുകളും അധികം ശ്രദ്ധ നേടാതെ പോയി. തുടര്‍ന്ന് സംവിധായകന്‍ മൗലിയുടെ ‘മനസ്സു മമത’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കി. ഇതാണ് കീരവാണിയുടെ ആദ്യ റിലീസ് സിനിമയായി കണക്കാക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ക്ഷണ നിമിഷം ആണ് കീരവാണിയെ ശ്രദ്ധിക്കപ്പെടുന്ന സംഗീത സംവിധായകനാക്കി മാറ്റിയത്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയും ദക്ഷിണേന്ത്യയിലെ മറ്റു ഇന്‍ഡസ്ട്രികളില്‍ നിന്ന് കീരവാണിക്ക് ഓഫറുകള്‍ ലഭിക്കാനും തുടങ്ങി. 61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു.

അന്നമയ്യ പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കിലെ പിന്നണി ഗാന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായി കീരവാണി മാറി. ഈസ് രാത് കി സുബഹ് നഹിന്‍, സുര്‍ ദ മെലഡി ഓഫ് ലൈഫ്, സഖ്ം, സായ, ജിസം, ക്രിമിനല്‍, സ്‌പെഷ്യല്‍ 26, റോഗ്, പഹേലി തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. മലയാളത്തില്‍ നീലഗിരി, സൂര്യ മാനസം, ദേവരാഗം തുടങ്ങിയ ചിത്രങ്ങളുടെ സ്‌കോര്‍ ചെയ്തതും കീരവാണിയാണ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളുടെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയതും കീരവാണിയായിരുന്നു.

കര്‍ണടക സംഗീതത്തിലെ രാഗത്തിന്റെ പേര് കൂടിയാണ് കീരവാണി. പ്രസിദ്ധിയുടെ വഴിയില്‍ അത്ര തിളങ്ങി നില്‍ക്കുന്ന പ്രകൃതക്കാരനല്ല കീരവാണിയെങ്കിലും പാട്ടുകള്‍ മൂളിക്കൊടുത്താല്‍ ഭാഷാഭേദമന്യേ ആളുകള്‍ക്ക് അദ്ദേഹം മുന്‍പരിചയക്കാരനായിരിക്കും. 1990ല്‍ ഇറങ്ങിയ മനസ്സ് മമത എന്ന ചിത്രമാണ് കൊടുരി മരകതമണി കീരവാണിയെ തെലുങ്ക് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. കരിയറിന്റെ തുടക്കത്തിലേ മലയാളത്തിലുമെത്തി. 91ല്‍ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ നീലഗിരി ആദ്യചിത്രം. തൊട്ടടുത്ത വര്‍ഷം സൂര്യമാനസം. കീരവാണിയുെട മെലഡിയില്‍ മലയാളം വിതുമ്പുകയായിരുന്നു.

ഭരതനാണ് പിന്നീട് വീണ്ടും കീരവാണിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്, ദേവരാഗം പകരാന്‍. പിറന്നതോ ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലായിരുന്നു എം.എം. കീരവാണി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. 2014ല്‍ സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കീരവാണിയെ ബന്ധുകൂടിയായ സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് പിന്തിരിപ്പിച്ചത്.

More in featured

Trending

Recent

To Top