Malayalam Articles
ഷൂട്ടിങ്ങിനിടയിൽ മോഹന്‍ലാലിനെ ഭയപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ … അവസാനം സിനിമയിലും ഒരു നിമിത്തം പോലെ അത് സംഭവിച്ചു
ഷൂട്ടിങ്ങിനിടയിൽ മോഹന്‍ലാലിനെ ഭയപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ … അവസാനം സിനിമയിലും ഒരു നിമിത്തം പോലെ അത് സംഭവിച്ചു
ഷൂട്ടിങ്ങിനിടയിൽ മോഹന്‍ലാലിനെ ഭയപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ … അവസാനം സിനിമയിലും ഒരു നിമിത്തം പോലെ അത് സംഭവിച്ചു
ഒരുകാലത്ത് കേരളക്കരയെ ഭയപ്പെടുത്തിയ കൊടും കുറ്റവാളിയുടെ പേരാണ് ‘റിപ്പര്‍ ചന്ദ്രന്‍’.
മനുഷ്യരുടെ ശിരസ്സ് തല്ലി തകര്‍ത്ത് മരണ നൃത്തം വെച്ചിരുന്ന കൊടും ക്രിമിനലായ റിപ്പര്‍ ചന്ദ്രനെ ഒടുവില്‍ , കോടതി തൂക്കികൊല്ലുകയായിരുന്നു. രാഷ്ട്രപതിക്ക് തൂക്കി കൊല്ലരുതെന്ന ദയാഹര്‍ജികൊടുത്ത് വിധി കാത്ത് റിപ്പര്‍ ചന്ദ്രന്‍ കണ്ണൂര്‍ സെന്‍റര്‍ജയില്‍ തടവില്‍ കഴിയുമ്പോയാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ നടക്കുന്നത്.
ആദ്യ ദിവസം ഷൂട്ട് കഴിഞ്ഞ് പോവാന്‍ ഇറങ്ങുന്ന മോഹന്‍ലാലിനോട് ജയിലര്‍ വന്നു പറഞ്ഞു തൂക്ക് മരം കാത്ത് കിടക്കുന്ന റിപ്പര്‍ ചന്ദ്രന് താങ്കളെ കാണാന്‍ ആഗ്രഹമുണ്ട്.ലാല്‍ ഒട്ടും മടികാണിക്കാതെ റിപ്പറിനെ കാണാന്‍ ചെന്നു.സെല്ലിനകത്തെ ഇരുട്ടില്‍ നിന്ന് റിപ്പര്‍ ചന്ദ്രന്‍ എന്തൊക്കെയോ ലാലിനോട് പറഞ്ഞു .ലാല്‍ ഒന്നും മിണ്ടിയില്ല.
പക്ഷേ, അന്ന് രാത്രി ലാലിന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു.
പിന്നീടാണ് ലാല്‍ അറിയുന്നത് ദയാഹര്‍ജി തള്ളിയ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയെന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ‘സദയം ‘എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനുവേണ്ടി മോഹന്‍ലാല്‍ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി.തൂക്കാന്‍ വിധിച്ച ശേഷം ദയാഹര്‍ജി നല്‍കി വിധി കാത്തിരിക്കുന്ന ജയില്‍പുള്ളിയുടെ വേഷമായിരുന്നു സദയത്തില്‍ ലാലിന്‍റെത്.
മേക്കപ്പ് ചെയ്തു വന്ന മോഹന്‍ലാല്‍ തനിക്ക് വേണ്ടി തുറന്നിട്ടിരിക്കുന്ന സെല്‍ കണ്ട് ഞെട്ടി !!! . റിപ്പര്‍ ചന്ദ്രന്‍ കിടന്ന അതേ സെല്‍ .പിന്നെ ,ദിവസങ്ങളോളം ആ സെല്ലിനകത്തായിരുന്നു ഷൂട്ടിംഗ്.
ദയാഹര്‍ജി തള്ളി മോഹന്‍ലാലിനെ തൂക്കിലേറ്റുന്നതാണ് സദയത്തിന്‍റെ ക്ലൈമാക്സ് .ദയാഹര്‍ജി തള്ളിയപ്പോഴാണ് റിപ്പര്‍ ചന്ദ്രനേയും തൂക്കിലേറ്റിയത്.മോഹന്‍ലാലിന് ഉറക്കം നഷ്ട്ടപെട്ട് തുടങ്ങി .
ചില സമയങ്ങളില്‍ മോഹന്‍ലാലിന്‍റെ മനസ്സ് അസ്വസ്ഥതകാണിക്കാന്‍ തുടങ്ങി.റിപ്പര്‍ ചന്ദ്രന്‍ തന്‍റെ കൂടെയുണ്ടോ എന്നൊരു തോന്നല്‍ മോഹന്‍ലാലിനെ പിടികൂടി.ഒടുവില്‍ , സദയത്തിന്‍റെ ചിത്രീകരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ നിന്നും പുറത്ത് കടന്നപ്പോഴായായിരുന്നു മോഹന്‍ലാലിന് ആശ്വാസമായത്.AshiqShiju