Connect with us

പേരന്‍പില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ഒരുപക്ഷേ ഒരു സ്‌പെഷ്യല്‍ ജൂറി എങ്കിലും കിട്ടിയേനെ ! ലാലേട്ടനൊന്നു മനസറിഞ്ഞു ബ്ലോഗെഴുതിയാൽ കിട്ടാവുന്നതേയുള്ളായിരുന്നു . – യുവാവിന്റെ കുറിപ്പ് വൈറൽ !

Articles

പേരന്‍പില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ഒരുപക്ഷേ ഒരു സ്‌പെഷ്യല്‍ ജൂറി എങ്കിലും കിട്ടിയേനെ ! ലാലേട്ടനൊന്നു മനസറിഞ്ഞു ബ്ലോഗെഴുതിയാൽ കിട്ടാവുന്നതേയുള്ളായിരുന്നു . – യുവാവിന്റെ കുറിപ്പ് വൈറൽ !

പേരന്‍പില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ഒരുപക്ഷേ ഒരു സ്‌പെഷ്യല്‍ ജൂറി എങ്കിലും കിട്ടിയേനെ ! ലാലേട്ടനൊന്നു മനസറിഞ്ഞു ബ്ലോഗെഴുതിയാൽ കിട്ടാവുന്നതേയുള്ളായിരുന്നു . – യുവാവിന്റെ കുറിപ്പ് വൈറൽ !

മലയാളത്തിലും തമിഴിലും ഇപ്പോൾ ചർച്ച കീർത്തി സുരേഷിനും ജോജുവിനും സാവിത്രികും ലഭിച്ച പുരസ്‌കാരമല്ല , മമ്മൂട്ടിക്ക് ലഭിക്കാതെ പോയ പുരസ്‌കാരമാണ് . തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതുമാണ് അക്കാര്യം. കാരണം മമ്മൂട്ടിയുടെ പ്രകടനം അത്രക്ക് മികച്ചതാണ് നിന്നത്. അതുകൊണ്ട് തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ തിളയ്ക്കുകയാണ് .“ സിനിമാ പാരഡീസോ ക്ലബില്‍ സുഗില്‍ എന്ന യുവാവ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

കേരളം വീണ്ടും മറ്റൊരു പ്രളയം നേരിടാന്‍ ഒരുങ്ങുന്ന സമയം. തിരക്കിട്ട് അതാ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇത്തവണയും മമ്മൂട്ടിക്ക് അര്‍ഹിച്ച പുരസ്‌കാരം ഇല്ല. തമിഴ് സിനിമകളെ തീര്‍ത്തും അവഗണിച്ച പുരസ്‌കാര പ്രഖ്യാപനം. ഉറിയും അന്ധാദുനും മികച്ച ചിത്രങ്ങള്‍ തന്നെയാണ്, എങ്കിലും വിക്കി കൗശലിനും ആയുഷ്മാന്‍ ഖുറാനും പുരസ്‌കാരങ്ങള്‍ നല്‍കിയതിനുള്ള കാരണം എന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവരെക്കാള്‍ എത്രയോ മുകളിലാണ് പേരന്‍പിലെ അമുദവന്‍. അതുപോലെ തന്നെ അമുദന്റെ പാപ്പയും മികച്ച ബാലതാരമാകാന്‍ അര്‍ഹയായിട്ടും നല്‍കിയില്ല. ചര്‍ച്ച ചെയ്ത ശക്തമായ വിഷയം കൊണ്ട് തന്നെ ഒരു ജൂറി പരാമര്‍ശത്തിന് എങ്കിലും അര്‍ഹതയുണ്ട് പരിയേരും പെരുമാളിന്, എന്നിട്ടും അവഗണിച്ചു. തമിഴ് ചിത്രങ്ങളോടുള്ള ഈ അവഗണക്കുള്ള കാരണം രാഷ്ട്രീയം തന്നെയെന്ന് അരിയാഹാരം തിന്നുന്ന ഏതൊരു സിനിമാ പ്രേമിക്കും അറിയാം. ഭരണപക്ഷത്തിന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള പുരസ്‌കാര വിതരണം ഇന്ന് തൊട്ടുള്ളതല്ല, വര്‍ഷങ്ങള്‍ ആയുള്ളതാണ്. എങ്കിലും ഇത്രയും അപകടകരമാം വിധമായത് ഇപ്പോഴാണ് എന്നതില്‍ സംശയമില്ല.

എന്തുകൊണ്ട് മമ്മൂട്ടിക്ക് ഇല്ല ??

