Connect with us

ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു; പിന്നീട് ഞാൻ അവനെ പ്രത്യേകം ശ്രദ്ധിച്ചു

Malayalam

ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു; പിന്നീട് ഞാൻ അവനെ പ്രത്യേകം ശ്രദ്ധിച്ചു

ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു; പിന്നീട് ഞാൻ അവനെ പ്രത്യേകം ശ്രദ്ധിച്ചു

ഈ അടുത്തായിരുന്നു നര്‍ത്തകിയുമായ താരകല്യണിന്റെ മകളും ടിക്ക് ടോക്ക് താരവുമായ സൗഭാഗ്യ വിവാഹിതയായത്. ഇരുവരുടെ സുഹൃത്തായ അര്‍ജുന്‍ ശേഖരാണ് സൗഭാഗ്യയ്ക്ക് മിന്ന് ചാർത്തിയത്

മകളുടെ വിവാഹം തനിയ്ക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നുവെന്നും യഥാർഥത്തിൽ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ലെന്ന് താര കല്യാൺ. റിമി ടോമി അവതാരകയായി എത്തിയ ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോഴായിരുന്നു താര കല്യാണ്‍ മകളുടെ വിവാഹത്തെക്കുറിച്ച്‌ വാചാലയായത്.

‘മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് അവൾ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോർത്തപ്പോൾ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാൽ മകൾ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവൾ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാൻസി നമ്പർ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20–02–2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാർഥത്തിൽ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്പർ കണ്ടെത്തി ‍ക്ഷണിക്കുക മാത്രമാണ് ചെയ്തത്.

അർജുനെ വളരെ വർഷം മുൻപ് മുതൽ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാൻ അവനെ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാർഥികൾ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാൽ ഒരു ദിവസം ഞാൻ വഴക്കു പറഞ്ഞപ്പോൾ അർജുൻ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാൻ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാർഥി ഭാവിയിൽ എന്റെ മകളുടെ ഭർത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അർജുനെ മരുമകൻ എന്നല്ല മകൻ എന്നു വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ’.

thara kalyan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top