Connect with us

നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ‍., വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍

Malayalam

നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ‍., വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍

നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ‍., വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. കഴിഞ്ഞ ഒരുപാട് നാളുകളായി സാമന്തയുടെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നായിരുന്നു മാറ്റിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തുകയായിരുന്നു.

പിന്നീട് നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം ആത്മീയ യാത്രകള്‍ നടത്തിയാണ് സാമന്ത വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ നടി അതീവ ഗുരുതരാവാസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സാമന്തയ്ക്ക് എന്ത് പറ്റിയെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ആരാധകര്‍. തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങളും ഇതിനു പിന്നാലെ പ്രചരിച്ചിരുന്നു.

എന്നാല്‍, ഇപ്പോഴിതാ ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര. ഡിസംബര്‍ 13ന് സാമന്ത ആന്ധ്രാപ്രദേശിലെ കടപ്പയില്‍ ഒരു സ്റ്റോര്‍ ലോഞ്ചിനായി പോയിരുന്നു. പരിപാടിക്ക് ശേഷം കടപ്പയിലെ അമീന്‍ പീര്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു. അതിനു മുമ്പ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനായും സാമന്ത പോയിരുന്നു.

ശേഷം സാമന്തയ്ക്ക് നേരിയ ചുമ അനുഭവപ്പെടുകയും ഇന്നലെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ ചില പരിശോധനകള്‍ക്ക് വിധേയയാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇപ്പോള്‍ സാമന്ത പൂര്‍ണ ആരോഗ്യവതിയാണ്. കിംവദന്തികളില്‍ വിശ്വസിക്കരുത്. സാമന്ത പൂര്‍ണ്ണമായും സുഖമായിരിക്കുന്നു.’ എന്നാണ് മാനേജര്‍ അറിയിച്ചത്.

വിവാഹമോചന ശേഷവും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് സാമന്ത. അടുത്തിടെ അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പുഷ്പ എന്ന ചിത്രത്തില്‍ ഒരു ഐറ്റം സോഗുമായി സാമന്ത എത്തിയിരുന്നു. ഏകദേശം ഒന്നരക്കോടി രൂപയോളമാണ് താരം ഇതിന് പ്രതിഫലമായി വാങ്ങിയത്. സാമന്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം പുതിയ വിശേഷങ്ങള്‍ പങ്കിടുന്നത്. വിവാഹമോചനത്തിന്റെ കാരണം തിരക്കിയവര്‍ക്ക് ശക്തമായ മറുപടിയാണ് സാമന്ത നല്‍കിയത്.

വിഷമ ഘട്ടത്തില്‍ തനിക്ക് പിന്തുണയുമായി നിന്ന ആരാധകരോട് താരം ആദ്യം നന്ദി പറയുന്നുണ്ട്. ഒരു വ്യക്തിപരമായ പ്രശ്‌നത്തില്‍ നിങ്ങള്‍ വൈകാരികമായ ഇടപെടുന്നുവെന്നത് ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്നോട് അനുകമ്പ കാണിച്ചതിനും കരുതല്‍ കാണിച്ചതിനും വ്യാജ പ്രചരണങ്ങളെ ചെറുത്തു നിന്നതിനും നന്ദി. എനിക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എനിക്ക് കുട്ടികളെ വേണ്ടെന്നും. ഇപ്പോള്‍ പറയുന്നു ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും. എന്നാണ് സാമന്ത പറയുന്നത്.

വിവാഹ മോചനം എന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. സുഖപ്പെടാനുള്ള സമയം എനിക്ക് അനുവദിക്കണം. എനിക്കെതിരെയുള്ള ഈ വ്യക്തിപരമായ ആക്രമണം തുടരുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരികയാണ്, അവര്‍ പറയുന്ന ഈ കാര്യങ്ങളും മറ്റുമൊന്നും എന്നെ തകര്‍ക്കില്ലെന്ന് വാക്ക് നല്‍കിക്കൊണ്ടാണ് സാമന്ത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്.

More in Malayalam

Trending

Recent

To Top