Connect with us

നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് കഥാപാത്രമായി മാറിയത്; സത്യന്‍ അന്തിക്കാട്

News

നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് കഥാപാത്രമായി മാറിയത്; സത്യന്‍ അന്തിക്കാട്

നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് കഥാപാത്രമായി മാറിയത്; സത്യന്‍ അന്തിക്കാട്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മഞ്ജു വാര്യരും കുടുംബവുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ അമ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് സത്യന്‍ അന്തിക്കാടായിരുന്നു. മഞ്ജുവിനെ പരിചയപ്പെട്ടതിനെക്കുറിച്ചും വീട്ടുകാരുമായുള്ള അടുപ്പത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായിരുന്നു.

സാക്ഷ്യമെന്ന ചിത്രത്തിലൂടെയായി സിനിമയില്‍ അരങ്ങേറിയ താരമാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെയായിരുന്നു നായികയായി തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മഞ്ജുവിന് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിരുന്നു താരം. പ്ലാന്‍ ചെയ്ത് സിനിമയിലെത്തിയ ആളല്ല താനെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു.

എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നുവെന്നായിരുന്നു കരിയറിനെക്കുറിച്ച് മഞ്ജു വിശേഷിപ്പിച്ചത്. മഞ്ജുവിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യരുടെ പുസ്തകമായ നിലാവെട്ടത്തിന്റെ അവതാരികയിലായിരുന്നു അദ്ദേഹം ഈ കൂടിക്കാഴ്ചയെക്കുറിച്ചും വിവരിച്ചത്.

മഞ്ജു വാര്യരുടെ അമ്മ എന്ന നിലയിലാണ് ഗിരിജ വാര്യരെ സത്യന്‍ അന്തിക്കാട് പരിചയപ്പെട്ടത്. ലോഹിതദാസായിരുന്നു മഞ്ജുവിനെയും അമ്മയേയും പരിചയപ്പെടുത്തിയത്. സല്ലാപം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. പുതിയ പെണ്‍കുട്ടിയാണ് നായിക. അപാരമായ അഭിനയശേഷിയുള്ള കുട്ടിയാണ്, ആ കുട്ടിയെ ശ്രദ്ധിച്ച് നോക്കൂ സത്യാ എന്ന് ലോഹി പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍ക്കുന്നു. ഒരു സിനിമാനടിയുടെ പകിട്ടൊന്നുമില്ലാത്തൊരു പാവാടക്കാരി, അതായിരുന്നു അന്നത്തെ മഞ്ജു.

നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് അവര്‍ കഥാപാത്രമായി മാറിയത്. ഒരൊറ്റ ഷോട്ടില്‍ തന്നെ മഞ്ജുവിലെ അഭിനേത്രിയെ സത്യന്‍ അന്തിക്കാട് മനസിലാക്കിയ നിമിഷമായിരുന്നു അത്്. മകളോടൊപ്പം അന്ന് ലൊക്കേഷനിലേക്ക് അച്ഛനും അമ്മയും കൂട്ടുവന്നിരുന്നു. അങ്ങനെയാണ് അവരെ പരിചയപ്പെടുന്നത്. തന്റെ നാടിന്റെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നായിരുന്നു അവരുടെ വരവ്.

കണ്ണൂരിലാണ് ജോലിയെന്നും അത് നിര്‍ത്തി പുള്ളിലേക്ക് തിരിച്ച് വരാനുള്ള പ്ലാനിലാണ് താനെന്ന് മാധവവാര്യര്‍ പറഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ് മാധവേട്ടനുമായുള്ള സൗഹൃദം. അദ്ദേഹത്തിന്റെ നിഴലായാണ് ഗിരിജ വാര്യരെ കണ്ടിട്ടുള്ളൂ. ഒരേ നാട്ടുകാരായതിനാല്‍ ഇടയ്ക്ക് മഞ്ജുവിന്റെ വീട്ടിലേക്ക് പോവാറുണ്ടായിരുന്നു. സിനിമാക്കാരുടെ സൗഹൃദം മാത്രമായിരുന്നില്ല ഞങ്ങളുടേത്. വീട്ടിലെ വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ടെങ്കിലും ഗിരിജ വാര്യരുടെ ഉള്ളിലൊരു എഴുത്തുകാരിയുള്ളതായി അറിയില്ലെന്നും സത്യന്‍ അന്തിക്കാട് കുറിച്ചിരുന്നു.

മാധവേട്ടന്‍ അസുഖബാധിതനായി വിടവാങ്ങിയപ്പോള്‍ അതെങ്ങനെയാണ് അവര്‍ നേരിടുക എന്നോര്‍ത്ത് വിഷമിച്ചിരുന്നു. അത്രയേറെ ഒരുമയോടെ ജീവിച്ചവരായിരുന്നു. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഗിരിജ വാര്യരെ ദൂരെ നിന്ന് നോക്കിക്കാണുന്നുണ്ടായിരുന്നു. അതിനിടയില്‍ യാദൃശ്ചികമായാണ് ആ കുറിപ്പ് കിട്ടിയത്.

കുടുംബസുഹൃത്തായിരുന്നു ആ കുറിപ്പ് എനിക്കയച്ച് തന്നത്. മഞ്ജുവിനെ വിളിച്ചപ്പോള്‍ അമ്മ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ കഥകളൊക്കെ എഴുതുമായിരുന്നു എന്ന് പറഞ്ഞു. ഞാനങ്ങനെ കാര്യമായി ഒന്നും എഴുതാറില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. നമ്മുടെ വീട്ടിലൊരാളായി നമ്മശോട് സംവദിക്കുന്ന പോലെയാണ് ഗിരിജ വാര്യരുടെ എഴുത്ത് എന്നുമായിരുന്നു സത്യന്‍ അന്തിക്കാട് അവതാരികയില്‍ എഴുതിയത്.

More in News

Trending

Recent

To Top