Connect with us

പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണം; മീരയുടെ തിരിച്ചു വരവില്‍ വീണ്ടും വൈറലായി സിന്ധു ലോഹിത ദാസിന്റെ വെളിപ്പെടുത്തല്‍

Malayalam

പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണം; മീരയുടെ തിരിച്ചു വരവില്‍ വീണ്ടും വൈറലായി സിന്ധു ലോഹിത ദാസിന്റെ വെളിപ്പെടുത്തല്‍

പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണം; മീരയുടെ തിരിച്ചു വരവില്‍ വീണ്ടും വൈറലായി സിന്ധു ലോഹിത ദാസിന്റെ വെളിപ്പെടുത്തല്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.


നിരവധി ഗോസിപ്പുകള്‍ നിറഞ്ഞ് നില്‍ക്കുന്ന ലോകമാണ് സിനിമ. അതിലൊന്നായിരുന്നു മീര ജാസ്മിനും ലോഹിതദാസും തമ്മിലുള്ളത്. ഇപ്പോഴിതാ തങ്ങളുടെ കുടുംബ ജീവിതത്തില്‍ മീര ജാസ്മിന്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീരയുടെ തിരിച്ചു വരവിലാണ് ഈ വാര്‍ത്തകള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. 

ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സിന്ധു ലോഹിതദാസ് മീര ജാസ്മിനെ കുറിച്ച് പറയുന്നത്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തില്‍ വിലയിരുത്തുന്നു. മീര ജാസ്മിനും ലോഹിതദാസും തമ്മില്‍ പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
മീര ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന്‍ അന്തിക്കാട്.

ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്‍. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള്‍ അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് എന്നും സിന്ധു ലോഹിതദാസ് വ്യക്തമാക്കി.

ലോഹിയുടെ മരണശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചില്ലെന്നും സിന്ധു പറഞ്ഞിരുന്നു. എല്ലാവരും സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. അതിനിടയില്‍ ലോഹിതദാസിന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം? ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും. സാമ്പത്തികമായും സഹായിച്ചു എന്നും സിന്ധു പറഞ്ഞു.

‘ചക്രം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ലോഹിതദാസിന് ഇങ്ങനെ ഒരു അന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് സിന്ധു പറയുന്നു. ചിലര്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ചക്രത്തില്‍ നിന്ന് പിന്‍മാറിയത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചക്രത്തിലെ നായകന്‍. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഒരു വിശ്വാസ്യത പ്രേക്ഷകര്‍ക്ക് തോന്നിയില്ല.

മോഹന്‍ലാല്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ ചക്രം വലിയ വിജയമായി മാറുമായിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. 
അതേസമയം നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താനൊരുങ്ങുകയാണ് മീര ജാസ്മിന്‍. ജയറാമിന്റെ നായികയായാണ് മീരയുടെ വരവ്. വര്‍ഷത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. സത്യന്‍ അന്തിക്കാടിനൊപ്പമായാണ് മീരയുടെ തിരിച്ചുവരവ്. ഞങ്ങള്‍ ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇനി സിനിമയില്‍ സജീവമായി തുടരാനാണ് തന്റെ തീരുമാനമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ വിസ ലഭിച്ചതിന്റെ സന്തോഷവും മീര പങ്കിട്ടിരുന്നു. ജീവിതത്തിലെ ഒരു നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്.

ഞാന്‍ തിരിച്ച് വരികയാണെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷഭരിതരാണെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷമാണ് എന്നെ നയിക്കുന്നത്. ഇടയ്ക്ക് കുറച്ചുകാലം സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിരുന്നു. ഇനി സജീവമായുണ്ടാവും. ബോളിവുഡ് സിനിമ തന്നെ മലയാളത്തെ മാതൃകയാക്കുന്ന കാലമാണിത്. ഇന്റലിജന്റായ പ്രേക്ഷകരാണ് മലയാളത്തിലേത്. ലോഹിതദാസിന്റെ തിരക്കഥ തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ഞാന്‍ മാത്രമല്ല മഞ്ജു വാര്യരുള്‍പ്പടെയുള്ള നായികമാരും അദ്ദേഹത്തിന്റെ അഭാവം പ്രകടമായി അറിയുന്നുണ്ട്.

രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര പറഞ്ഞത്.


More in Malayalam

Trending

Recent

To Top