Connect with us

കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടില്ല, ദിലീപിന്റെ രക്ഷകനായ ഉദ്യോഗസ്ഥനെ പറപ്പിക്കുന്നു!? പകരം എത്തുന്നത് പുലികുട്ടിയോ? കൂടിക്കാഴ്ച വിജയം കണ്ടു..

News

കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടില്ല, ദിലീപിന്റെ രക്ഷകനായ ഉദ്യോഗസ്ഥനെ പറപ്പിക്കുന്നു!? പകരം എത്തുന്നത് പുലികുട്ടിയോ? കൂടിക്കാഴ്ച വിജയം കണ്ടു..

കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടില്ല, ദിലീപിന്റെ രക്ഷകനായ ഉദ്യോഗസ്ഥനെ പറപ്പിക്കുന്നു!? പകരം എത്തുന്നത് പുലികുട്ടിയോ? കൂടിക്കാഴ്ച വിജയം കണ്ടു..

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി സമർപ്പിച്ചതിന് പിന്നാലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്

അന്വേഷണത്തിന്റെ മേൽ നോട്ട ചുമതലയിൽ നിന്നും ക്രെെം ബ്രാഞ്ച് മേധാവി ദർവേശ് സാഹിബിനെ മാറ്റുന്നതിനെ പറ്റി സർക്കാർ തലത്തിൽ ആലോചന നടക്കുന്നുണ്ടെന്നാണ് സൂചന. ക്രെെെം ബ്രാ‍ഞ്ച് മേധാവിയായി ദർവേശ് ചുമതലയേറ്റ ശേഷം കേസിൽ കാര്യമായ ചലനം ഇല്ലെന്ന് വിലയിരുത്തലുണ്ട്. ചുമതലയേറ്റ ശേഷം ഇദ്ദേഹം ഇതുവരെയും കൊച്ചിയിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടില്ല. ഒരു വട്ടം തിരുവനന്തപുരത്തേക്ക് അന്വേഷണ സംഘത്തെ വിളിച്ചു വരുത്തി സംസാരിക്കുകയാണുണ്ടായത്. അതിജീവിത പരാതി ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണ ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

അതിജീവിത കേസിൽ അട്ടിമറി സംശയമാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത് പ്രതിപക്ഷം വലിയ തോതിൽ ആയുധമാക്കുന്നുണ്ട്. ഇത് തിരിച്ചടിയാവുമെന്ന നിഗമനത്തിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ കൂടിയാണ് നീക്കം. തുടരന്വേഷണത്തില്‍ അഡ്വ രാമന്‍പിള്ളയുടെ അറസ്റ്റിലേക്ക് നീങ്ങുന്ന കാര്യങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു എന്നാണ് സൂചന. ഇതിന്റെ മറവില്‍ ദര്‍വേശ് സാഹെബ് ദിലീപിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നാണ് സര്‍ക്കാരിന്റെ സംശയം.

നടി മടങ്ങിയതിന് ശേഷം ഡിജിപിയെയും ക്രെെം ബ്രാഞ്ച് എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചു വരുത്തി. അതിജീവിതയുടെ സാന്നിധ്യത്തിലാണ് ഇരുവരെയും വിളിച്ചത്. 15 മിനുട്ടു നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മടങ്ങി. ശേഷം ഡിജിപിയുമായും എഡിജിപിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കേസിലെ മുന്നോട്ടുള്ള നടപടി ക്രമങ്ങളെ പറ്റി ഇരുവരും മുഖ്യമന്ത്രിയോട് സംസാരിച്ചു.

More in News

Trending

Recent

To Top