Connect with us

വെള്ളിത്തിരയില്‍ മണി ചേട്ടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വന്തം നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണ്; തുറന്ന് പറഞ്ഞ് ആര്‍ എല്‍ വി രാമകൃഷ്ണന്‍

Malayalam

വെള്ളിത്തിരയില്‍ മണി ചേട്ടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വന്തം നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണ്; തുറന്ന് പറഞ്ഞ് ആര്‍ എല്‍ വി രാമകൃഷ്ണന്‍

വെള്ളിത്തിരയില്‍ മണി ചേട്ടന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വന്തം നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണ്; തുറന്ന് പറഞ്ഞ് ആര്‍ എല്‍ വി രാമകൃഷ്ണന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല.

ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു മണിക്ക്. അഭിമുഖങ്ങളില്‍ എല്ലാം തന്റെ ജീവിതം തുറന്ന പുസ്തകം പോലെ പങ്കുവച്ചിട്ടുണ്ട് അദ്ദേഹം. വെള്ളിത്തിരയില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വന്തം നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സഹോദരനും നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍.

ഒരു മാധ്യമത്തിന് മുമ്പ് നല്‍കിയ മണിച്ചേട്ടന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ പലയിടത്തും വെച്ച് കണ്ടുമുട്ടിയവര്‍ തന്നെയാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ ചേട്ടന്‍ അവതരിപ്പിച്ച കഥാപാത്രം ഞങ്ങളുടെ നാട്ടിലുള്ള ബാലന്‍ എന്നയാളായിരുന്നു. പുള്ളി റെയില്‍വേയില്‍ അനൗണ്‍സറായിരുന്നു. വീടിന്റെ ചുറ്റുവട്ടത്തുള്ള പലരുടെയും സംസാര രീതിയും ചില മാനറിസങ്ങളും മനസിലാക്കി മണിച്ചേട്ടന്‍ അതൊക്കെ അഭിനയത്തില്‍ ഉള്‍പ്പെടുത്തും.

മറുമലര്‍ച്ചി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ വെച്ചുണ്ടായ ഒരപകടത്തെപ്പറ്റി ഇപ്പോഴുമോര്‍മയുണ്ട്. സിനിമയില്‍ ചേട്ടന് പെണ്‍വേഷമായിരുന്നു. പാവാടയിട്ട് പനയില്‍ കേറുന്ന സീന്‍. ചേട്ടന്‍ ആവേശത്തില്‍ പനയില്‍ കേറിയെങ്കിലും തിരിച്ചിറങ്ങാന്‍ പറ്റാത്ത അവസ്ഥ വന്നു. വേറെ വഴിയില്ലാതായപ്പോള്‍ ചേട്ടന്‍ പനയില്‍നിന്ന് താഴേക്ക് ഊര്‍ന്നിറങ്ങി. നെഞ്ചിനു താഴെയുള്ള തൊലി മുഴുവന്‍ ഉരിഞ്ഞുപോയി. മൂന്നുമാസം വേണ്ടി വന്നു തൊലി മുഴുവന്‍ വരാന്‍. കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ കണ്ടത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ഒരു സീനുണ്ട്.

ഒപ്പമുള്ള നടന്‍ ചെയ്യാന്‍ മടി കാണിച്ചുനില്‍ക്കുമ്പോള്‍ മണിച്ചേട്ടന്‍ ധൈര്യം കൊടുത്തു. ചവിട്ടിത്താഴ്ത്തിക്കോ… ഞാന്‍ ശ്വാസംപിടിച്ച് നിന്നോളാം. സാഹസികമായ കാര്യങ്ങള്‍ ഒരു മടിയുമുണ്ടായിരുന്നില്ല ചേട്ടന്. ജീവിതമാകുന്ന കളരിയില്‍നിന്ന് കിട്ടിയിട്ടുള്ള അനുഭവങ്ങള്‍ തന്നെയാണ് മണിച്ചേട്ടന് എന്നും കരുത്തായിട്ടുള്ളത്. അവസാനകാലത്തൊക്കെ ചേട്ടന്‍ പറയുമായിരുന്നു. ഞാനില്ലാതാകുമ്പോഴേ അറിയൂ എന്റെ വില’ എന്ന്. അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു എന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അടുത്തിടെയും മണിയുടെ പഴയ ഒരു വീഡിയോ വൈറലായിരുന്നു. മരണത്തെ കുറിച്ച് മണി പറഞ്ഞ വാക്കുകള്‍ അറം പറ്റിയ പോലെ ആയല്ലോ എന്നാണ് വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം. ഞങ്ങള്‍ക്ക് പഴയ മണിയെ തിരിച്ചുവേണം എന്ന് പറയുന്നുണ്ട്. അതിന് മറുപടി നല്‍കുന്നതിനിടെയാണ് നടന്‍ മരണത്തെ കുറിച്ചൊക്കെ സംസാരിക്കുന്നത്.

എന്താണ് പറ്റിയെന്ന ചോദ്യത്തിനെ തമാശയാക്കിയാണ് മണി മറുപടി നല്‍കുന്നത്. വിവാദങ്ങളും വിവാഹവും നല്ലതാണ് എന്നാണ് മണി പറയുന്നത്. വിവാഹങ്ങള്‍ പ്രശ്‌നം ആകില്ലായിരിക്കും, വിവാദങ്ങള്‍ ചിലപ്പോള്‍ ബാധിച്ചേക്കാം എന്നാണ് അവതാരകന്‍ അതിനോട് പ്രതികരിക്കുന്നത്. ഞാന്‍ ഒരു പാവം ഓട്ടോറിക്ഷ തൊഴിലാളിയാണ്.

മദ്യപാനം കൊണ്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മണിയുടെ മരണത്തിന് കാര്യമായത്. തന്റെ മദ്യപാനത്തെകുറിച്ചും മണി അന്ന് ഷോയില്‍ സംസാരിച്ചിരുന്നു. ‘ഞാന്‍ അഞ്ചും ആറും ബിയര്‍ കുടിക്കുന്ന ആളാണ്. അത് ഓപ്പണ്‍ ആയി പറയുന്നതില്‍ എനിക്ക് ഒരു വിഷമവും ഇല്ല. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ സാര്‍. ഞാന്‍ ഇത്രയും സിനിമകളില്‍ അഭിനയിച്ചു. കുടുംബത്തിനും വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. എത്ര വയസ്സ് വരെ ഒരാള്‍ ജീവിക്കും ആ ജീവിക്കുന്ന സമയം എല്ലാം ചെയ്തിട്ടുപോകണം. അല്ലാതെ ജീവിച്ചു മരിച്ചിട്ട് എന്താ കാര്യം’ എന്നാണ് മണി പറഞ്ഞത്.

More in Malayalam

Trending

Recent

To Top