Connect with us

പീഡനത്തിന് ശേഷം സുനി എത്തിയത് ലക്ഷ്യയില്‍! മദ്യലഹരിയിൽ ദിലീപ് സ്വന്തം വീട്ടിലേക്ക് കൈചൂണ്ടി മാഡത്തെകുറിച്ചുള്ള ക്ലൂ പൊട്ടിച്ചു? ദൈവം ബാക്കിവെച്ച തെളിവോ?പിടിവീണു

News

പീഡനത്തിന് ശേഷം സുനി എത്തിയത് ലക്ഷ്യയില്‍! മദ്യലഹരിയിൽ ദിലീപ് സ്വന്തം വീട്ടിലേക്ക് കൈചൂണ്ടി മാഡത്തെകുറിച്ചുള്ള ക്ലൂ പൊട്ടിച്ചു? ദൈവം ബാക്കിവെച്ച തെളിവോ?പിടിവീണു

പീഡനത്തിന് ശേഷം സുനി എത്തിയത് ലക്ഷ്യയില്‍! മദ്യലഹരിയിൽ ദിലീപ് സ്വന്തം വീട്ടിലേക്ക് കൈചൂണ്ടി മാഡത്തെകുറിച്ചുള്ള ക്ലൂ പൊട്ടിച്ചു? ദൈവം ബാക്കിവെച്ച തെളിവോ?പിടിവീണു

നടിയെ ആക്രമിച്ച കേസിലെ വിധി വരാനിരിക്കെ, ഉറ്റസുഹൃത്ത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എട്ടാം പ്രതി ദിലീപിനെ പാടേ കുഴപ്പത്തിലാക്കി. വധഗൂഢാലോചനക്കേസിൽ ഇപ്പോൾ പ്രതിയാണ് ദിലീപ്. ചുരുക്കി പറഞ്ഞാൽ എല്ലാം കൊണ്ടും ദിലീപ് പെട്ടിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ ’മാഡ’ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടൻ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതാണ് വീണ്ടും ‘മാഡ’ത്തിലേക്ക് അന്വേഷണം നീങ്ങാൻ കാരണം.

കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു.

മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. ഇതോടെ ‘മാഡ’ത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുകയായിരുന്നു. അതിനു പിന്നാലെ അന്വേഷണവും നിലച്ചു. വീണ്ടും മാഡം എന്ന പേര് ഈ കേസിൽ ഉയർന്നുവന്നിരിക്കുകയാണ്. ഇതിനു പിന്നാലെ മാഡം ആരാണെന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.

നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ബാലചന്ദ്രകുമാർ മാഡത്തെ സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിലാണ് മാഡത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന വേളയിൽ നടൻ ദിലീപ് മാഡത്തെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് കേസന്വേഷണം തിരിച്ചുവിടുന്നത്.

സംസാരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലേക്ക് തന്നെ ചൂണ്ടി ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്. `ഞാനല്ല, ഒരു പെണ്ണാണ് ഇത് അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ചുരക്ഷിച്ചു കൊണ്ടുപോയിട്ട് ഒടുവിൽ ഞാൻ ശിക്ഷിക്കപ്പെട്ടു´ എന്ന് ദിലീപ് മദ്യലഹരിയിൽ പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിരിക്കുന്നത്. ഇതിൽ നിന്നും ദിലീപിൻ്റെ ഏറ്റവുമടുത്ത ഒരാൾ തന്നെയായിരിക്കണം മാഡം എന്നുതന്നെയാണ് പൊലീസ് കരുതുന്നതും. അതാരാണെന്ന് തുടരന്വേഷണത്തിൽ വ്യക്തമാക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യവും.

ദിലീപ് തൻ്റെ സുഹൃത്ത് ബൈജുവിനോടാണ് മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ്‌ ചെയ്യുകയായിരുന്നു. കേസിലെ ആദ്യ പരിഗണന വി.ഐ.പി.യെ കണ്ടെത്തുക എന്നതിനാണെങ്കിലും മാഡവും അന്വേഷണ സംഘത്തിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നുതന്നെയാണ്. കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണ് വിഐപി. വിഐപിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ തന്നെ മാഡത്തിനായുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് ശക്തമാക്കാൻ തന്നെയാണ് തീരുമാനം.

മാത്രമല്ല നടിയെ കാറിൽ വച്ച് പീഡിപ്പിച്ചശേഷം ശേഷം പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന് രണ്ടു പേര്‍ സാക്ഷികളായിരുന്നു. എന്നാൽ ഇവർ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. പ്രതി ഭാഗത്തിൻ്റെ ഇടപെടലിലൂടെയാണ് ഇവർ മൊഴി മാറ്റിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അവരുടെ മൊഴി മാറ്റാന്‍ ദിലീപും സംഘവും നടത്തിയ ഇടപാടുകളെ കുറിച്ച് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിൽ തെളിവുണ്ട്. ഇക്കാര്യവും ഗൗരവത്തോടെയാണ് അന്വേഷണസംഘം എടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. വിഐപി ശരത് ആണോ എന്നു തിരിച്ചറിയുവാനുള്ള ശബ്ദ സാമ്പിൾ പരിശോധന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിഐപിയെ ദിലീപും കവ്യയും ഇക്കാ എന്നാണ് വിളിക്കുന്നതെന്നുള്ള വെളിപ്പെടുത്തിലാണ് ശരത്തിലേക്കുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശരത്തിനെ പിടികൂടുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതിനാൽ പ്രസ്തുത കേസിനെ വളരെ പ്രാധാന്യത്തോടെ തന്നെയാണ് അന്വേഷണസംഘം നോക്കിക്കാണുന്നതും. വി.ഐ.പി.യെ കണ്ടെത്തിക്കഴിഞ്ഞാൽ അടുത്ത തലത്തിൽ ‘മാഡ’ത്തിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കും.

More in News

Trending

Recent

To Top