ചോദ്യം പോലെതന്നെ ഉത്തരവും ലളിതം. രാഷ്ട്രീയം തന്നെയാണ്. മമ്മൂക്കയ്ക്ക് ഈ അവസ്ഥ ആദ്യമായല്ല. എങ്കിലും ഏവരും ഒന്നടങ്കം ആഗ്രഹിച്ചിരുന്നു ഇപ്രാവശ്യം തമിഴ് സിനിമയിലൂടെ ആണെങ്കിലും ഇക്കക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടും എന്ന്. ബെസ്റ്റ് ആക്ടര്‍ പോയിട്ട് ജൂറി പരാമര്‍ശം പോലും ഉണ്ടായില്ല. മുഹമ്മദ്കുട്ടി അല്ലെങ്കില്‍ മമ്മൂട്ടി എന്ന പേരാണോ നിങ്ങള്‍ക്ക് പ്രശ്നം ? അതോ ഒരു ഇടതുപക്ഷ ചിന്താഗതി ഉള്ളതുകൊണ്ടോ ? രണ്ടും ആയിരിക്കാം. പറയുന്നത് ശെരി അല്ലെന്ന് അറിയാം, എന്നാലും പറയേണ്ടത് ഞാന്‍ പറയും. പേരന്‍പില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ഒരുപക്ഷേ ഒരു സ്‌പെഷ്യല്‍ ജൂറി എങ്കിലും കിട്ടിയേനെ എന്ന് ചിന്തിച്ചാല്‍ അത്ഭുതപ്പെടാന്‍ ഇല്ല. പേരന്‍പിനെ പോലെ അഭിനയ പ്രാധാന്യം ഉള്ള ഒരു ചിത്രം ഇക്കൊല്ലം ലാലേട്ടന് ഉണ്ടായിരുന്നേല്‍ ഉറപ്പായും പുരസ്‌കാരം കിട്ടിയേനെ. ലാലേട്ടന്‍ മനസ്സറിഞ്ഞു ഒന്ന് ബ്ലോഗ് എഴുതിയാല്‍ കിട്ടാവുന്നതേ ഉള്ളൂ. ലാലേട്ടന്റെ RSSമായുള്ള സേവാഭാരതി വഴിയുള്ള ബന്ധം കൊണ്ട് തന്നെ ഉറപ്പായും കിട്ടിയേനെ. ഇവിടെയാണ് രാഷ്ട്രീയം കലരുന്നത്.

പേരന്‍പും പരിയേരും പെരുമാളും തഴയപ്പെട്ടത് എങ്ങനെ ?

ഈ 2 ചിത്രങ്ങള്‍ പോലെ തന്നെ വടചെന്നൈ ഉള്‍പ്പടെ പല തമിഴ് ചിത്രങ്ങളും തഴയപ്പെട്ടു. തമിഴിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ചില നോര്‍ത്ത് ഇന്ത്യന്‍സിന്റെയും RSSന്റെയും പകപോക്കല്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. ഹിന്ദി രാഷ്ട്ര ഭാഷയായി കേരളം ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുകയും സ്‌കൂളിലും കോളേജിലും ഒക്കെ പഠിപ്പിക്കുമ്ബോഴും തമിഴ് നാട്ടുകാര്‍ മാത്രം ഇതിനെ ശക്തമായി എതിര്‍ത്തു. ഇന്നും പല വിധത്തില്‍ ഹിന്ദി അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്ബോഴും അതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കാന്‍ തമിഴ് ജനതക്ക് സാധിക്കുന്നുണ്ട്. ‘തമിഴ് വാഴ്‌കെ, തമിഴ് മക്കള്‍ വാഴ്‌കെ’ എന്ന് ഉറച്ചസ്വരത്തില്‍ പറയുന്നതും GoBackMODI Champaign-നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് എതിരെ ഉള്ള പ്രക്ഷോഭങ്ങളും ഒന്നും നോര്‍ത്ത് ഇന്ത്യന്‍സിന് പ്രത്യേകിച്ച്‌ RSS- BJPക്കാര്‍ക്കും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ തുടര്‍ ചലനങ്ങള്‍ തന്നെയാണ് ഇത്തവണത്തെ പുരസ്‌കാരത്തിലും പ്രകടമായത്. അതുകൊണ്ട് തന്നെയാണ് പേരന്‍പിന് പുരസ്‌കാരം നിഷേധിച്ചത്.

