Connect with us

“ഒടിയൻ എന്ന സിനിമയുടെ പരസ്യത്തിനുവേണ്ടി ഉണ്ടാക്കിയ കഥയല്ലേ ഇതെന്ന് നിങ്ങളിപ്പോൾ  ചോദിക്കും ,പക്ഷെ അല്ല !!” -അവിശ്വസനീയ അനുഭവം പങ്കു വച്ച് മോഹൻലാൽ

Malayalam Breaking News

“ഒടിയൻ എന്ന സിനിമയുടെ പരസ്യത്തിനുവേണ്ടി ഉണ്ടാക്കിയ കഥയല്ലേ ഇതെന്ന് നിങ്ങളിപ്പോൾ  ചോദിക്കും ,പക്ഷെ അല്ല !!” -അവിശ്വസനീയ അനുഭവം പങ്കു വച്ച് മോഹൻലാൽ

“ഒടിയൻ എന്ന സിനിമയുടെ പരസ്യത്തിനുവേണ്ടി ഉണ്ടാക്കിയ കഥയല്ലേ ഇതെന്ന് നിങ്ങളിപ്പോൾ  ചോദിക്കും ,പക്ഷെ അല്ല !!” -അവിശ്വസനീയ അനുഭവം പങ്കു വച്ച് മോഹൻലാൽ

“ഒടിയൻ എന്ന സിനിമയുടെ പരസ്യത്തിനുവേണ്ടി ഉണ്ടാക്കിയ കഥയല്ലേ ഇതെന്ന് നിങ്ങളിപ്പോൾ  ചോദിക്കും ,പക്ഷെ അല്ല !!” -അവിശ്വസനീയ അനുഭവം പങ്കു വച്ച് മോഹൻലാൽ

ഷൂട്ടിംഗ് ലൊക്കേഷനുകളിലെ പല പല അനുഭവങ്ങൾ സിനിമാക്കാർ പങ്കു വയ്ക്കാറുണ്ട്. ചിലതൊക്കെ വിചിത്രമായി തോന്നാം . കാരണം ചില പ്രേത അനുഭവങ്ങളെ പറ്റിയുള്ള കഥകൾ അത്തരത്തിലാണ്. ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് സമയത്തെ ഒരു അവിശ്വസനീയ സത്യാ കഥ പങ്കു വെയ്ക്കുകയാണ് മോഹൻലാൽ.

ഒടിയന്റെ ഷൂട്ടിങ്ങിനിടെ ഒരു നടൻ അപ്രതീക്ഷിതമായി മരിച്ചു. അതു സംഭവിക്കുമ്പോൾ ചിത്രത്തിൽ നായകനായ മോഹൻലാൽ ഷൂട്ടിങ് സ്ഥലത്ത് ഇല്ലായിരുന്നു. തിരികെ എത്തിയപ്പോഴാണു മരണവാർത്ത അറിഞ്ഞത്. ഷൂട്ടിങ്ങിനു നാളുകൾക്കു ശേഷം ഷൂട്ടിംഗ് നടന്ന വീട്ടിലെ ഒരാൾ മോഹൻലാലിനെ തേടിയെത്തി . ‘പറയുന്നതു മണ്ടത്തരമാണോ എന്നറിയില്ല, എങ്കിലും പറയാതെ വയ്യ. അന്നു ഷൂട്ടിങ് നടക്കുമ്പോൾ മരിച്ച ആ നടനെപ്പോലുള്ള ഒരാൾ പലരാത്രിയിലും വീട്ടുകാരുടെ സ്വപ്നത്തിൽ വന്ന് ‘മോഹൻലാൽ എവിടെപ്പോയി’ എന്നു ചോദിക്കുന്നു. ഒരാളുടെ സ്വപ്നത്തിലല്ല. പലരുടെയും സ്വപ്നത്തിൽ.’

മോഹൻലാൽ ഒന്നും മിണ്ടിയില്ല. ഒടുവിൽ ‘ഞാൻ നോക്കാം’ എന്നു പറഞ്ഞ് അതിഥിയെ യാത്രയാക്കി. ഇത് ആദ്യത്തെ അനുഭവമായിരുന്നില്ല ലാലിന്. കുറച്ചുദിവസം കഴിഞ്ഞ് മറ്റൊരാളും ലാലിനെ തേടിയെത്തി. മരിച്ച നടൻ അദ്ദേഹത്തിന്റെ വീട്ടിലും ഷൂട്ടിന് ലാലിനൊപ്പമുണ്ടായിരുന്നു. രണ്ടുതവണ, മരിച്ച നടന്റെ സ്വരം ആ വീട്ടുകാരും കേട്ടത്രേ. ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങൾക്കു ശേഷമായിരുന്നു ഈ സംഭവം. മോഹൻലാൽ പറയുന്നതിങ്ങനെയാണ്.


” ഇത്തരം പല അനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളാണു ഞാൻ. ഏറെ ദൂരെയുള്ള പലരും ഉറക്കത്തിൽ എന്നോടു സംസാരിച്ചിട്ടുണ്ട്. ഒടുവിൽ ഉറക്കമുണരുമ്പോൾ ഫോണിൽ അതേവിവരം തന്നെ തേടിയെത്തുന്ന അനുഭവങ്ങൾ. ശാസ്ത്രീയമായി ഇതിന് അടിത്തറയുണ്ടോ മേൽക്കൂരയുണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ, നടന്നു. നമുക്കു കണ്ടെത്താൻ കഴിയാത്ത എന്തോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

അതു തുറന്നുപറയുന്നവരെ നമ്മൾ മണ്ടന്മാരെന്നോ മാനസികപ്രശ്നം ഉള്ളവരെന്നോ വിളിക്കുന്നു. നേരത്തേ പറഞ്ഞല്ലോ, മരിച്ചുപോയ നടന്റെ ശബ്ദം കേട്ടെന്ന്. പരസ്പരം ബന്ധമൊന്നുമില്ലാത്ത രണ്ടുപേർ എന്നോട് ഇതു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അന്വേഷിച്ചു വന്നതാണെന്ന തോന്നൽ എന്റെ മനസ്സിലുണ്ടായി.

ഞാനുമായി വല്ലാത്ത ഹൃദയബന്ധം പുലർത്തിയ ആളായിരുന്നു ആ നടൻ. അന്നു ഞാൻ മനസ്സുരുകി അദ്ദേഹത്തോടു ചോദിച്ചു: ‘എന്തിനാണ് അവരെത്തേടി പോകുന്നത്? എന്നെക്കാണാൻ എന്റെ സ്വപ്നത്തിൽ വന്നാൽ മതിയില്ലേ ?

മാസങ്ങൾക്കു ശേഷം ഞാൻ ആ രണ്ടു വീട്ടുകാരോടും ചോദിച്ചു, പിന്നീട് അദ്ദേഹം അന്വേഷിച്ചു വന്നിരുന്നോ എന്ന്. രണ്ടുപേരും പറഞ്ഞു, ഇല്ല എന്ന്. ഒടിയൻ എന്ന സിനിമയുടെ പരസ്യത്തിനുവേണ്ടി ഉണ്ടാക്കിയ കഥയല്ലേ ഇതെന്ന് നിങ്ങളിപ്പോ ചോദിക്കും. അല്ല. ഈ അനുഭവം എത്രയോ വർഷം മുൻപ് തന്നെ ഞാൻ പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്.” – മോഹൻലാൽ പറയുന്നു.

mohanlal sharing unbelievable experiences during odiyan shooting

More in Malayalam Breaking News

Trending

Recent

To Top