Connect with us

രാജുവിനും ഉണ്ടായിരുന്നു ആ സ്വഭാവം ഇപ്പോൾ അലംകൃതയ്ക്ക് ഉണ്ട് ; മല്ലിക സുകുമാരൻ

Movies

രാജുവിനും ഉണ്ടായിരുന്നു ആ സ്വഭാവം ഇപ്പോൾ അലംകൃതയ്ക്ക് ഉണ്ട് ; മല്ലിക സുകുമാരൻ

രാജുവിനും ഉണ്ടായിരുന്നു ആ സ്വഭാവം ഇപ്പോൾ അലംകൃതയ്ക്ക് ഉണ്ട് ; മല്ലിക സുകുമാരൻ

മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. പറ്റുന്ന സമയത്തെല്ലാം ജോലി ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നയാളാണ് താനെന്ന് മല്ലിക പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. മക്കളുടെ തിരക്കിനെക്കുറിച്ചും കൊച്ചുമക്കളും അതേപോലെ തന്നെയുള്ള തിരക്കുകളിലായെന്നും, അവരെ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റാത്തത് വലിയ വിഷമമാണെന്നും മല്ലിക പറയുന്നു.

വീട്ടില്‍ ഏറ്റവും വാശിക്കാരി ഇപ്പോള്‍ അലംകൃതയാണ്. പ്രാര്‍ത്ഥന ഇപ്പോള്‍ ലണ്ടനിലാണ്. അമ്മൂമ്മയെപ്പോലെയല്ലേ ഞാന്‍ മുടി വെട്ടിയത് എന്നായിരുന്നു പ്രാര്‍ത്ഥന എന്നോട് പറഞ്ഞത്. കറികളൊക്കെ ഇപ്പോഴും നന്നായി ഉണ്ടാക്കുന്നത് ഞാനാണ്. സുപ്രിയ കേക്കും ഐസ്‌ക്രീമുമൊക്കെയാണ് ഉണ്ടാക്കുന്നത്. പൂര്‍ണിമയ്ക്ക് മൂന്ന് മക്കളാണെന്നാണ് ഞാന്‍ പറയാറുള്ളത്. മൂത്തത് പ്രാര്‍ത്ഥനയും ഇളയത് നക്ഷത്രയും, പിന്നൊരു ആണ്‍കുഞ്ഞ് ഇന്ദ്രജിത്തും. മൂന്ന് പേരും മൂന്ന് ഐറ്റമാണ് പറയാറുള്ളത്. അമ്മേ പൂര്‍ണിമ അവിടെപ്പോയി ഇങ്ങനെയൊന്ന് കാണിച്ചാല്‍ മതിയെന്നാണ് ഇതേക്കുറിച്ച് ചോദിച്ചാല്‍ ഇന്ദ്രന്‍ പറയുന്നത്.

മക്കള്‍ രണ്ടാളും ഭക്ഷണപ്രിയരാണ്. ഇപ്പോള്‍ ഡയറ്റൊക്കെയായതിനാലാണ്. ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ പോയപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കിയതേയുള്ളൂ. അല്ലാതെ അവര്‍ പാചകമൊന്നും ചെയ്തതായി അറിയില്ല. പാത്തുവും നച്ചുവും അസ്സലായി കുക്ക് ചെയ്യും. പൂര്‍ണിമയ്ക്ക് കുക്കിംഗിന് കളയാന്‍ സമയമില്ല. നച്ചു ഉണ്ടാക്കിയ കേക്ക് അടിപൊളിയായിരുന്നു. അത് വാരി തിന്നാനൊക്ക കൂടുമെന്നേയുള്ളൂ. ഇന്ദ്രന് കാര്യമായിട്ടൊന്നും അറിയില്ല. അലംകൃത ഇതുവരെ അടുക്കളയില്‍ കയറിത്തുടങ്ങിയിട്ടില്ല. വൈകാതെ തന്നെ കേറും. പല ഐറ്റങ്ങളും അറിയാം, ഇപ്പോള്‍ സുപ്രിയ അടുക്കളയിലേക്ക് കയറ്റാത്തത് കൊണ്ടാണ്.

