Connect with us

ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഗുല്‍ഷാനുമായി സംസാരിക്കാനായിരുന്നു.. ദിലീപിന്റെ ഗുള്‍ഷാൻ ജഗജില്ലി,ദാവൂദിന്റെ വലംകൈ! കേരളത്തിലേക്ക് കോടികളുടെ ഹവാല!മലയാള സിനിമയെ ഗുല്‍ഷാൻ നശിപ്പിക്കും, എല്ലാം മറനീക്കി പുറത്തേക്ക്; നിർണ്ണായക വെളിപ്പെടുത്തൽ

News

ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഗുല്‍ഷാനുമായി സംസാരിക്കാനായിരുന്നു.. ദിലീപിന്റെ ഗുള്‍ഷാൻ ജഗജില്ലി,ദാവൂദിന്റെ വലംകൈ! കേരളത്തിലേക്ക് കോടികളുടെ ഹവാല!മലയാള സിനിമയെ ഗുല്‍ഷാൻ നശിപ്പിക്കും, എല്ലാം മറനീക്കി പുറത്തേക്ക്; നിർണ്ണായക വെളിപ്പെടുത്തൽ

ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഗുല്‍ഷാനുമായി സംസാരിക്കാനായിരുന്നു.. ദിലീപിന്റെ ഗുള്‍ഷാൻ ജഗജില്ലി,ദാവൂദിന്റെ വലംകൈ! കേരളത്തിലേക്ക് കോടികളുടെ ഹവാല!മലയാള സിനിമയെ ഗുല്‍ഷാൻ നശിപ്പിക്കും, എല്ലാം മറനീക്കി പുറത്തേക്ക്; നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ നിരന്തരം വെളിപ്പെടുത്തൽ നടത്തുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. തന്റെ യൂട്യൂബ് ചാനലിലൂടെ ദിലീപിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ. ഇയാളുടെ അനുമതിയില്ലാതെ ഗള്‍ഫ് മേഖലയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കില്ലെന്ന് ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് അഹമ്മദ് ഗൊല്‍ച്ചിനെന്നും ബൈജു ആവര്‍ത്തിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപ്പണമാണെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി

ബൈജു കൊട്ടാരക്കര പറഞ്ഞത് ഇങ്ങനെ: ‘

‘എന്റെ ഒരു സിനിമയുടെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് 1999- 2000 കാലഘട്ടത്തില്‍ ഇറാന്‍ സ്വദേശിയായ അഹമ്മദ് ഗൊല്‍ച്ചിനുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. നിര്‍മാതാവ് മുഖേനയായിരുന്നു അത്. അന്നേ തന്നെ ഇയാളെ ഞാന്‍ മനസിലാക്കിയിരുന്നു. ഇയാള്‍ ദാവൂദിന്റെ കൂടെയുണ്ടായിരുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. ദാവൂദിന്റെ വലംകൈയാണ്. ഗള്‍ഫ് മേഖലയിലെ എല്ലാ സിനിമകളെയും നിയന്ത്രിക്കുന്ന വ്യക്തിയാണ് ഇയാള്‍. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ സിനിമകള്‍ക്ക് ഇയാളുടെ അനുമതിയില്ലാതെ തിയേറ്ററുകള്‍ കൊടുക്കില്ല.

രണ്ടാമത്തെ കാര്യം, മലയാളത്തിലെ വലിയ താരങ്ങള്‍ ചെയ്യുന്ന ഒരു കാര്യം, ഇവര്‍ പ്രതിഫലമായി വാങ്ങുന്നതില്‍ 99 ശതമാനവും കള്ളപ്പണമാണ്. 10 കോടിയാണ് ഒരു സിനിമയുടെ പ്രതിഫലമെങ്കില്‍ 75 ലക്ഷമോ ഒരു കോടിയോ മാത്രമായിരിക്കും എഗ്രിമെന്റ്. ബാക്കി തുക ഗള്‍ഫ് റേറ്റ്, കാസറ്റ് റേറ്റ്, വീഡിയോ റൈറ്റ് എന്ന് പറഞ്ഞ് ഗള്‍ഫില്‍ കൊടുത്തിട്ട്, ആ പണം അവിടെ നിന്ന് കൈപ്പറ്റി, ഹവാലയായി കേരളത്തില്‍ കൊണ്ടുവരുകയാണ് ചെയ്യുന്നത്. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്റെ കമ്പനിയിലാണ് ദിലീപ് സഹോദരന്‍ സുരാജിന് ജോലി വാങ്ങി കൊടുത്തത്. വര്‍ഷങ്ങളായി അയാള്‍ക്കൊപ്പമായിരുന്നു സുരാജ്. ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഗുല്‍ഷാനുമായി സംസാരിക്കാനായിരുന്നു. ഇതേ വിമാനത്തില്‍ മലയാള സിനിമയിലെ രണ്ട് മൂന്ന് പേരുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളാണ് അവര്‍. ഇവര്‍ വിമാനത്താവളത്തില്‍ വച്ച് സംസാരിച്ചിട്ടില്ല. കാരണം അവര്‍ സിസി ടിവിയുണ്ട്. ഒരേ വാഹനത്തിലും സഞ്ചരിച്ചിട്ടില്ല. ഇവരുടെ ഇടപാടുകള്‍ എല്ലാം നടന്നത് ദുബായിലാണ്. ഇതെല്ലാം എന്‍ഐഎ അന്വേഷിക്കട്ടേ. എല്ലാം പുറത്തുവരേണ്ടതാണ്. കോടികളുടെ ഹവാലയാണ് കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇത് വച്ച് ആര്‍ക്ക് ആരെയും കൈകാര്യം ചെയ്യാം. സിനിമാ ബന്ധം മാത്രമല്ല, ആ ഗുല്‍ഷാ എന്റെ സിനിമ അവിടെ ഓടിക്കണമെന്ന് പറയുന്നത് അല്ലാ ഇവര്‍ തമ്മിലെ ബന്ധം. മലയാളത്തിലെ എത്ര താരങ്ങള്‍ക്ക് ഗുല്‍ഷാനുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കണം. അയാള്‍ മലയാള സിനിമയെ നശിപ്പിക്കാനായി ഇറങ്ങിയ ആളാണ്. ചില താരങ്ങളുടെ ഒഴികെ സിനിമകള്‍ ഇവര്‍ ഗള്‍ഫില്‍ ഓടിക്കില്ല. ചില സ്റ്റേജ് പരിപാടികള്‍ക്ക് പോലും ഇയാള്‍ ഇടപെട്ടിട്ടുണ്ട്. ഇതൊന്നും നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്. 30 വര്‍ഷമായി മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അവിശ്വസനീയമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. എന്‍ഐഎ അന്വേഷിച്ചാല്‍ എല്ലാം പുറത്തുവരും.”

അതേസമയം ക്രൈം ബ്രാഞ്ചിന് പുറമെ ദിലീപിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ കളത്തിലേക്ക് ഇറങ്ങുന്നു. കേസില്‍ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാൻ എന്‍ഐഎയുടെ സഹായം തേടുന്നുവെന്ന് റിപ്പോർട്ടർ ടി വി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അഹമ്മദ് ഗൊല്‍ച്ചിനും ദിലീപുമായുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുക. കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടർ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്.

More in News

Trending

Recent

To Top