Connect with us

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി അന്തരിച്ചു

News

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി അന്തരിച്ചു

തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി അന്തരിച്ചു

തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി (കാത്തി മഹേഷ് വാഹനാപകടത്തില്‍ മരിച്ചു. 43 വയസ്സായിരുന്നു.

അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കിയിരുന്നു. എന്നാൽ ശനിയാഴ്ച വൈകീട്ടോടെ നിലഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2016 ൽ മഹേഷ് ഒരു ഷോർട്ട് ഫിലിമിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ചലച്ചിത്ര നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പലപ്പോഴും വിവാദങ്ങളുടെ തോഴനായി മാറിയിട്ടുണ്ട്. സമ്പൂർണേഷ് ബാബുവിന്റെ ഹുദയ കലയം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പേസരുതു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അവസാന ചിത്രം. നേനെ രാജു നേനെ മന്ത്രി, അമ്മ രാജ്യം ലോ കടപ്പ ബിഡാലു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top