Connect with us

അവരാരും അച്ഛന്റെ ബന്ധുക്കളല്ല…എല്ലാവര്‍ക്കും സ്വത്ത് മാത്രമാണ് വേണ്ടത്, ഞങ്ങള്‍ പുറംലോകം കണ്ടിട്ട് നാളുകളായി, ഞങ്ങള്‍ക്ക് നീതി വേണം; വിവാദങ്ങള്‍ക്കെതിരെ രംഗത്തെത്തി രമേശ് വലിയശാലയുടെ മകള്‍

Malayalam

അവരാരും അച്ഛന്റെ ബന്ധുക്കളല്ല…എല്ലാവര്‍ക്കും സ്വത്ത് മാത്രമാണ് വേണ്ടത്, ഞങ്ങള്‍ പുറംലോകം കണ്ടിട്ട് നാളുകളായി, ഞങ്ങള്‍ക്ക് നീതി വേണം; വിവാദങ്ങള്‍ക്കെതിരെ രംഗത്തെത്തി രമേശ് വലിയശാലയുടെ മകള്‍

അവരാരും അച്ഛന്റെ ബന്ധുക്കളല്ല…എല്ലാവര്‍ക്കും സ്വത്ത് മാത്രമാണ് വേണ്ടത്, ഞങ്ങള്‍ പുറംലോകം കണ്ടിട്ട് നാളുകളായി, ഞങ്ങള്‍ക്ക് നീതി വേണം; വിവാദങ്ങള്‍ക്കെതിരെ രംഗത്തെത്തി രമേശ് വലിയശാലയുടെ മകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാലയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകും. രമേശിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുചടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമെല്ലാം താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

അതേസമയം, അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാടിനു പിന്നാലെ ചില വിവാദങ്ങളും തലപൊക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അച്ഛന്‍ ഇത്തരത്തില്‍ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാല്‍ തന്നെ പോലീസില്‍ പരാതി നല്‍കുന്നതായും മകന്‍ ഗോകുല്‍ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രമേശ് വലിയശാലയുടെ മകള്‍ എംഎസ് ശ്രുതിയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

എന്റെ പേര് ശ്രുതി എംഎസ് ഞാന്‍ വലിയശാല രമേശിന്റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന് തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്. ഇവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല, അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്.

നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്‌ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേല്‍ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ചോദിക്കില്ല. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. എനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങള്‍ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തൂ, കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. നിങ്ങള്‍ക്കും ഭാര്യയും മക്കളും ഉള്ളതല്ലേ, ശ്രുതി കുറിപ്പില്‍ എഴുതിയിരിക്കുകയാണ്.

കാനഡയില്‍ പഠനത്തിനായി മകന്‍ പോയതോടെ ബന്ദുക്കളുടെ നിര്‍ബന്ധത്തിലാണ് രണ്ടാമത് വീണ്ടും വിവാഹം വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ആത്മ സുഹൃത്തിന്റെ ബന്ധുവായ മിനിയെ ആണ് വധുവായി സ്വീകരിച്ചത്. മിനിയ്ക്ക് ഒരു മകളുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആയിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

പലപ്പോഴും കുടുംബ കലഹം പതിവായിരുന്നു എന്നും രമേശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നുമാണ് അടുത്തറിയുന്നവര്‍ പറയുന്നത്. രമേശിന്റെ മരണ സമയം, ഭാര്യയും മകളും പുറത്തായിരുന്നു. ര്ാത്രി എട്ടോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രമേശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കുടുംബസമേതമായുള്ള രമേശിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ പണ്ട് മുതലേ സ്വപ്നമാണ്, കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളാണ്. വലിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ ആരും വിളിക്കുന്നില്ല. അഭിനയിക്കാനറിയുന്ന എല്ലാ നടന്‍മാരേയും തനിക്ക് ഇഷ്ടമാണെന്നായിരുന്നു രമേശ് പറഞ്ഞത്. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവരോടൊപ്പം നാടകം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യം കിട്ടിയിട്ടുണ്ട്, സാമ്പത്തികമായി ഇല്ലെങ്കിലും. മുന്‍പ് സ്‌ക്രീനില്‍ കണ്ടിരുന്നവരെ കാണാനും നേരിട്ട് പ്രവര്‍ത്തിക്കാനും ഇടപഴകാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്.

മരിക്കുന്നത് വരെ അഭിനയിക്കാനാണ് ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാവാന്‍ കഴിയില്ല. നേരത്തെ നിര്‍മ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ് മരിക്കുക അതാണ് ആഗ്രഹമെന്നുമായിരുന്നു രമേശ് പറഞ്ഞത്. ഒരുപാട് പേരുണ്ട് അങ്ങനെ യാത്രയായത്. രാവിലെ എഴുന്നേറ്റ് വന്നാല്‍ കണ്ടാല്‍ കണ്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരുപാട് പേരെ സഹായിച്ചിട്ടേയുള്ളൂ, കൂടെ നിന്ന് കാലുവാരിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രമേശ് അഭിമുഖത്തില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top