സത്താറിനരികിൽ നെഞ്ചുപൊട്ടി ജയഭാരതി! അവർ തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ദൃഢമായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു വേർപിരിയൽ? രണ്ടാം ഭാര്യ നസീം ബീന സത്താറിന്റെ ജീവിതത്തിൽ എത്തിയതോടെ സംഭവിച്ചത്…
സത്താറിന്റെ അവസാന നിമിഷം ജയഭാരതി കണ്ണീരണിഞ്ഞു തകർന്നു നിന്നിരുന്നത്. സത്താറിന് യാത്രാ മൊഴി നൽകിയതും കണ്ണീരോടെയാണ്. അവർ തമ്മിലുള്ള ആത്മബന്ധം എത്രത്തോളമെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. ഏകദേശം ഒരാഴ്ച മുന്‍പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവത്രെ .ഇങ്ങനെ ചില വിവാദങ്ങൾ ബാക്കി വെച്ചാണ് സത്താർ യാത്രയാകുന്നത്.
അവസാന നാളുകളില്‍ നടന്‍ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്ന് ഇവരുടെ സഹോദരന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഷമീര്‍ ഒറ്റത്തൈക്കല്‍ പറഞ്ഞു. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു. 2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്.സത്താര്‍ രോഗിയായതുമുതല്‍ ചികിത്സയ്‌ക്കെല്ലാം സാമ്ബത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. അടുത്തയിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തില്‍ ആദ്യഭാര്യ ജയഭാരതിയെ അടുത്തിടെ സത്താര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, തര്‍ക്കത്തിനൊടുവില്‍ അവര്‍ ഫോണ്‍ വച്ചതായി സത്താര്‍ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീര്‍ പറയുന്നു. സത്താറിന് ജയഭാരതിയെ വെറുക്കാനോ തിരിച്ചു ജയഭാരതിക്ക് സത്താറിനെ വെറുക്കാനോ ആവുമായിരുന്നില്ല. ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമയിലെ തന്നെ ആദ്യ താരവിവാഹമായിരുന്നു സത്താര്‍ജയഭാരതി വിവാഹം. സിനിമയിലെത്തി വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നനായികയെ സത്താര്‍ സ്വന്തമാക്കി. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതും ഈഗോയും വേര്പിരിയലിലും കലാശിച്ചു. അതിനിടെ സത്താറിന്റെ മരണത്തിന് പിന്നാലെ പുതിയ വിവാദവുമെത്തുകയാണ്.
sathar-jayabharathi-life