Malayalam
രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷം മുന്‍പ്; പിന്നെ രണ്ടാളും രണ്ട് വഴിക്ക് പോവുകയായിരുന്നു
രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷം മുന്‍പ്; പിന്നെ രണ്ടാളും രണ്ട് വഴിക്ക് പോവുകയായിരുന്നു
മലയാളത്തിലെ ശ്രദ്ധേയയായ നടി എന്നതിലുപരി സമകാലിക വിഷയങ്ങളില്‍ തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ മുന്നിലാണ് മാല പാർവതി. തന്റെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിശേഷം പങ്കുവെച്ചിരിക്കുകയാണ്
മാലാ പാര്‍വതിയുടെ ഭര്‍ത്താവ് സതീശന്‍ ബാലന്‍ ’30 വര്‍ഷം! കൂട്ടിന്റെ, സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ 30 വര്‍ഷം. വര്‍ഷം പോകുന്നതറിയുന്നില്ല. എന്നായിരുന്നു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. സതീശന്‍ പോസ്റ്റ് ചെയ്തിരുന്നത് ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് നില്‍ക്കുന്നൊരു ചിത്രമായിരുന്നു. പിന്നാലെ ഇതേ പോസ്റ്റ് ഷെയര്‍ ചെയ്ത് മാലാ പാര്‍വതിയും എത്തി.
‘രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുമ്ബ് ഇതേ ദിവസം. റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. 1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്നുമാണ് മാലാ പാര്‍വതി തുറന്ന് പറയുന്നത്. ഇതോടെയാണ് താരത്തിന്റെ വിവാഹവാര്‍ഷികത്തെ കുറിച്ചുള്ള കാര്യം പുറംലോകം അറിയുന്നത്.
കേരള സര്‍ക്കാരിലെ സി-ഡിഐടിയില്‍ (സീഡിറ്റ്) ജോലി ചെയ്യുകയായിരുന്നു സതീശന്‍. പ്രീ-ബിരുദം തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്‌സ് കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷം മാലാ പാര്‍വതി യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറാകുകയായിരുന്നു. സൈക്കോളജിയില്‍ തിരുവനന്തപുരത്തെ ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണില്‍ നിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്‌തു.