Connect with us

എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോണ്‍ നമ്പര്‍ തരാനോ അവര്‍ തയ്യാറായില്ല; നിത്യയുടെ വീട്ടുകാര്‍ തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചു; വീണ്ടും വൈറലായി സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍

Malayalam

എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോണ്‍ നമ്പര്‍ തരാനോ അവര്‍ തയ്യാറായില്ല; നിത്യയുടെ വീട്ടുകാര്‍ തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചു; വീണ്ടും വൈറലായി സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍

എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോണ്‍ നമ്പര്‍ തരാനോ അവര്‍ തയ്യാറായില്ല; നിത്യയുടെ വീട്ടുകാര്‍ തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചു; വീണ്ടും വൈറലായി സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍

മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ ഫസ്റ്റ് ഡേ റിവ്യൂവിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ ‘ആറാട്ട് വര്‍ക്കി’ എന്നാണ് ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്. നടി നിത്യാ മേനോനെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്ന സന്തോഷിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, നിത്യാ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ കാണാന്‍ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കല്‍ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറയുന്നു.

എന്നാല്‍, നിത്യയുടെ വീട്ടുകാര്‍ തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചെന്നും തനിക്കെതിരെ പോക്‌സോ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെന്നും ഇയാള്‍ പറയുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന്, ബംഗളൂരുവിലെ പോലീസ് കമ്മീഷണര്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സന്തോഷ് പറയുന്നു.

‘ഞാന്‍ നിത്യാ മേനോനെ കാമമില്ലാതെ സ്‌നേഹിച്ചു. ഞാന്‍ അവളെ കാണാന്‍ ഒരുപാട് ശ്രമിച്ചു. എന്റേത് ആത്മാര്‍ത്ഥമായ സ്‌നേഹം ആയിരുന്നു. എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോണ്‍ നമ്പര്‍ തരാനോ അവര്‍ തയ്യാറായില്ല. കോളാമ്ബി ഫിലിം ലൊക്കേഷനില്‍ വെച്ച് ഞാന്‍ നിത്യയെ പ്രണയാഭ്യര്‍ത്ഥന നടത്തി. അവരത് നിഷേധിച്ചു.

അത് ഏറെ വേദനാജനകവും ഹൃദയഭേദകവുമായിരുന്നു. നിത്യ ബുദ്ധിമതിയും സര്‍ഗ്ഗാത്മകതയുള്ളവളും സ്ത്രീത്വമുള്ളവളും വ്യക്തിത്വമുള്ളവളുമാണ്. നല്ല ശബ്ദത്തിന് ഉടമയാണ് അവര്‍. നല്ല മനസ്സുള്ള ഒരു സ്ത്രീയാണ് അവര്‍’, സന്തോഷ് വര്‍ക്കി പല തവണയായി തന്റെ ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. നിത്യാ മേനോനെ തനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് അവരെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചത് എന്നും സന്തോഷ് വര്‍ക്കി പറയുന്നു.

More in Malayalam

Trending

Recent

To Top