Connect with us

രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ എങ്ങനെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയോ അതുപോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും; കുറുപ്പിനെ കുറിച്ച് പറഞ്ഞ് വിഎ ശ്രീകുമാര്‍

Malayalam

രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ എങ്ങനെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയോ അതുപോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും; കുറുപ്പിനെ കുറിച്ച് പറഞ്ഞ് വിഎ ശ്രീകുമാര്‍

രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ എങ്ങനെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയോ അതുപോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും; കുറുപ്പിനെ കുറിച്ച് പറഞ്ഞ് വിഎ ശ്രീകുമാര്‍

കഴിഞ്ഞ ദിവസം തിയേറ്റര്‍ റിലീസായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. ദുല്‍ഖര്‍ ഗംഭീരമായ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ എങ്ങനെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയോ അതുപോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും എന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി സെക്കന്റ് ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയില്‍ കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെര്‍ഫോമന്‍സിലുമെല്ലാം ഒരു ഇന്റര്‍നാഷണല്‍ ത്രില്ലറിന്റെ സ്വഭാവം പുലര്‍ത്താന്‍ കുറുപ്പിന് കഴിഞ്ഞു. കൊറോണക്കാലത്ത് ഒടിടി പ്ളാറ്റ്ഫോമിന്റെ സാധ്യതയില്‍ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്റ്റൈലും വാല്യൂസും അനുഭവിക്കാന്‍ നമുക്ക് അവസരവും സമയവും ലഭിച്ചു. കുറച്ചു മെനക്കട്ടാല്‍ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസില്‍ പറഞ്ഞു.

കുറുപ്പത് സ്‌ക്രീനില്‍ കാണിച്ചു തന്നു.ദുല്‍ഖര്‍ അതിഗംഭീര പെര്‍ഫോമന്‍സാണ്. ആക്ടര്‍ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുല്‍ഖറിന്റെ പരിണാമമാണ് കുറുപ്പ്.രാജാവിന്റെ മകന്‍ ലാലേട്ടന് എന്തു ചെയ്തോ, ദുല്‍ഖറിനത് ‘കുറുപ്പ്’ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ഗ്ലോബലാണ്. അത്യുജ്ജലമാണ് ഷൈന്‍ ടോം ചാക്കോ. വല്ലാതെ ഭയപ്പെടുത്തുന്ന വില്ലന്‍. ഷൈന്‍ നമ്മെ കൂടുതല്‍ അമ്പരപ്പിക്കും കഥാപാത്രങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും!

ബംഗ്ലന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ സത്യസന്ധമായ ഫീല്‍ സിനിമയ്ക്ക് നല്‍കുന്നു. സ്വഭാവികത സൃഷ്ടിക്കുന്ന സത്യസന്ധമായ നിറങ്ങള്‍. ആക്ച്വല്‍ ലൊക്കേഷനില്ല പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥം എന്ന ഫീല്‍ കാഴ്ചയിലുടനീളം നല്‍കുന്നത് ബംഗ്ലന്റെ മിടുക്കാണ്. അടുത്ത സാബു സിറിളാണ് ബംഗ്ലന്‍!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top