Malayalam
യോഗാ പരിശീലകനാകാൻ ഉയർന്ന ജോലി ഉപേക്ഷിച്ചു; സാമ്പത്തികത്തേക്കാൾ വലുതായി മനോജ് കണ്ടത് സ്വപ്നത്തെ; അന്ന് സന്ധ്യ പറഞ്ഞത് ആ ഒരൊറ്റ വാക്ക് ; വെളിപ്പെടുത്തലുമായി സന്ധ്യാ മനോജ് !
യോഗാ പരിശീലകനാകാൻ ഉയർന്ന ജോലി ഉപേക്ഷിച്ചു; സാമ്പത്തികത്തേക്കാൾ വലുതായി മനോജ് കണ്ടത് സ്വപ്നത്തെ; അന്ന് സന്ധ്യ പറഞ്ഞത് ആ ഒരൊറ്റ വാക്ക് ; വെളിപ്പെടുത്തലുമായി സന്ധ്യാ മനോജ് !
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ മനോജ്. നർത്തകിയായ സന്ധ്യയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായിരുന്നില്ല താരം. എന്നാൽ വളരെ പെട്ടെന്ന് തന്നെ സന്ധ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 70ാം ദിവസമായിരുന്നു ഹൗസിൽനിന്ന് പുറത്ത് പോയത്.
ബിഗ് ബോസ് ഷോ ഒരു മത്സരമായി കണ്ട് കൊണ്ടാണ് സന്ധ്യ ഹൗസിൽ നിന്നത്. മത്സരം ആണെങ്കിലും എല്ലാവരോടും വളരെ അടുത്ത ബന്ധം വെച്ച് പുലർത്തിയിരുന്നു. അനാവശ്യ പ്രശ്നങ്ങൾക്കോ വഴക്കുകൾക്കോ താരം പോയിരുന്നില്ല. തുടക്കം മുതൽ പകുതി ദിവസത്തോളം വളരെ സെയ്ഫായിട്ടായിരുന്നു സന്ധ്യ ഷോയിൽ നിന്നത്. ഇത് ഹൗസിനകത്തും പുറത്തും അന്ന് വലിയ ചർച്ചയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ അധികമാർക്കും അറിയാത്ത സ്വകാര്യ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
മെട്രോമാറ്റിനി ചാനലിന് സന്ധ്യ കൊടുത്ത അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെ കുറിച്ചുമൊക്കെ സന്ധ്യ വെളിപ്പെടുത്തിയിരിക്കുന്നത്. നർത്തകിയായ സന്ധ്യയെ പ്രേക്ഷകർ പരിജയപ്പെട്ടപ്പോൾ തന്നെ ഭർത്താവ് മനോജിനെയും പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു.
സന്ധ്യക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ ഒരു ഓൺലൈൻ ചാനലിൽ മനോജ് സന്ധ്യക്ക് വേണ്ടി സംസാരിച്ചും രംഗത്തെത്തിയിരുന്നു. ഒരു ശക്തയായ സ്ത്രീയ്ക്ക് പിന്നിലല്ല ഒപ്പം തന്നെ ഒരു പുരുഷൻ ഉണ്ടാകുമെന്ന് ഇവരുടെ വിവാഹജീവിതത്തെ ചൂണ്ടിക്കാണിച്ച് ആരാധകർ പറയുകയും ചെയ്തിരുന്നു.
ഭരതനാട്യവും മോഹിയോനിയാട്ടവും മാത്രം സായത്വമാക്കിയ സന്ധ്യ ഒഡീസി നൃത്തത്തിലേക്കും യോഗയിലേക്കും പോയതുപോലെ വിവാഹശേഷമായിരുന്നു.
അതേസമയം, പെണ്ണ്കാണാൻ വന്നപ്പോഴുള്ള മനോജിന്റെ ഉയർന്ന ജോലി സന്ധ്യയുടെ വാക്കിന്റെ പേരിൽ ഉപേക്ഷിക്കുകയുണ്ടായി. അതായിരുന്നു ഇരുവരെയും പിന്നീട് ജീവിതവിജയത്തിലേക്കെത്തിച്ചത്. സന്ധ്യ പറഞ്ഞ വാക്കും സന്ധ്യയുടെ പൂർണ്ണമായ അഭിമുഖവും കേൾക്കാം വീഡിയോയിലൂടെ…..
ABOUT SANDHYA MANOJ