അലംകൃതയ്ക്ക് വേറൊരു കഴിവുണ്ട്. എന്ത് കണ്ടാലും അതേക്കുറിച്ച് അവള്‍ എഴുതും. എഴുതുന്നതിന്റെ സീരിയസ്‌നെസോ, അതിലെ മിസ്‌റ്റേക്കോ ഒന്നുമല്ല നോക്കേണ്ടത്. ചുറ്റിനും എന്ത് നടന്നാലും അതേക്കുറിച്ച് അവളൊരു പാരഗ്രാഫ് എഴുതും. രാജുവിനും ഉണ്ടായിരുന്നു ഈ സ്വഭാവം. അവിടെ ചെന്നില്ലെങ്കിലും അവരുടെ കഥകളും വിശേഷങ്ങളുമെല്ലാം ഞാന്‍ ശരിക്കും അറിയാറുണ്ട്. മോനേ, എന്തുവാ ഇതെവിടുന്നാണ് എടുത്തത് എന്നൊക്കെ ചോദിച്ച് ഞാന്‍ വിളിക്കും. അവരുടെ ഫോട്ടോസും വീഡിയോയുമൊക്കെ കൂടെയുള്ളവര്‍ എനിക്ക് കാണിച്ച് തരും.

കൊച്ചുമക്കളെ കൊണ്ട് വരാത്തത് കൊണ്ട് എനിക്ക് മരുമക്കളോട് പ്രതിഷേധമാണ്. വൈകിട്ട് ട്യൂഷന് പോവണമെന്ന് പറയും. അതുകഴിഞ്ഞ് പിയാനോ പഠിക്കണം. കുഞ്ഞുങ്ങളെപ്പോലും കാണാന്‍ കിട്ടത്തില്ല. എട്ടര മണിക്ക് വന്ന് കയറുന്ന കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വാ എന്നൊക്കെ എങ്ങനെയാണ് പറയുന്നത്. രാവിലെ ആറര മണിക്ക് സ്‌കൂള്‍ ബസ് വരും. എന്തെങ്കിലും ആഹാരം കൊടുത്ത് കുഞ്ഞിനെ കിടത്തി ഉറക്ക് എന്ന് ഞാന്‍ തന്നെ പറയും. നച്ചുവിനായിരുന്നു ഞാന്‍ കഥകള്‍ പറഞ്ഞ് കൊടുത്തിരുന്നത്. ആ ഒരു സ്‌നേഹം അവള്‍ക്ക് ഇപ്പോഴുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ കാണുമ്പോഴാണ് രാജു എവിടെയാണെന്ന് ഞാന്‍ അറിയുന്നത്. മോളെയും കൊണ്ട് കറങ്ങാന്‍ പോവാനിഷ്ടമാണ് അവന്.

അതല്ല അതിനപ്പുറവും അമ്മ അറിഞ്ഞോളുമെന്നും അവന്‍മാര്‍ക്ക് അറിയാം. ഒരു ദിവസം ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ സുപ്രിയ ഒരു ഫര്‍ണ്ണിച്ചര്‍ ഷോപ്പില്‍ നില്‍ക്കുകയായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സി ഐഡികളുണ്ടായിരുന്നോ എന്നായിരുന്നു സുപ്രിയ ചോദിച്ചത്. ഞാന്‍ അന്ന് ദോഹയിലായിരുന്നു. അവിടെ വര്‍ക്ക് ചെയ്തിരുന്ന ഒരു പയ്യന്റെ സഹോദരന്‍ ആ കടയിലാണ് ജോലി ചെയ്തിരുന്നത്. സുപ്രിയയെ കണ്ടപ്പോള്‍ ഉടനെ ഫോട്ടോ എടുത്ത് അയച്ചതാണ്.

ഒന്നിച്ച് യാത്രകളൊക്കെ പോയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എന്നെ ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നായിരുന്നു മല്ലിക പറഞ്ഞത്. ദോഹയില്‍ താമസിച്ചിരുന്ന സമയത്ത് മക്കളെല്ലാം വരാറുണ്ടായിരുന്നു. ഇന്ദ്രന്‍ ട്രിപ്പ് പോവുന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. തായ്‌ലന്‍ഡിലേക്കൊക്കെയാണ് വിളിക്കുന്നത്. അവനും ഭാര്യയും കറങ്ങാന്‍ പോവുന്നതിനിടയില്‍ നമ്മള്‍, സ്വര്‍ഗത്തിലെ കട്ടുറുമ്പാണോ എന്ന് ചോദിച്ചാല്‍ അല്ല, എന്നാലും അവര് പോയി വരട്ടെ എന്നാണ് ആഗ്രഹിക്കാറുള്ളതെന്നായിരുന്നു മല്ലിക പറഞ്ഞത്.

More in Movies

Trending

Recent

To Top