Connect with us

നടിയെ ആക്രമിച്ച കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ…ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ട് പിടിച്ചെടുത്തു! ഞെട്ടിവിറച്ച് കേരളം

News

നടിയെ ആക്രമിച്ച കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ…ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ട് പിടിച്ചെടുത്തു! ഞെട്ടിവിറച്ച് കേരളം

നടിയെ ആക്രമിച്ച കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ…ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ട് പിടിച്ചെടുത്തു! ഞെട്ടിവിറച്ച് കേരളം

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഓരോ ദിവസവും നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദൃശ്യങ്ങള്‍ എട്ടാം പ്രതി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം. ദൃശ്യങ്ങളുടെ നിമിഷംപ്രതിയുള്ള കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തു. ദൃശ്യങ്ങളുടെ റണ്ണിംഗ് കമന്ററി അനൂപിന്റെ ഫോണില്‍ നിന്നാണ് പിടിച്ചെടുത്തത്. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ടാണ് ഇപ്പോള്‍ കണ്ടെടുത്തത്. സെക്കന്ററി റണ്ണറി കമന്ററികള്‍ വിവരിക്കുന്ന രേഖകളാണിത്.

ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കൃത്യമായി പറയുന്നുണ്ട്. അല്ലാതെ ഇത്തരം കമന്ററി എഴുതാന്‍ കഴിയില്ല. ഒന്നുകില്‍ ഒറിജിനല്‍ ഫോണ്‍, അല്ലെങ്കില്‍ മെമ്മറി കാര്‍ഡിന്റെ കോപ്പി ദിലീപിന്റെ കൈയ്യില്‍ ഉണ്ടെന്നാണ് നിഗമനം. കേസിലെ ഒറിജിനല്‍ ഫോണ്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നടിയെ വാഹനത്തില്‍ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചതില്‍ പീഡന ദൃശ്യങ്ങളെ കുറിച്ചും സൂചനകള്‍ ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് യാത്ര പുനരാവിഷ്‌കരിക്കുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയില്‍ ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്. ഇതില്‍ ദിലീപാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. നടിയ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങള്‍ സംഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നു എന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ പുനരാവഷ്‌ക്കരിച്ച് ചിത്രീകരിക്കുമ്പോള്‍ കളര്‍ ബ്ലീച്ച് ചെയ്യുന്നു, പേപ്പര്‍ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേള്‍ക്കാം. യഥാര്‍ത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തല്‍.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അഭിഭാഷകര്‍ കോടതിയില്‍ നിന്നും കണ്ടിരുന്നു. ഇതനുസരിച്ചാണ് അഭിഭാഷകര്‍ പുനരാവിഷ്‌കരണ വിഡിയോയില്‍ യഥാര്‍ത്ഥ വീഡിയോയിലേതിന് സമാനമായ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ അതേ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നും സംശയം ഉയരുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന വാദത്തിന് വിരുദ്ധമാണെന്നതും വ്യക്തമാണ്.

അഡ്വ. രാമന്‍പിള്ളയുടെ അഭിഭാഷകരുടെ ഓഫീസിലെ രേഖ ഫോട്ടോയെടുത്തതാണെന്നാണ് അനൂപ് പറയുന്നത്.എന്നാല്‍ അന്വേഷണ സംഘം അത് വിശ്വസിച്ചിട്ടില്ല. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ അനൂപ് കള്ളം പറഞ്ഞതാണെന്ന് മനസ്സിലായെന്ന് അന്വേഷണ സംഘം പറയുന്നു.

അതേസമയം കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതീജിവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ബുധനാഴ്ച്ചയിലേക്ക് മാറ്റിയത്. സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നത്തേക്ക് വേണമെന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ ബുധനാഴ്ച്ച നിര്‍ദേശിക്കുകയായിരുന്നു.ഇതിന് പുറമേ കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നീട്ടികിട്ടണമെന്ന് പ്രോസിക്യൂഷന്‍ ഹരജി നല്‍കും. എന്നാല്‍ അതും പരിഗണിക്കാന്‍ സാധ്യതയില്ല. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ കൂടുതല്‍ തെളിവുകള്‍ കോടതി തേടിയിരുന്നു.

More in News

Trending

Recent

To Top