വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടു; ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു; വിദ്യാബാലന്‍
കരിയറിന്റെ തുടക്കത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും തന്നെ അവസാന നിമിഷം പുറത്താക്കിയിട്ടുണ്ട്. നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് ഒരു നിര്‍മാതാവ് പറഞ്ഞു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് ഇവരെ നായികയാക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും പറഞ്ഞു.കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് നടി വിദ്യ ബാലൻ. ഒരു പ്രമുഖ സിനിമ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍
നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും തന്നെ അവസാന നിമിഷം പുറത്താക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ വിദ്യ സിനിമയില്‍ വച്ച് ഒരേയൊരു മോശം അനുഭവമേ തനിക്കുണ്ടായിട്ടുള്ളൂവെന്നും പറയുന്നു. പരസ്യ ചിത്രീകരണത്തിനായി പോയപ്പോള്‍ കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് സംവിധായകനോട് വിദ്യ പറഞ്ഞു. എന്നാല്‍, അത് വേണ്ട. തന്റെ മുറിയിലിരുന്ന് സംസാരിക്കാം എന്നായിരുന്നു സംവിധായകന്റെ മറുപടി.അതോടെ മുറിയിലേക്ക് പോകാന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയതിന് ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിട്ടുവെന്നും വിദ്യ വ്യക്തമാക്കി.
ഏറെ വേദന തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നാണ് വിദ്യാബാലന്‍ തുറന്നടിച്ചത്. നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായും വിദ്യ പറഞ്ഞു.ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് എന്നെ നായികയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു. ആറുമാസത്തോളം കാലം എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു. എന്റെ രൂപം മോശമാണോ എന്ന തോന്നല്‍ പോലും എനിക്ക് തന്നെയുണ്ടായി. കരാര്‍ ഉറപ്പിച്ച മലയാള സിനിമയില്‍ നിന്നടക്കം എന്നെ മാറ്റി. ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’. ഞാന്‍ എങ്ങനെയാണോ അതുപോലെതന്നെ എന്നെ സ്‌നേഹിക്കണമെന്നും പഠിപ്പിച്ചത് ആ അനുഭവമാണ്- വിദ്യാ ബാലന്‍ കൂട്ടിച്ചേർത്തു.
vidhya balan- reveals her experience