Connect with us

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുന് ജാമ്യം

News

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുന് ജാമ്യം

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുന് ജാമ്യം

പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അര്‍ജുന് ജാമ്യം അനുവദിച്ച് നാംബള്ളി മജിസ്‌ട്രേറ്റ് കോടതി. 50,000 രൂപയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് നടന് ജാമ്യം കൊടുത്തത്. എല്ലാ ഞായറാഴ്ചയും ഒരു മണിക്ക് ഉള്ളില്‍ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിൽ നിര്‍ദ്ദേശമുണ്ട്.

അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് താരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചത്.

ഡിസംബര്‍ 4ന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു സംഭവം. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയതായിരുന്നു രേവതി. മുന്നറിയിപ്പില്ലാതെ അല്ലു അർജുൻ ഷോ കാണാൻ ഇങ്ങേട്ടേയ്ക്ക് എത്തിയതോടെ നടനെ കാണാൻ ആളുകൾ തിക്കിതിരക്കിയെത്തി.

തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞിരുന്നു.

More in News

Trending