Connect with us

നാളെ ദിലീപിന്റെ കാര്‍ ശരിയാക്കിയ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ; പോലീസ് ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ഇത് എന്ത് കഷ്ടമാണ് എന്ന് സുരേഷ് കുമാര്‍

Malayalam

നാളെ ദിലീപിന്റെ കാര്‍ ശരിയാക്കിയ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ; പോലീസ് ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ഇത് എന്ത് കഷ്ടമാണ് എന്ന് സുരേഷ് കുമാര്‍

നാളെ ദിലീപിന്റെ കാര്‍ ശരിയാക്കിയ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ; പോലീസ് ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ഇത് എന്ത് കഷ്ടമാണ് എന്ന് സുരേഷ് കുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയമാണ് ദിലീപ്. ഇപ്പോഴിതാ വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണെന്ന് പറയുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വീണ്ടും പല തലങ്ങളിലേക്കും കേസ് കടക്കുകയാണ്. ദിലീപിന്റെ ഫോണുകള്‍ സര്‍വ്വീസ് ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് കുമാര്‍.

‘പോലീസ് ഇപ്പോള്‍ ചെയ്യുന്നത് ശരിയായ നടപടിയായി എനിക്ക് തോന്നുന്നില്ല. നാളെ ദിലീപിന്റെ കാര്‍ ശരിയാക്കിയ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ. ദിലീപിനെ ക്രിമിനല്‍ ആയി മുദ്രകുത്തണമെന്ന ലക്ഷ്യത്തോടെയാണ് ചില ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ഇത് എന്ത് കഷ്ടമാണ്. ഒരാളെ ഇങ്ങനെ തേജോവധം ചെയ്യുന്നതിന് പരിധിയില്ലേ എന്നായിരുന്നു നിര്‍മാതാവ്’ സുരേഷ് കുമാര്‍ ചോദിച്ചത്.

നടിയെ ആക്രമിച്ച കേസ് കോടതിയില്‍ തീരാറായ സമയത്താണ് പുതിയ കാര്യങ്ങള്‍ കുത്തിപ്പൊക്കുന്നതു. ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാര്‍ എന്നൊരാള്‍ വരുന്നു. അയാള്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. അതൊരു കേസാകുന്നു. ഇത് വിശ്വസിക്കുന്ന കുറെ പേര്‍ ഉണ്ട്. എന്നാല്‍ ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണോ പോലീസ് ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ സംഘടനയിലെ ആളുകള്‍ പോലും സംസാരിക്കുന്നില്ല. അവര്‍ക്കൊക്കെ ആരെയോ ഭയമാണ്. എന്തിന് ഭയക്കണം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം വച്ചല്ലേ ഇപ്പോള്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നത് ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറൊന്നും ഇതില്‍ കാണാന്‍ കഴിയില്ല. എന്നിട്ട്, ഇന്‍ഡസ്ട്രി മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. മാനസികമായും അല്ലാതെയുമുള്ള ഇത്തരം പീഡനങ്ങള്‍ എങ്ങനെ സഹിക്കും വേറെ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടാകുന്നുണ്ടോ. ഒരാള്‍ അപകടത്തില്‍ മരിക്കുന്നു.

അവിടെ സിസിടിവി കാണില്ലേ ഇതൊക്കെ ആരോ ബോധപൂര്‍വ്വം ചെയ്യിപ്പിക്കുന്നതാണ്. ഇനിയും വരും ഇതുപോലെ ഓരോ സംഭവങ്ങള്‍! ആ കേസ് തീരുന്നതു വരെ ഇങ്ങനെ ഓരോന്ന് പൊക്കിക്കൊണ്ടു വന്നു കൊണ്ടിരിക്കും . അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങള്‍ നടക്കുന്നത്. ഇത് വളരെ കഷ്ടമാണ്. ആ അമ്മയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്താമായിരുന്നല്ലോ എന്തിനാണ് അവരെ മാത്രം ഒഴിവാക്കിയത് ഇനി ബാക്കി ആരുമില്ലല്ലോ ആ കുടുംബത്തില്‍ എന്നും സുരേഷ് കുമാര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top