Connect with us

അവിടെ വെച്ച് വലിയൊരു ലൈറ്റ് തന്റെ തലയില്‍ വീണു; താന്‍ ആകെ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇക്കാക്ക തന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി സമാധാനപ്പെടുത്തി; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പൂജ കണ്ണന്‍

Malayalam

അവിടെ വെച്ച് വലിയൊരു ലൈറ്റ് തന്റെ തലയില്‍ വീണു; താന്‍ ആകെ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇക്കാക്ക തന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി സമാധാനപ്പെടുത്തി; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പൂജ കണ്ണന്‍

അവിടെ വെച്ച് വലിയൊരു ലൈറ്റ് തന്റെ തലയില്‍ വീണു; താന്‍ ആകെ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇക്കാക്ക തന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി സമാധാനപ്പെടുത്തി; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പൂജ കണ്ണന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സായി പല്ലവി. താരത്തിന്റെ സഹോദരി പൂജ കണ്ണനും സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്തിരൈ സെവ്വാനം എന്ന സിനിമയാണ് പൂജയുടെതായി ഡിസംബര്‍ 3ന് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് പൂജ തുറന്നു പറഞ്ഞിരിക്കുന്നത്.

കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ദുല്‍ഖര്‍ സല്‍മാനെ പൂജ പരിചയപ്പെടുന്നത്. ഇക്കാക്ക എന്നാണ് പൂജ ദുല്‍ഖറിനെ വിളിക്കുന്നത്. എന്ത് പറഞ്ഞ് അഭിസംബനോധന ചെയ്യണം എന്ന് അറിയില്ലായിരുന്നു. തനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാക്കയെ.

സത്യത്തില്‍ തനിക്ക് അദ്ദേഹത്തോട് ഒരു തരം ക്രഷ് ആയിരുന്നു. പക്ഷെ ഇക്കാക്ക തന്നെ കണ്ടത്ത് കുഞ്ഞിനെ പോലെയാണ്. ആ അവസ്ഥ ഭയങ്കരമാണ്. കലിയുടെ ലൊക്കേഷനില്‍ വച്ച് വലിയൊരു ലൈറ്റ് തന്റെ തലയില്‍ വീണു. എല്ലാവരും പേടിച്ചു. കാരണം, അത് തലയില്‍ വീണ് കുറച്ച് കഴിഞ്ഞപ്പോഴേക്കും താന്‍ ഛര്‍ദ്ദിച്ചു.

പല്ലവി പെട്ടന്ന് ടെന്‍ഷനായി. ‘ഞാനാരാണെന്ന് അറിയോ, നമ്മുടെ അച്ഛന്റെ പേര് എന്താ’ എന്നിങ്ങനെ തന്റെ ഓര്‍മ്മ ടെസ്റ്റ് ചെയ്യുകയായിരുന്നു ചേച്ചി അപ്പോള്‍. അവളുടെ കാരവാന്‍ കുറച്ച് ദൂരെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. അടുത്ത് തന്നെ ഇക്കാക്കയുടെ കാരവാന്‍ ഉണ്ടായിരുന്നു.

അദ്ദേഹം പെട്ടന്ന് തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി. താന്‍ ആകെ പേടിച്ച് വിറയ്ക്കുകയായിരുന്നു. ഇക്കാക്ക തന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി സമാധാനപ്പെടുത്തി. ചേച്ചിയ്ക്ക് അപ്പോഴും ടെന്‍ഷന്‍ കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു എന്നാണ് പൂജ പറയുന്നത്.

More in Malayalam

Trending

Recent

To Top