Malayalam
ആരെ കാണിക്കാനാണ് അമ്മയുടെയും മോളുടെയും മുതലക്കണ്ണീര്‍..!?, പോലീസിന്റെ മൂന്നാം മുറ എടുത്താല്‍ തത്ത പറയുമ്പോലെ സത്യങ്ങള്‍ പുറത്ത് വരും!; സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ ശാല രമേശിന്റെ രണ്ടാം ഭാര്യയ്ക്കും മകള്‍ക്കുമെതിരെ തിരിഞ്ഞ് സോഷ്യല്‍ മീഡിയ
ആരെ കാണിക്കാനാണ് അമ്മയുടെയും മോളുടെയും മുതലക്കണ്ണീര്‍..!?, പോലീസിന്റെ മൂന്നാം മുറ എടുത്താല്‍ തത്ത പറയുമ്പോലെ സത്യങ്ങള്‍ പുറത്ത് വരും!; സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ ശാല രമേശിന്റെ രണ്ടാം ഭാര്യയ്ക്കും മകള്‍ക്കുമെതിരെ തിരിഞ്ഞ് സോഷ്യല്‍ മീഡിയ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാലയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകും. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം.
തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാടിനു പിന്നാലെ ചില വിവാദങ്ങളും തലപൊക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ സുഹൃത്ത് രാഹുല്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുമായി എത്തിയത്. രണ്ടാം ഭാര്യയായ മിനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. നടന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയപ്പോഴും രണ്ടാം ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് പറഞ്ഞിരുന്നത്. ഇതിന് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരമാണ് സുഹൃത്ത് വഴി ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
രമേശ് മരിക്കുന്ന ദിവസം വൈകിട്ട് അദ്ദേഹത്തെ വീട്ടിലാക്കി മടങ്ങിയ സുഹൃത്ത് രാഹുലാണ് മിനിക്കെതിരെ രംഗത്തെത്തിയത്. രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളാണ് രമേശിന്റെ മരണത്തില്‍ കലാശിച്ചത്. ഭാര്യ മിനി പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്ന ദിവസം വൈകിട്ട് ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ കൊണ്ടാക്കുമ്പോള്‍ രാവിലെ നേരത്തെ എത്തണമെന്ന് പറഞ്ഞ് പോയ ആള്‍, അന്ന് രാത്രി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ല. ശല്യം ചെയ്താല്‍ താന്‍ ചത്തുകളയുമെന്ന് ഭാര്യയോട് പറഞ്ഞതായി രമേശ് പറഞ്ഞിരുന്നു. പക്ഷെ തിരിച്ചുള്ള പ്രതികരണം നിങ്ങള്‍ ചത്താല്‍ ക്യാനഡയിലെ മകന്‍ വായ്ക്കരി ഇടാന്‍ പോലും എത്തില്ലെന്നായിരുന്നു. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയത്തോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം എന്നുമാണ് രാഹുല്‍ പറയുന്നത്.
അതേസമയം, രമേശിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീക്കണമെന്നും സത്യം പുറത്തുവരണമെന്നും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അമ്മയും മകളും ആരെ കാണിക്കാനാണോ ഈ മുതലക്കണ്ണീര്‍ പൊഴിക്കുന്നത്, പോലീസിന്റെ മൂന്നാം മുറ പരീക്ഷിച്ചാല്‍ തത്ത പറയുപോലെ സത്യങ്ങള്‍ പുറത്ത് വരും, രണ്ടിനെയും തൂക്കിയെടുത്ത് ജയിലിലിടണം എന്നു തുടങ്ങി നിരവധി പേരാണ് രംഗത്തെത്തുന്നത്. മുമ്പും അമ്മയ്ക്കും മകള്‍ക്കിമെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് മിനിയുടെ ആദ്യ വിവാഹത്തിലെ മകള്‍ ശ്രുതി രംഗത്തെത്തിയത്. എന്നാല്‍ രാഹുലിന്റെ അഭിമുഖം വന്നതിനു ശേഷം ശ്രുതി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അഭിമുഖത്തില്‍ രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, മരിക്കുന്നതിന് തൊട്ടു മുമ്പ് രമേശ് അഭിനയിച്ചത് വരാല്‍ സിനിമയിലാണ്. വരാലിന്റെ ഷൂട്ട് കഴിഞ്ഞ് കായംകുളത്ത് എത്തിയപ്പോള്‍ എന്നെ വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് കാണാം എന്നാണ് പറഞ്ഞത്. എന്നാല്‍ വിളിക്കുന്നത് രാത്രി എട്ടു മണിക്കാണ്.ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നു. വന്നതേയുള്ളൂ. നമുക്ക് ഒരു കാര്യം ചെയ്യാം. നാളെ കാണാം എന്ന് പറഞ്ഞു. രാവിലെ വിളിച്ച് പറഞ്ഞു. അഞ്ച് മണിക്ക് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ലൊക്കേഷന്‍ ഒക്കെ കണ്ടിട്ട് അഞ്ച് മണിക്ക് വിളിക്കണം എന്നാണ് പറഞ്ഞത്.
