Connect with us

നയന സൂര്യയുടെ മരണം; മരണകാരണം ശരീരത്തിലേറ്റ പരിക്കുകളല്ല മയോകാര്‍ഡിയല്‍ ഇന്റഫാര്‍ക്ഷനാണെന്ന് ക്രൈംബ്രാഞ്ച്

Malayalam

നയന സൂര്യയുടെ മരണം; മരണകാരണം ശരീരത്തിലേറ്റ പരിക്കുകളല്ല മയോകാര്‍ഡിയല്‍ ഇന്റഫാര്‍ക്ഷനാണെന്ന് ക്രൈംബ്രാഞ്ച്

നയന സൂര്യയുടെ മരണം; മരണകാരണം ശരീരത്തിലേറ്റ പരിക്കുകളല്ല മയോകാര്‍ഡിയല്‍ ഇന്റഫാര്‍ക്ഷനാണെന്ന് ക്രൈംബ്രാഞ്ച്

യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. മരണകാരണം ശരീരത്തിലേറ്റ പരിക്കുകളല്ലെന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണകാരണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന മെഡിക്കല്‍ യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി എന്നാണു റിപ്പോര്‍ട്ടുകള്‍. നയനയുടെ മരണം കൊലതാപകമെന്നതിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. മയോകാര്‍ഡിയല്‍ ഇന്റഫാര്‍ക്ഷനാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്. പത്തോളജി വിദഗ്ധരും ഇതു തന്നെയാണ് പറയുന്നത്.

െ്രെകംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക യോഗം മെഡിക്കല്‍ കോളജില്‍ ചേര്‍ന്നിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍, ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇതുവരെ നടത്തിയ അന്വേഷണം, വൈദ്യപരിശോധനാഫലം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു. നയന സൂര്യന്റെ ശരീരത്തിലേറ്റ പരിക്കുകളാണ് മരണ കാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

കഴുത്തിനേറ്റ മുറിവിന്റെ പാടും, അടിവയറ്റിനേറ്റ ക്ഷതവുമാണെന്നായിരുന്നു മരണകാരണം പറഞ്ഞിരുന്നത്. അതെല്ലാം ഇപ്പോള്‍ തലകീഴ്മറിഞ്ഞിരിക്കുകയാണ്. ഇന്നലെ വരെ പറഞ്ഞതല്ല ശരിയെന്നും ഇപ്പോള്‍ പറയുന്നതാണ് ശരിയെന്നുമുള്ള വാദമാണ് െ്രെകം ബ്രാഞ്ചിന്റെത്.

മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനെന്ന അവസ്ഥയാണ് നയനയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥായാണിതെന്നും മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഇത് മൂലം പെട്ടന്ന് മരണം ഉണ്ടാവില്ലത്രേ. രണ്ടുമണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് നിഗമനം.

മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന് പല കാരണങ്ങളാല്‍ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായമായും, മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമായും, െ്രെകം ബ്രാഞ്ചിന്റെ തീരുമാനമായും ഒക്കെ പറഞ്ഞിട്ടുള്ളത് വെറും ‘നിഗമനം’ എന്നുള്ളതും ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. നിഗമങ്ങള്‍ മാത്രമാണ് മരണത്തെപ്പറ്റി കേസ് അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ചിനും പറയാനുള്ളത്.

നയന മരിച്ചുകിടന്ന മുറിയില്‍ മറ്റൊരാളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. നയനയ്ക്ക് ഒട്ടേറെ മാനസിക, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അന്വേഷണം സംഘം കണ്ടെത്തിയതായും െ്രെകം ബ്രാഞ്ച് പറയുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായുമാണ് വിലയിരുത്തല്‍.

8 പേര്‍ അടങ്ങുന്ന വിദഗ്ധമെഡിക്കല്‍ സംഘം അവലോകനം ചെയ്ത് 20 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമായിരിക്കും െ്രെകംബ്രാഞ്ചിന്റെ തുടര്‍ന്നുള്ള അന്വേഷണം എന്നതിലേക്കാണ് കേസിന്റെ ഇപ്പോഴുള്ള സ്ഥിതി എത്തിയിരിക്കുന്നത്. 2019 ഫെബ്രുവരി 24നാണ്‌ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയും നിരവധി ഡോക്കുമെന്ററികളുടെയും സ്‌റ്റേജ് ഷോകളുടെയും സംവിധായികയുമായിരുന്ന നയനസൂര്യയെ വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

More in Malayalam

Trending

Recent

To Top