Connect with us

കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.., ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്‍ശന്‍

Malayalam

കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.., ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്‍ശന്‍

കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി.., ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്‍ശന്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കിന്നും ആരാധകര്‍ ഏറെയാണ്. പ്രിയദര്‍ശന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ലിസിയും മകള്‍ കല്യാണി പ്രിയദര്‍ശനും മകനും പ്രേക്ഷകര്‍ സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു.

ദീര്‍ഘകാലത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ലിസിയുമായി പിരിഞ്ഞതും അതിന് ശേഷമുള്ള വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞും പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

ലിസിയുമായുള്ള പ്രശ്നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്‍കിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്‍ക്കുന്നവന്‍ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവര്‍ സംസാരിച്ചിട്ടില്ല.

എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവര്‍ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങള്‍ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങള്‍ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ മനസ്സില്‍ എന്താണെന്ന് അവരുടെ ഉള്ളില്‍ കയറി അറിയാനാകില്ലല്ലോ.

വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാള്‍ ലിസി കോടതിയില്‍ പറഞ്ഞത് ‘സംവിധായകന്‍ പ്രിയദര്‍ശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു’ എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാല്‍ ജഡമായെന്ന് തന്നെയല്ലേ അര്‍ത്ഥം. ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാന്‍. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതില്‍ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണ് എന്നും പ്രിയദര്‍ശന്‍ പറയുന്നു.

അതേസമയം, 24 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും ബന്ധം വേര്‍പെടുത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദര്‍ശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ ലിസി നായികയായി മാറി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 ചിത്രങ്ങളില്‍ ലിസി അഭിനയിച്ചു.

ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബര്‍ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദര്‍ശന്‍ എന്ന് പേര് സ്വീകരിച്ചു. പ്രിയദര്‍ശനുമായി ഒരു വിധത്തിലും ചേര്‍ന്ന് പോകാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഈ ബന്ധം വേര്‍പെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികള്‍ക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേര്‍പെടുത്തിയ ആദ്യ നാളുകളികളില്‍ തുറന്നു പറഞ്ഞിരുന്നു.

പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വളരെ ഭംഗിയായി പോകുന്നതായി തോന്നാമങ്കിലും ഉള്ളില്‍ നടക്കുന്ന പല കാര്യങ്ങളും അത്ര സുഗമമം അല്ലന്നു അഭിപ്രായപ്പെട്ടിരുന്നു. പ്രിയദര്‍ശന്‍ ലിസിക്ക് ഒരു വിധത്തിലുമുള്ള ബഹുമാനവും കൊടുത്തിരുന്നില്ലന്നും അതാണ് വിവാഹമോചനത്തിലേക്കെത്താന്‍ കാരണമായതെന്നും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രിയദര്‍ശനു പരസ്ത്രീ ബന്ധമുള്ളത് കൊണ്ടാണ് ലിസി ഇത്തരം ഒരു തീരുമാനമെടുത്തതെന്നു പല ഗോസിപ്പുകള്‍ കേട്ടിരുന്നു. താന്‍ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണെന്നും താന്‍ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയദര്‍ശന്‍ തുറന്നു പറഞ്ഞിരുന്നു. പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top