Social Media
എന്റെ വീട്ടിലെ അന്നത്തെ അന്തരീക്ഷത്തിനേക്കാളും കുറച്ചൂടെ രസമായിരുന്നു ബോർഡിംഗ് സ്‌കൂൾ; സിന്ധു കൃഷ്ണ
എന്റെ വീട്ടിലെ അന്നത്തെ അന്തരീക്ഷത്തിനേക്കാളും കുറച്ചൂടെ രസമായിരുന്നു ബോർഡിംഗ് സ്‌കൂൾ; സിന്ധു കൃഷ്ണ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
ഇപ്പോഴിതാ പുതിയ വീഡിയോയിൽ സുന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബോർഡിംഗ് സ്‌കൂളിലെ ജീവിതം എങ്ങനെയായിരുന്നു, പേരൻസിനെ മിസ് ചെയ്യാറുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു സിന്ധുകൃഷ്ണയുടെ മറുപടി. ബോർഡിംഗ് സ്‌കൂൾ എന്താണെന്ന് പോലും വലിയ വിവരമില്ലാത്ത ഒരു കാലത്താണ് ഞാൻ അവിടെ എത്തിയത്. അഡ്മിഷൻ കിട്ടിയതൊക്കെ വലിയ കഥയാണ്.
എനിക്ക് ഇഷ്ടമായിരുന്നു ആ ജീവിതം. എന്റെ വീട്ടിലെ അന്നത്തെ അന്തരീക്ഷത്തിനേക്കാളും കുറച്ചൂടെ രസമായിരുന്നു ബോർഡിംഗ് സ്‌കൂൾ. അവിടെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ പറ്റിയിരുന്നു എനിക്ക്. സ്വന്തമായിട്ടായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. ചെറുപ്പത്തിൽ തന്നെ നമുക്ക് സ്മാർട്ടാവാൻ പറ്റും. എത്രയോ പേരുടെ ഇടയിലാണ് ജീവിക്കുന്നത്. ധാരാളം ബുള്ളിയിംഗൊക്കെ നടക്കും അവിടെ. എന്നാലും നമ്മൾ നിൽക്കാൻ പഠിക്കും.
സ്വന്തമായിട്ട് കാര്യങ്ങളെല്ലാം ചെയ്യാനുള്ള പക്വത കിട്ടും. പേരൻസിനെ മിസ് ചെയ്യാറുണ്ടോയെന്ന് ചോദിച്ചാൽ അതെ, അവരെ മിസ് ചെയ്യാറൊക്കെയുണ്ട്. എന്നാൽ ബോർഡിംഗ് സ്‌കൂളും പഠനവും ഫ്രണ്ട്‌സുമൊക്കെയായി ഞാൻ ഹാപ്പിയായിരുന്നു. പാട്ടിലും ഡാൻസിലുമൊക്കെ പങ്കെടുക്കുമായിരുന്നു. വെക്കേഷൻ കഴിഞ്ഞ് പോയാൽ ആദ്യത്തെ മൂന്നാല് ദിവസം ഹോം സിക്ക്‌നെസ് ഫീൽ ചെയ്യാറുണ്ട്. പിന്നെ ഓക്കെയാവും.
നല്ല ടീച്ചേഴ്‌സും ഫ്രണ്ട്‌സുമൊക്കെയുണ്ടായിരുന്നു അവിടെ. പിന്നെ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാനും പറ്റുമായിരുന്നു. സങ്കടപ്പെട്ടിരിക്കാനൊന്നും സമയം കിട്ടില്ല. ബോർഡിംഗ് സ്‌കൂൾ എനിക്കിഷ്ടമാണ്, എന്റെ പിള്ളേരെയൊന്നും ഞാൻ ബോർഡിംഗ് സ്‌കൂളിൽ വിട്ടിട്ടില്ല. ഞങ്ങൾക്ക് മക്കളായ സമയത്ത് ബോർഡിംഗിലൊക്കെ വിടുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു.
അത്രയും എക്‌സ്‌പെൻസീവാണ്. ബോർഡിംഗിൽ ലക്ഷങ്ങളൊന്നും കൊടുക്കാൻ പറ്റിയ സാഹചര്യമല്ലായിരുന്നു. അതുപോലെ തന്നെ മക്കളുടെ കാര്യത്തിൽ ഞാൻ പൊസസീവായിരുന്നു. അവരെപ്പോഴും എന്റെ കൂടെ തന്നെ വേണമെന്നായിരുന്നു. അതും ഒരു കാരണമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്തും ഞാൻ ഹോസ്റ്റലിലായിരുന്നു. മസ്‌കറ്റിലായിരുന്നപ്പോൾ രണ്ട് വർഷം ഡേ സ്‌കോളറായി പോയി വരികയായിരുന്നു.
ഒട്ടും ഇഷ്ടമല്ലായിരുന്നു. രാവിലെ എഴുന്നേൽക്കുന്നു, സ്‌കൂൾ ബസിനായി ഓടുന്നു, ബസ് യാത്രയൊന്നും എനിക്കിഷ്ടമല്ലായിരുന്നു. സ്‌കൂളിലെത്തും മുൻപേ ആകെ വയ്യാതെയാവും. ഡാൻസ് പ്രോഗ്രാമിനൊന്നും പങ്കെടുക്കാറേയില്ലായിരുന്നു. പ്രാക്ടീസിനൊന്നും പങ്കെടുക്കാനാവില്ലായിരുന്നു. അതിനാല് തന്നെ ആ ജീവിതം അത്ര ഇഷ്ടവുമല്ലായിരുന്നു എന്നും സിന്ധു കൃഷ്ണ പറഞ്ഞു.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കശ്മീർ യാത്രയിൽ നിന്നുള്ള വീഡിയോയും സിന്ധു പങ്കുവെച്ചിരുന്നു. മൂന്ന് മക്കൾക്കും തന്റെ രണ്ട് കൂട്ടുകാരികൾക്കുമൊപ്പമായിരുന്നു യാത്ര. കൊവിഡിന് ശേഷമാണ് ഞാൻ വണ്ണം വെച്ചത്. കൊവിഡ് വരെ ഞാൻ കൺട്രോളിലായിരുന്നു. കൊവിഡിന് ശേഷം വീട്ടിൽ കൂടുതൽ നല്ല ഭക്ഷണങ്ങൾ വെച്ചു, വ്യായാമം കുറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയാൽ നേരെ കാറിൽ പോകും.
കുറച്ച് നാൾ യോഗയുണ്ടായിരുന്നു. അപ്പോൾ മൂന്ന് നാല് കിലോ കുറഞ്ഞു. പക്ഷെ രാവിലെ ഉറക്കമാെഴിവാക്കി യോഗ ചെയ്യാൻ എനിക്ക് മടിയായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് യോഗ ഇൻസ്ട്രക്റ്റർ ഹിമാലയൻ ടൂർ പോയി. പിന്നെ മടിയായി നിർത്തി. ജിമ്മിൽ ജോയിൻ ചെയ്യാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
