News
ഫോണിൽ കണ്ട കാഴ്ച ഞെട്ടിച്ചു… ദിലീപിന്റെ ഫോൺ മഞ്ജു വലിച്ചെറിഞ്ഞത് ആലുവ പുഴയിലേക്ക്! അന്വേഷണം ട്വിസ്റ്റിലേക്ക്
ഫോണിൽ കണ്ട കാഴ്ച ഞെട്ടിച്ചു… ദിലീപിന്റെ ഫോൺ മഞ്ജു വലിച്ചെറിഞ്ഞത് ആലുവ പുഴയിലേക്ക്! അന്വേഷണം ട്വിസ്റ്റിലേക്ക്
ദിലീപ് കേസ് നിർണ്ണായക ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഈ മാസം 31 വരെയാണ് തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ച സമയം. പരമാവധി പുതിയ തെളിവുകള്‍ വച്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത. കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്.
മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസില്‍ സാക്ഷിപ്പട്ടകയിലുള്ള വ്യക്തിയാണ് മഞ്ജുവാര്യര്‍. ഇവരുടെ കുടുംബപരമായ കാര്യങ്ങളാണ് ഇത്രയും വിവാദങ്ങളിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അടുത്തിടെ ഹോട്ടലില്‍ വച്ച് മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കാവ്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് മഞ്ജുവിനെ ഇനിയും പോലീസ് സമീപിക്കുന്നത്.
രണ്ടു പേരുടെയും മൊഴി എടുക്കാനിരിക്കെ ഇപ്പോഴിതാ നിര്‍ണായകമായ സാക്ഷിമൊഴി വന്നിരിക്കുകയാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി.
മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോൺ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാൻ മഞ്ജു വാരിയരും തയാറായാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയർ അപ്പോൾ തോന്നിയ ദേഷ്യത്തിൽ ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാരിയർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കർ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കർ തുറന്നത്.