പേരന്‍പിലെ പാപ്പയെ അവതരിപ്പിച്ച സാധനക്ക് പുരസ്‌കാരം നിഷേധിച്ചതില്‍ വല്ലാതെ വിഷമം തോന്നി. പോരാത്തതിന് 4 പേര്‍ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം വീതിച്ചു നല്‍കിയപ്പോള്‍ ഒരു സ്‌പെഷ്യല്‍ ജൂറി പോലും ഇല്ലായെന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി ദുഃഖം തോന്നി. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തിന്റെ ജീവചരിത്രം കാണിച്ച ഹ്രസ്വചിത്രത്തിന് ‘കുടുംബ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രം’ എന്ന് പറഞ്ഞു പുരസ്‌കാരം നല്‍കിയവരോട് മറ്റൊന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ പരിയേരും പെരുമാളിന് പുരസ്‌കാരം നിഷേധിച്ചതില്‍ മറ്റ് പല കാരണങ്ങളും ഉണ്ട്. ഒന്നാമതായി ചിത്രം ചര്‍ച്ച ചെയ്ത വിഷയം. ജാതി വ്യവസ്ഥയെ ഇത്രമാത്രം ആഴത്തില്‍ ഇറങ്ങി പ്രേക്ഷകരിലേക്ക് എത്തിച്ച ഒരു ചിത്രം ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. മറ്റൊരു കാരണം ഇതിന്റെ നിര്‍മ്മാതാവ് തന്നെ. പാ. രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. താഴ്ന്ന ജാതിക്കാരനായ രഞ്ജിത്തിന്റെ എല്ലാ സിനിമകളും (മദ്രാസ്, കാല, കബാലി) ഇന്നത്തെ ജാതീയതയും വര്‍ഗീയതയും രാഷ്ട്രീയവും ശക്തമായി തന്നെ ഉറക്കെ വിളിച്ചു പറയുന്നവയാണ്. അത്തരം ഒരു വ്യക്തിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കുന്നതിനോട് RSSന്റെ അതൃപ്തി പറയേണ്ടത് ഇല്ലല്ലോ. കൂടാതെ ഒരു തമിഴ് ചിത്രം കൂടി ആയാല്‍ മറ്റൊന്ന് ആലോചിക്കേണ്ട.

കഴിവിനുള്ള അംഗീകാരം ആണ് ഓരോ പുരസ്‌കാരങ്ങളും. എന്നാല്‍ അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയാല്‍ അതില്‍ എന്താണ് വിശ്വാസ്യത ? വിശ്വാസ്യത നഷ്ടപ്പെട്ടില്ല എന്ന് കാണിക്കാന്‍ വേണ്ടി അനര്‍ഹര്‍ക്കിടയില്‍ ചില അര്‍ഹരെയും ഉള്‍പ്പെടുത്തി. മഹാനടി എന്ന ചിത്രത്തിന് കീര്‍ത്തി സുരേഷിന് പുരസ്‌കാരം നല്‍കിയതില്‍ സന്തോഷം തോന്നി. ഇത്തരം അര്‍ഹരായവര്‍ക്ക് കിട്ടിയ പുരസ്‌കാരത്തിന്റ ശോഭ കെടുത്തുന്നതാണ് അനര്‍ഹര്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍. പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ചില അജണ്ടകള്‍ നടപ്പാക്കാനും വേണ്ടിയുള്ള വേദിയായി കലക്കുള്ള പുരസ്‌കാരവും മാറി എന്നത് വളരെ ദുഃഖവും അതോടൊപ്പം പുച്ഛവും തോന്നുന്ന ഒന്നായി മാറി. ജൂറിയില്‍ മേജര്‍ രവി ഉണ്ട് എന്ന് അറിഞ്ഞപ്പോള്‍ എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൃശ്യ അച്ചടി മാധ്യമങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര പുരസ്‌കാര മേഖലയിലും കാവിവല്‍ക്കരണം തന്നെയാണ് നടക്കുന്നത്.

NB: ഇത് എഴുതിയത് കൊണ്ട് എന്നെ സുഡാപ്പിയും, കമ്മിയും, മോഹന്‍ലാല്‍ ഹെയ്റ്ററും, ഇക്കാ ഫാനും ആക്കി മാറ്റണ്ടാ. പാക്കിസ്ഥാനില്‍ പോകാനും പറയണ്ട, പോകില്ല. പൊങ്കാല ഇടേണ്ടവര്‍ക്ക് ഇടാം, എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

viral post about mammootty and national award

More in Articles

Trending

Recent

To Top