പതിനൊന്ന് മണിക്ക് വിളിച്ചിട്ട് എന്നോട് പറഞ്ഞു…. ഉച്ചയ്ക്ക് ഒരു മണിക്ക് കാണണം എന്ന്, തൈക്കാട് സ്റ്റുഡിയോയില്‍ കാണാം എന്നാണ് പറഞ്ഞത്. അപ്പോള്‍ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു. അയാള്‍ പോയപ്പോള്‍ ഭാര്യ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നു എന്നാണ് രമേശ് പറഞ്ഞത്. ഇനി ശല്യപ്പെടുത്തിയാല്‍ ഞാന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. അവര്‍ നിസാര മട്ടില്‍ പറഞ്ഞത് നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നായിരുന്നു. ഇതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കളിയാക്കി. അപ്പോള്‍ എന്നോട് തിരിച്ച് കളിയാക്കി പറഞ്ഞു, നീ ചത്ത് നിന്റെ പതിനാറിന്റെ ചടങ്ങ് കഴിഞ്ഞിട്ടേ ഞാന്‍ ചാകൂ എന്നായിരുന്നു.
ആത്മഹത്യ ചെയ്യും എന്നൊക്കെയുള്ള ഒരാള്‍ ആണെങ്കില്‍ അത് അപ്പോള്‍ തന്നെ തിരിച്ചറിയുമായിരുന്നു. അങ്ങനെ ഒരു സംശയവും ആ സംഭാഷണത്തില്‍ കണ്ടില്ല.ഈ സംഭാഷണം നടക്കുമ്പോഴാണ് മകന്‍ ഗോകുല്‍ കാനഡയില്‍ നിന്നും വിളിക്കുന്നത്. സ്പീക്കര്‍ ഫോണിലിട്ടാണ് സംസാരിച്ചത്. ഞാന്‍ തൈക്കാട് സ്റ്റുഡിയോവിലുണ്ട്. നാളെ ഒരു വര്‍ക്കുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് മകന്‍ ഫോണ്‍ വെച്ചത്.ആ സമയം ഡയറക്ടര്‍ കൂടി വന്നു. എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഡയറക്ടറോടും രമേശ് പറഞ്ഞു. എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങളെ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ രമേശിനോട് പറഞ്ഞത്.
ഞങ്ങളുടെ സ്റ്റുഡിയോ സംസാരത്തിന്നിടയില്‍ രണ്ടാം ഭാര്യ വിളിച്ചിരുന്നു. അതും കൂടാതെ രമേശ് മരിച്ചതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്നും രഹസ്യമായി ഇവര്‍ എന്നെ വിളിച്ചു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ചോദിച്ചത്. രമേശ് എന്നോടു പറഞ്ഞത് പോലീസിനോട് ഞാന്‍ പറയും എന്നാണ് പറഞ്ഞത്.’ചേച്ചിയുമായി പ്രശ്‌നം ആണെന്നാണ് ഞാന്‍ പറയുക’ എന്നാണ് പറഞ്ഞത്. ‘അയ്യോ അങ്ങിനെ ഒരു പ്രശ്‌നവും ഇല്ല രാഹുലേ….’
‘എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു ശത്രുതയുമില്ല. എന്നോട് രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ പറയും’ എന്നാണ് പറഞ്ഞത്. ‘എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ’ എന്നായിരുന്നു അപ്പോള്‍ അവര്‍ പറഞ്ഞത്. ‘പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി’ എന്നും പറഞ്ഞു.
ഇപ്പോള്‍ അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുണ്ട്. രമേശ് എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. അപ്പോള്‍ തുടങ്ങിയ സംശയം ആണ് എനിക്ക്. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്‌നങ്ങള്‍ വന്നത്. ഇത് രമേശ് പറഞ്ഞിട്ടുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ് പറഞ്ഞത്. മിനി പ്രശ്‌നമാണെന്ന് പറഞ്ഞെങ്കിലും, ഞങ്ങള്‍ നിസ്സഹായരായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യ മിനി എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. തമ്പാനൂര്‍ പോലീസിന് കൊടുത്ത മൊഴിയില്‍ ഞാന്‍ ഇതെല്ലം പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.