Connect with us

കേസ് നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്ന്, പക്ഷേ എന്റെ മുമ്പില്‍ ആ കുറ്റം ചെയ്ത ആള്‍ ഇരിക്കുന്നുണ്ട്; പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി; ഇന്‍സ്റ്റാഗ്രാം ലൈവിലെത്തി വിവരങ്ങള്‍ പങ്കുവെച്ച് സാധിക വേണുഗോപാല്‍

Malayalam

കേസ് നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്ന്, പക്ഷേ എന്റെ മുമ്പില്‍ ആ കുറ്റം ചെയ്ത ആള്‍ ഇരിക്കുന്നുണ്ട്; പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി; ഇന്‍സ്റ്റാഗ്രാം ലൈവിലെത്തി വിവരങ്ങള്‍ പങ്കുവെച്ച് സാധിക വേണുഗോപാല്‍

കേസ് നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്ന്, പക്ഷേ എന്റെ മുമ്പില്‍ ആ കുറ്റം ചെയ്ത ആള്‍ ഇരിക്കുന്നുണ്ട്; പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി; ഇന്‍സ്റ്റാഗ്രാം ലൈവിലെത്തി വിവരങ്ങള്‍ പങ്കുവെച്ച് സാധിക വേണുഗോപാല്‍

മിനിസ്‌ക്രീനിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ സാധികയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാളെ പൊലീസ് പിടികൂടി. കാക്കനാട് സൈബര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് നടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പിടിച്ചത്. സാധിക തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രേക്ഷകരെ അറിയിച്ചത്. കുറ്റം ചെയ്ത വ്യക്തി അത് ഏറ്റു പറഞ്ഞെന്നും അയാളുടെ ജീവിതം തകര്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നും നടി അറിയിച്ചു.

സാധികയുടെ വാക്കുകള്‍:

കേരളത്തില്‍ സൈബര്‍ കേസുകള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാന്‍ നല്‍കിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിന്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.

എന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങി പോണ്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. കേസ് കൊടുത്തപ്പോള്‍ ഒരുപാട് ആളുകള്‍ പറഞ്ഞിരുന്നു, കേസ് നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്ന്. പക്ഷേ എന്റെ മുമ്പില്‍ ആ കുറ്റം ചെയ്ത ആള്‍ ഇരിക്കുന്നുണ്ട്. പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി. ഫോണ്‍ മറ്റാര്‍ക്കോ കൊടുത്ത സമയത്ത് കൂട്ടുകാര്‍ ചെയ്തതായിരിക്കാം എന്നാണ് ഇയാള്‍ പറയുന്നത്.

ഒരു പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ചു സംസാരിക്കുമ്പോളും, അവളുടെ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്പോഴും അപകീര്‍ത്തിപ്പെടുത്തുമ്പോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ ഒരു പെണ്‍കുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാര്‍ഥമെങ്കില്‍ സഹായത്തിനു കേരള പൊലീസും, സൈബര്‍ സെല്ലും സൈബര്‍ ക്രൈം പൊലീസും ഒപ്പം ഉണ്ടാകും. കുറ്റം ചെയ്യുന്ന ഓരോരുത്തര്‍ക്കും ഒരുനാള്‍ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്.

ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 18വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ കൊടുക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബര്‍ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികള്‍ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കും.

(ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാള്‍ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്‍പര്യം ഇല്ല. അതുകൊണ്ട് തന്നെ ഞാന്‍ ഈ കേസ് പിന്‍വലിക്കുന്നു.)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top