Connect with us

മഞ്ജുവിനെ പറഞ്ഞതിന് കിട്ടി! വീട്ടിനുള്ളിൽ പൊട്ടിത്തെറി, ഒറ്റയ്ക്ക് വീർപ്പ് മുട്ടി ദിലീപ്! ദിലീപിനോടും കാവ്യയോടും ആ വ്യക്തി സംസാരിക്കുന്നേയില്ല. വീട്ടിൽ പൊട്ടിച്ചിരികൾ ഉയരുന്നില്ല… ശ്മശാന മൂകത മാത്രം…പത്മസരോവരം ആടിയുലയുന്നു

News

മഞ്ജുവിനെ പറഞ്ഞതിന് കിട്ടി! വീട്ടിനുള്ളിൽ പൊട്ടിത്തെറി, ഒറ്റയ്ക്ക് വീർപ്പ് മുട്ടി ദിലീപ്! ദിലീപിനോടും കാവ്യയോടും ആ വ്യക്തി സംസാരിക്കുന്നേയില്ല. വീട്ടിൽ പൊട്ടിച്ചിരികൾ ഉയരുന്നില്ല… ശ്മശാന മൂകത മാത്രം…പത്മസരോവരം ആടിയുലയുന്നു

മഞ്ജുവിനെ പറഞ്ഞതിന് കിട്ടി! വീട്ടിനുള്ളിൽ പൊട്ടിത്തെറി, ഒറ്റയ്ക്ക് വീർപ്പ് മുട്ടി ദിലീപ്! ദിലീപിനോടും കാവ്യയോടും ആ വ്യക്തി സംസാരിക്കുന്നേയില്ല. വീട്ടിൽ പൊട്ടിച്ചിരികൾ ഉയരുന്നില്ല… ശ്മശാന മൂകത മാത്രം…പത്മസരോവരം ആടിയുലയുന്നു

നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസവും നിർണ്ണായക ഘട്ടത്തിലൂടെ പോകുകയാണ്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്..
ഓരോ ദിവസവും ദിലീപ് ചെയ്തിട്ടുള്ള ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദിലീപിന്റെ ആദ്യ ഭാര്യാ മഞ്ജുവിനെ ഈ കേസിൽ വലിച്ചിഴക്കാനുള്ള ശ്രമവും ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

മദ്യപാനിയാണെന്നും വിവാഹേതര ബന്ധത്തിന് ഉടമയാണെന്നും പറഞ്ഞ് മഞ്ജു വാര്യരെ അപമാനിക്കാൻ ദിലീപിന് ശ്രമിച്ചതിന്റെ ഓഡിയോയും പുറത്തുവന്നു. എന്നാൽ ഇപ്പോൾ ഇതാ ഇത് ദിലീപിനെ തന്നെ പാരയായിരിക്കുകയാണ്

ഈ അവസരത്തിൽ മഞ്ജു വാര്യരെ അപമാനിച്ച ദിലീപിന് വീടിനുള്ളിൽ കുരുക്ക്. ഒരു ഉറ്റബന്ധുവാണ് ദിലീപുമായി മാനസികമായി അകന്നത്. രണ്ടു ദിവസമായി ഉറ്റ ബന്ധു ദിലീപിനോടും കാവ്യയോടും സംസാരിക്കാറില്ല.എന്നാൽ അവർ മഞ്ജുവും തമ്മിൽ പലവട്ടം ഫോണിൽ ബന്ധപ്പെട്ടതായാണ് മനസിലാക്കുന്നത്.മഞ്ജു വാര്യർ മദ്യപിക്കുമെന്നും ശ്രീകുമാർ മേനോനുമായി ബന്ധമുണ്ടെന്നും കോടതിയിൽ മൊഴി നൽകണമെന്ന അഭിഭാഷകൻ്റെ ഫോൺ സന്ദേശം പുറത്തു വന്നതിനെ തുടർന്നാണ് ബന്ധു മാനസിക പ്രയാസത്തിലായത്. ദിലീപ് എന്തൊക്കെ മഞ്ജുവിനെ പറഞ്ഞാലും അവരെ സ്വഭാവദൂഷ്യക്കാരിയായി മുദ്രകുത്തിയതിലാണ് ഇവർക്ക് സങ്കടം. ഇത് തനിക്ക് അംഗീകരിക്കാൻ കഴിയില്ലന്ന് അവർ പറഞ്ഞതായി വിവരം ലഭിച്ചു.

