Connect with us

ആകാശഗംഗ വിജയിച്ചതിനു പിന്നാലെ സ്വപ്നത്തിൽ അമ്മ വന്നു കുടുംബത്തെ അവഹേളിച്ചെന്നു പറയുന്നതായി തോന്നൽ! അതിനു 15 ലക്ഷം മുടക്കി പരിഹാരവും ചെയ്തു – വിനയൻ

Malayalam Breaking News

ആകാശഗംഗ വിജയിച്ചതിനു പിന്നാലെ സ്വപ്നത്തിൽ അമ്മ വന്നു കുടുംബത്തെ അവഹേളിച്ചെന്നു പറയുന്നതായി തോന്നൽ! അതിനു 15 ലക്ഷം മുടക്കി പരിഹാരവും ചെയ്തു – വിനയൻ

ആകാശഗംഗ വിജയിച്ചതിനു പിന്നാലെ സ്വപ്നത്തിൽ അമ്മ വന്നു കുടുംബത്തെ അവഹേളിച്ചെന്നു പറയുന്നതായി തോന്നൽ! അതിനു 15 ലക്ഷം മുടക്കി പരിഹാരവും ചെയ്തു – വിനയൻ

ആകാശഗംഗ 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇരുപതു വർഷത്തിന് ശേഷമാണ് ആകാശഗംഗ വീണ്ടും എത്തിയത് . സിനിമയുടെ മൂലകഥ തന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതാണെന്നാണ് വിനയന്‍ പറയുന്നത്. തന്റെ അമ്മ പറഞ്ഞ കഥയാണിതെന്നും വിനയന്‍ പറയുന്നു.

‘കോയിപ്പുറത്ത് കാവ്. അവിടെയൊരു ഏഴിലം പാലയുണ്ട്. അതില്‍ യക്ഷിയുണ്ടെന്നും അമ്മ പറയുമായിരുന്നു. നമ്മുടെ കുടുംബത്തിലെ ഒരാളെ ഈ ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഏഴിലം പാലയില്‍ പ്രതികാരദാഹിയായ യക്ഷിയുണ്ടെന്ന കഥ എന്റെ മനസില്‍ തെളിയുന്നത്. കാവില്‍ കാര്‍ന്നോമ്മാരെല്ലാം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തുള്ളുന്നതുമെല്ലാം കാണാം. ചിലര്‍ ശരിക്കും തുള്ളും, മറ്റുചിലര്‍ അഭിനയിക്കുകയാവും. അഭിനയിച്ചു തുള്ളുന്നതാണ് സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത്.’

‘പിന്നീട് അമ്മ മരിച്ചു. സിനിമയെടുത്തു വിജയിക്കുകയും ചെയ്തു. പിന്നീട് സ്വപ്നത്തില്‍ അമ്മ വന്നു പറയുന്നതായി ഒരു തോന്നല്‍. നീ നമ്മുടെ കുടുംബത്തേയും കാര്‍ന്നോന്മാരെയുമെല്ലാം അവഹേളിച്ചില്ലേ എന്ന്. അതിനുശേഷം കുട്ടനാട്ടില്‍ സ്വന്തം തറവാട്ടില്‍, 20 വര്‍ഷം മുമ്പ് 15 ലക്ഷം മുടക്കി ഒരു അമ്പലം പണിതു. പരിഹാരമായി പൂജകളും നടത്തി.’ വിനയന്‍ പറഞ്ഞു.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം.

vinayan about akashaganga making

More in Malayalam Breaking News

Trending

Recent

To Top