Connect with us

അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചതിനാലാണ് അച്ഛന്‍ പോയത് എന്ന് പലരും പറഞ്ഞു, എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് ഇതാണ്!

Malayalam

അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചതിനാലാണ് അച്ഛന്‍ പോയത് എന്ന് പലരും പറഞ്ഞു, എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് ഇതാണ്!

അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചതിനാലാണ് അച്ഛന്‍ പോയത് എന്ന് പലരും പറഞ്ഞു, എന്നാല്‍ സത്യത്തില്‍ സംഭവിച്ചത് ഇതാണ്!

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി. ഇടയ്ക്ക് വെച്ച് മകളുമായുള്ള ചില പ്രശ്‌നങ്ങളും പുറത്ത് വന്നിരുന്നു. മകള്‍ വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നതായി സായികുമാര്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

താന്‍ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും, താന്‍ അത് തിരുത്താന്‍ പോയില്ലെന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ അകലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വൈഷ്ണവി ഇന്ന് സിനിമയിലും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ്. സീ കേരള ചാനലിലെ കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ വൈഷ്ണവി ഇന്ന് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ ഫഌവഴ്‌സ് ചാനലിന്റെ ഒരുകോടി എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു കൊണ്ട് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും അച്ഛന്‍ സായികുമാറിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ നിരവധി സിനിമാ അവസരങ്ങള്‍ തന്നെ തേടി എത്തിയിരുന്നു എങ്കിലും അച്ഛന്‍ അതെല്ലാം നിഷേധിക്കുക ആയിരുന്നു. ഒരു വേഷത്തിനായി ദിലീപേട്ടന്‍ നേരിട്ട് വിളിച്ചെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. എന്നതിനാല്‍ അച്ഛനും അമ്മയും ആയുള്ള ബന്ധം തനിക്ക് നഷ്ടപ്പെട്ടുവെന്നും അച്ഛന്‍ സായികുമാര്‍ എപ്പോഴും ജോളി ആയിരിക്കാനാണ് ശ്രമിക്കാറുള്ളത് എന്നും വൈഷ്ണവി പറയുന്നുണ്ട്.

എന്നാല്‍ തന്റെ ഡിഗ്രി പഠന കാലയളവില്‍ അച്ഛന്‍ താനുമായി അകലുക ആയിരുന്നു. എന്നാലും ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് താനെന്നും വൈഷ്ണവി പറയുന്നുണ്ട്. അമ്മ പ്രസന്നകുമാരിക്ക് ക്യാന്‍സര്‍ ബാധിച്ചതിനാലാണ് അച്ഛന്‍ പോയത് എന്ന് പലരും പറഞ്ഞു. എന്നാല്‍ സത്യത്തില്‍ അച്ഛന്‍ തങ്ങളെ വിട്ടു പോയതിനു ശേഷമാണ് അമ്മക്ക് രോഗം സ്ഥിരീകരിച്ചത് എന്നും വൈഷ്ണവി പറയുന്നു.

1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാര്‍. സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം 2007 ലാണ് അവസാനിപ്പിക്കുന്നത്. തുടര്‍ന്ന് 2009ല്‍ ആയിരുന്നു മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്.

2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ എന്നു പേരുള്ള ഒരു മകളുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താര കുടുംബത്തിലെ ചില വിശേഷങ്ങളാണ്. സായി കുമാര്‍ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോള്‍ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി മുമ്പ് പറഞ്ഞിരുന്നു.

തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതല്‍ കരുത്ത് നല്‍കിയതും ചെറിയമ്മ വിജയകുമാരിയാണെന്ന് വൈഷ്ണവി പറയുന്നു. കഴിഞ്ഞ ദിവസം എന്റെ കുഞ്ഞമ്മയും ഞാനും എന്ന ക്യാപ്ഷനോടെ വൈഷ്ണവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. വിജയകുമാരിയും നടി സീമ ജി നായരും വഴി അവിചാരിതമായാണ് കയ്യെത്തും ദൂരത്തില്‍ വൈഷ്ണവിക്ക് അവസരം ലഭിച്ചത്.

ഭര്‍ത്താവ് സുജിത് കുമാറിനൊപ്പം ദുബായിലായിരുന്നു വൈഷ്ണവി. അവധിക്കു വന്ന്, ലോക്ക് ഡൗണ്‍ കാലത്ത് നാട്ടില്‍ കുടുങ്ങിപോവുകയും അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് പരമ്പരയിലേക്ക് എത്തിയതും. ഭര്‍ത്താവും കുടുംബവും പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിന് കാരണമായതെന്ന് വൈഷ്ണവി പറയുന്നു.

More in Malayalam

Trending

Recent

To Top