പിന്തുണയുണ്ടെന്ന വിശ്വാസത്തിലാണ് ഉറ്റ ബന്ധു . വീട്ടിൽ ദിലീപിനെതിരെ ആദ്യമായാണ് എതിർശബ്ദം ഉയരുന്നത്. പുറത്ത് എന്തെല്ലാം പ്രശനങ്ങൾ ഉണ്ടായാലും പത്മ സരോവരത്തിൽ ദിലീപിന് വിഷമങ്ങൾ ഉണ്ടായിരുന്നില്ല. അതാണിപ്പോൾ ഇല്ലാതായത്. ഇത് കൂടി സംഭവിച്ചതോടെ ദിലീപ് മാനസികമായി തകർന്നു. തനിക്ക് കോൺഫിഡൻസ് നഷ്ടമായതായി അദ്ദേഹം അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. ഉറ്റ ബന്ധുവിൻ്റെ കലിപ്പ് ദിലീപിന് താങ്ങാനാവുന്നില്ല. അവർ ഒന്നും മിണ്ടുന്നില്ല. അതാണ് ദിലീപിനെ വേദനിപ്പിക്കുന്നത്. മഞ്ജു മദ്യപിക്കുമെന്ന് താൻ അഭിഭാഷകനോട് പറഞ്ഞിട്ടില്ലെന്ന് ദിലീപ് ആണയിടുന്നു.എന്നാൽ ദിലീപ് ജീവന് തുല്യം സ്നേഹിക്കുന്ന ആ വ്യക്തി ഒന്നും വിശ്വസിക്കുന്നില്ല. ദിലീപിനോടും കാവ്യയോടും സംസാരിക്കുന്നേയില്ല. ആ വീട്ടിൽ പൊട്ടിച്ചിരികൾ ഉയരുന്നില്ല. ശ്മശാന മൂകത മാത്രം.

നടി ആക്രമിക്കപ്പെട്ട കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇത്തരത്തിൽ കുഴപ്പിച്ചത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു അനൂപ്. കേസിന്റെ വിസ്താരത്തിൽ എങ്ങനെ മൊഴി നൽകണമെന്നാണ് പഠിപ്പിക്കുന്നത്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്‍റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശബ്ദരേഖ ചോർന്നതോടെയാണ് ഉറ്റബന്ധു നിരാശയിലായത്. അവരെ വിഷാദത്തിലേക്ക് തള്ളിവിടാനുള്ള കഴിവ് ശബ്ദരേഖക്കുണ്ടായിരുന്നു. ദിലീപ് ഇത്രയും വൃത്തികെട്ടവനോ എന്ന് സംശയിക്കുകയാണ് ആ ഉറ്റവൻ.

പ്രോസിക്യൂഷൻ സാക്ഷിയായ ഒരാളെ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ അഭിഭാഷകർ പറഞ്ഞു പഠിപ്പിക്കുന്നതാണ് തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുവഴി നടിയെ ആക്രമിച്ച കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന്റെ ഭാഗത്തുനിന്ന് ഏതൊക്കെ വിധത്തിലുള്ള ശ്രമം ഉണ്ടായി എന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.

ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ഗുരുവായൂരിലെ ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. ഇത്തരത്തിൽ അനൂപിനോട് അഭിഭാഷകൻ പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനു മുമ്പ് ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റം നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള മഞ്ജുവിന്റെ പൊതുവേദിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്. മഞ്ജു മദ്യപിക്കും എന്നു വേണം കോടതിയിൽ പറയാനെന്നും അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. മഞ്ജുവിനെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നത് ദിലീപിൻ്റെ പതിവായിരുന്നു. തൻ്റെ സ്വഭാവദൂഷ്യം മറയ്ക്കാനുള്ള ദിലീപിൻ്റെ അടവായിരുന്നു ഇത്. ശ്രീകുമാർ മേനോൻ ബന്ധം നാട്ടിൽ പാട്ടാക്കിയത് ദിലീപാണ്. മദ്യപിക്കും എന്നത് പുതിയ ആരോപണമാണ്.

അതേസമയം നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം അന്ന് ഫയല്‍ ചെയ്യണം. എന്നാൽ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരിക്കുകയാണ്.

More in News

Trending

Recent

To Top