Connect with us

ക്രൂര ദൃശ്യങ്ങൾ ചോർന്നു!? 2018 ജനുവരി 9 രാത്രി 10 ന് ആ കാഴ്ച കണ്ടു, ദിലീപ് വിയർക്കുന്നു..മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

News

ക്രൂര ദൃശ്യങ്ങൾ ചോർന്നു!? 2018 ജനുവരി 9 രാത്രി 10 ന് ആ കാഴ്ച കണ്ടു, ദിലീപ് വിയർക്കുന്നു..മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ക്രൂര ദൃശ്യങ്ങൾ ചോർന്നു!? 2018 ജനുവരി 9 രാത്രി 10 ന് ആ കാഴ്ച കണ്ടു, ദിലീപ് വിയർക്കുന്നു..മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കേസില്‍ നാടകീയ രംഗങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ 2018 ജനുവരി 9 കണ്ടത് രാത്രി പത്ത് മണിക്കാണെന്ന് ഡോ. എസ്പി സുനില്‍. കഴിഞ്ഞ ദിവസം വിരമിച്ച തിരുവനന്തപരും എഫ്എസ്എല്ലിലെ റിസേര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടറാണ് എസ്പി സുനില്‍. റിപ്പോര്‍ട്ടര്‍ ടി വി യോടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് പകര്‍ത്തിയിട്ടുണ്ടാകാം എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കോപ്പി ചെയ്‌തെന്ന് പറയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പക്ഷെ ഹാഷ് വാല്യു മാറിയത് കൊണ്ട് മാത്രം ദൃശ്യങ്ങള്‍ അനധികൃതമായി ആക്‌സസ് ചെയ്തു എന്ന് പറയാന്‍ കഴിയില്ലെന്നും ഇദ്ദേഹം പറയുന്നു. മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറുമായോ മറ്റ് ഇലക്ട്രോണിക് ഡിവൈസുമായോ ബന്ധിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ മൊത്തം ഹാഷ് വാല്യൂവിന് മാറ്റം വരാം. ദൃശ്യങ്ങടങ്ങിയ മെമ്മറി കാര്‍ഡില്‍ മറ്റ് ആയിരക്കണക്കിന് ഫയലുകള്‍ ഉണ്ട്. ഈ ഫയലുകളില്‍ മാറ്റം വരുത്തിയാലും മൊത്തം ഹാഷ് വാല്യു മാറും. കാര്‍ഡിലെ ആക്രമിക്കപ്പെട്ട വീഡിയോകളുടെ ഇന്‍ഡിവിജ്വല്‍ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം കാര്‍ഡിലെ സിസ്റ്റം ഫയലുകളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന സാധ്യത ഇദ്ദേഹം തള്ളിക്കളയുന്നില്ല. പക്ഷെ ദൃശ്യങ്ങള്‍ കണ്ടോ, കോപ്പി ചെയ്‌തോ എന്ന് വേര്‍തിരിച്ച് പറയാന്‍ മെമ്മറി കാര്‍ഡ് പരിശോധനയിലൂടെ സാധ്യമല്ല. ദൃശ്യങ്ങള്‍ കോപ്പി ചെയ്തു എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിക്കില്ല. കോപ്പി ചെയ്‌തെന്ന് പറയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാവുകയുള്ളൂയെന്നും ഡോ എസ്പി സുനില്‍ പറഞ്ഞു.

ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ പരിശോധിക്കുമ്പോള്‍ റീഡ് ഓണ്‍ലി ആക്‌സസ് മാത്രം നല്‍കാനായി റൈറ്റ് ബ്ലോക്കേര്‍സ് എന്ന ഡിവൈസ് ഉപയോഗിക്കാറുണ്ട്. ഇതുപയോഗിക്കാത്ത അവസരത്തിലാണ് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വരുന്നത്. പൊതുവില്‍ കോടതികള്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ റൈറ്റ് ബ്ലോക്കേര്‍സ് ഉപയോഗിക്കേണ്ടതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2020 ലാണ് തിരുവനന്തപുരം എഫ്എസ്എല്‍ ഹാഷ് വാല്യൂ മാറ്റം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലരിക്കെ രണ്ട് തവണ ആക്‌സസ് ചെയ്യപ്പെട്ടുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഫ്എസ്എല്‍ അറിയിച്ചിരുന്നു.ജനുവരിയില്‍ അങ്കമാലി കോടതിയില്‍ നിന്നും ഡിസംബറില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഡിസംബറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ എട്ട് വീഡിയോ ക്ലിപ്പുകളും ആക്‌സസ് ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസ് പരിഗണിച്ച പ്രത്യേക കോടതി 2021 ല്‍ എട്ട് ദിവസം എസ് പി സുനിലിനെ വിസ്തരിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് അറിയിച്ചില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ പിന്നീട് വ്യക്തമാക്കിയത്.

ഹാഷ് വാല്യൂ മാറ്റം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നെന്ന ആരോപണം ഞെട്ടിക്കുന്ന സംഭവമാണെന്നും തന്റെ സ്വകാര്യത ഹനിക്കപ്പെടുമെന്നും അതിജീവിത കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Continue Reading
You may also like...

More in News

Trending

Recent

To Top