Connect with us

ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്‍മാന്‍ ഖാന്‍; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്‍മാന്‍ ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത്

Bollywood

ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്‍മാന്‍ ഖാന്‍; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്‍മാന്‍ ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത്

ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്‍മാന്‍ ഖാന്‍; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്‍മാന്‍ ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത്

വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് പ്രദീപ് റാവത്ത്. ആമിര്‍ ഖാന്‍ നായകനായ ‘ഗജിനി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്.

തമിഴില്‍ നിന്നും എആര്‍ മുരുകദോസ് ഗജനിയുടെ ഹിന്ദി ഒരുക്കാന്‍ തുടങ്ങിയ സമയത്ത് നായകന്‍ വേഷത്തില്‍ സല്‍മാന്‍ ഖാനായിരുന്നു സംവിധായകന്റെ മനസില്‍ എന്നാണ് പ്രദീപ് റാവത്ത് പറയുന്നത്.

എന്നാല്‍ അത് ആമിര്‍ ഖാനില്‍ എത്തിയതില്‍ തനിക്കും പങ്കുണ്ടെന്നാണ് പ്രദീപ് വെളിപ്പെടുത്തിയത്. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രദീപ് ഗജനി ഹിന്ദിയില്‍ എടുത്തപ്പോഴുള്ള മാറ്റത്തെക്കുറിച്ച് പറയുന്നത്.

‘എനിക്ക് ഈ ചിത്രം ഹിന്ദിയില്‍ എടുക്കണം, ഹിന്ദിയില്‍ എടുക്കണം എന്ന് മുരുകദോസ് എന്നും പറയുമായിരുന്നു. സല്‍മാന്‍ ഖാനോടുള്ള സംവിധായകന്റെ ആരാധനയാല്‍ സല്‍മാനെ നായകനാക്കി ചിത്രം എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. എന്നാല്‍ ഞാന്‍ അന്ന് അതില്‍ ഒരു അപകടം കണ്ടിരുന്നു. സല്‍മാന്‍ വേഗം ദേഷ്യം വരുന്ന വ്യക്തിയായിരുന്നു.

മുരുഗദോസിനാണെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും നന്നായി വരില്ലായിരുന്നു. മാത്രവുമല്ല അദ്ദേഹം അന്ന് വലിയൊരു വ്യക്തിയായിരുന്നില്ല ബോളിവുഡില്‍. സ്വഭാവികമായി ഇത് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതിനാല്‍ ഞാന്‍ മുരുകദോസിനെ ആമിറിലേയ്ക്ക് വഴിതിരിച്ചുവിട്ടു.

Pradeep Rawat

സര്‍ഫറോഷ്, ലഗാന്‍ പോലുള്ള സിനിമകളില്‍ ആമിറിനൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളില്‍ നിന്ന് അമിറിന്റെ പെരുമാറ്റം നന്നായി അറിയാവുന്നത് കൊണ്ട് ഗജനിയിലെ കഥാപാത്രത്തിന് കൂടുതല്‍ അനുയോജ്യനാകുന്നത് ആമിറാണ് എന്ന നിഗമനത്തിലാണ് എത്തിയത്.

ആമിര്‍ ആ കഥാപാത്രത്തിന് ശരിയായ ചോയ്‌സ് ആണെന്ന് ഞാന്‍ കരുതി, കാരണം അദ്ദേഹം ശാന്തനും എല്ലാവരോടും മാന്യമായി പെരുമാറുന്നു. കഴിഞ്ഞ 25 വര്‍ഷമായി ആമിര്‍ ആരോടും ആക്രോശിക്കുന്നതോ ചീത്തവിളിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല’ എന്നും പ്രദീപ് പറഞ്ഞു.

അദ്ദേഹം ആരെയും അനാദരിക്കുകയോ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഇത്തരം ഒരു സംവിധായകനെ ആമിറിനാണ് ചേരുക സല്‍മാനാല്ലെന്ന് ഞാന്‍ കരുതി. അത് പിന്നീട് മുരുകദോസിനോട് പറഞ്ഞ്. ആറുമാസത്തെ ശ്രമത്തിന് ശേഷമാണ് ഹിന്ദി ഗജനി ഓണായത് എന്ന് പ്രദീപ് പറയുന്നു.

എ.ആര്‍. മുരുകദോസിന്റെ ഗജിനി സൂപ്പര്‍ ഹിറ്റായിരുന്നു. ആമിര്‍ ഖാനും അസിനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. അതേ പേരില്‍ ഒരു തമിഴ് സിനിമയുടെ ഹിന്ദി റീമേക്ക് ആണിത്. തമിഴ് പതിപ്പില്‍ സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ അഭിനയിച്ചിരുന്നത്. ഹാരീസ് ജയരാജായിരുന്നു സംഗീതം.

More in Bollywood

Trending