Connect with us

ആരും കീർത്തി സുരേഷിനെ മൈൻഡ് ചെയ്തില്ല , എല്ലാവരും എന്റൊപ്പം സെല്ഫിയെടുക്കാനാണ് വന്നത് ; കീർത്തിയെ കണ്ടാൽ ഒരു രോഗിയെ പോലെയുണ്ട് – കീർത്തി സുരേഷിനെ പരിഹസിച്ച് ശ്രീ റെഡ്‌ഡി

Tamil

ആരും കീർത്തി സുരേഷിനെ മൈൻഡ് ചെയ്തില്ല , എല്ലാവരും എന്റൊപ്പം സെല്ഫിയെടുക്കാനാണ് വന്നത് ; കീർത്തിയെ കണ്ടാൽ ഒരു രോഗിയെ പോലെയുണ്ട് – കീർത്തി സുരേഷിനെ പരിഹസിച്ച് ശ്രീ റെഡ്‌ഡി

ആരും കീർത്തി സുരേഷിനെ മൈൻഡ് ചെയ്തില്ല , എല്ലാവരും എന്റൊപ്പം സെല്ഫിയെടുക്കാനാണ് വന്നത് ; കീർത്തിയെ കണ്ടാൽ ഒരു രോഗിയെ പോലെയുണ്ട് – കീർത്തി സുരേഷിനെ പരിഹസിച്ച് ശ്രീ റെഡ്‌ഡി

ഏത് കാര്യങ്ങളിലും അഭിപ്രായ പ്രകടനവുമായി എത്തുന്ന ആളാണ് ശ്രീ റെഡ്ഢി . മറ്റു നടിമാരോടൊക്കെ ഭയങ്കര പുച്ഛമാണ് ശ്രീ റെഡ്ഢിക്ക്. ബോളിവുഡ് അരങ്ങേറ്റത്തിനായി തടി കുറച്ച കീർത്തി സുരേഷിനെ പുഛിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീ റെഡ്‌ഡി .


ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി കീര്‍ത്തി സുരേഷ് ശരീര ഭാരം കുറച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. നടിയെ പിന്തുണച്ചും വിമര്‍ശിച്ചുകൊണ്ടും നിരവധി പേരായിരുന്നു എത്തിയിരുന്നത്. ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് കീര്‍ത്തി ആദ്യമായി ബോളിവുഡിലേക്ക് എത്തുന്നത്. താരപുത്രി തന്നെയായിരുന്നു അടുത്തിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. കീര്‍ത്തി സുരേഷിന്റെ പുതിയ മേക്ക് ഓവറിനവിമര്‍ശിച്ചുകൊണ്ടായിരുന്നു ശ്രീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

കീര്‍ത്തി സുരേഷും താനും ഒരേ വിമാനത്തിലായിരുന്നു യാത്ര ചെയ്തതെന്ന് ശ്രീറെഡ്ഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഞാനടക്കമുളള ആരും അവരെ അത്ര ഗവനിച്ചിരുന്നില്ല. എല്ലാവരും തന്നോടാണ് സംസാരിച്ചതെന്നും സെല്‍ഫി ആവശ്യപ്പെട്ടതെന്നും ശ്രീറെഡ്ഡി പറയുന്നു. ശരീര ഭാരം കുറച്ചതിനു ശേഷം കീര്‍ത്തി സുരേഷിനെ കാണുമ്ബോള്‍ ഒരു രോഗിയെ പോലെയാണ് തോന്നുന്നത്.

മഹാനദി എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത് സംവിധായകന്‍ മികവുകൊണ്ടാണ്. അല്ലാതെ കീര്‍ത്തിയുടെ കഴിവ് കൊണ്ടല്ല, ശ്രീറെഡ്ഡി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കീര്‍ത്തി സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ച ശ്രീറെഡ്ഡി സായി പല്ലവിയെ പിന്തുണച്ചുകൊണ്ടായിരുന്നു പോസ്റ്റില്‍ കുറിച്ചത്. സായി പല്ലവി ബെസ്റ്റ് ആന്‍ഡ് റോക്കിങ് എന്നാണ് നടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

sri reddy against keerthi suresh

Continue Reading
You may also like...

More in Tamil

Trending

Recent

To Top