Connect with us

കുറുപ്പ് ലക്ഷ്യം വെച്ചത് ചാക്കോയെ ആയിരുന്നില്ല.., അത് മറ്റൊരാളെ ആയിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറച്ചിലുമായി മുകേഷ്

Malayalam

കുറുപ്പ് ലക്ഷ്യം വെച്ചത് ചാക്കോയെ ആയിരുന്നില്ല.., അത് മറ്റൊരാളെ ആയിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറച്ചിലുമായി മുകേഷ്

കുറുപ്പ് ലക്ഷ്യം വെച്ചത് ചാക്കോയെ ആയിരുന്നില്ല.., അത് മറ്റൊരാളെ ആയിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറച്ചിലുമായി മുകേഷ്

ദുല്‍ഖര്‍ സല്‍മാല്‍ ചിത്രം കുറുപ്പ് പുറത്ത് വന്നതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് സുകുമാര കുറുപ്പ്. ഇപ്പോഴിതാ സുകുമാരകുറുപ്പിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മുകേഷ്. ചാക്കോയ്ക്ക് മുന്‍പ് കുറുപ്പ് കണ്ടെത്തിയ മറ്റൊരാളെ കുറിച്ചാണ് മുകേഷ് പറയുന്നത്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍ കൂടിയാണ് ഈ കഥ പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ഒരു സ്‌പെഷ്യല്‍ കഥയാണ് പറയാന്‍ പോകുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ഈ സംഭവം മുകേഷ് പങ്കുവെയ്ക്കുന്നത്.

‘എന്തുകൊണ്ടിത് സ്‌പെഷല്‍ ആകുന്നു എന്നു ചോദിച്ചാല്‍ ഈ കഥയിലെ നായകന്‍ വില്ലനാണോ നായകനാണോ എന്ന് നമുക്ക് അറിയില്ല. വില്ലനാണ്, പക്ഷേ കാലം കടന്നുപോകുമ്പോള്‍ പലരുടെയും മനസ്സില്‍ അദ്ദേഹത്തിന് ഹീറോയിസം വരുന്നുണ്ട്. അത് മറ്റാരുമല്ല, കഴിഞ്ഞ മുപ്പത്തിയാറില്‍പരം വര്‍ഷങ്ങളായി പൊലീസ്, സര്‍ക്കാര്‍, സാധാരണക്കാര്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി, സാക്ഷാല്‍ സുകുമാരക്കുറുപ്പ്. മുപ്പത്തിയാറു കൊല്ലങ്ങള്‍ക്ക് മുന്‍പ് കുറുപ്പിനെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തതാണ്, ഇടയ്‌ക്കൊന്നു മങ്ങും വീണ്ടും പൊങ്ങും. സുകുമാരക്കുറുപ്പ് അവിടെ ജീവിച്ചിരിപ്പുണ്ട്, ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നൊക്കെ പറയും. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് സജീവ ചര്‍ച്ചയാണ്.

അതായത് നമ്മുടെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പിനെക്കുറിച്ച് ഒരു ചിത്രം നിര്‍മിച്ച് കുറുപ്പായിത്തന്നെ അഭിനയിച്ചിരിക്കുന്നു. ദുല്‍ഖര്‍, കുറുപ്പിനെ വില്ലനാക്കുമോ നായകനാക്കുമോ എന്ന് എല്ലാവര്‍ക്കും ആശങ്ക ആയിരുന്നു. കുറുപ്പിന്റെ ഇരയായ ചാക്കോയുടെ കുടുംബം കണ്ടിട്ട് പറഞ്ഞത് ഇത് സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ കഥ തന്നെയാണ്, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ്. അതോടെ ആ ജിജ്ഞാസ ഇല്ലാതെയായി. ‘കുറുപ്പ്’ സിനിമയില്‍ത്തന്നെ കല്പകവാടി ഇന്നിന്റെ ഉള്ളില്‍ നടക്കുന്ന ഒരു ചെറിയ രംഗം ഉണ്ട്. അവിടുത്തെ ബാര്‍മാനുമായിട്ടുള്ള രംഗമാണ്. ബാര്‍മാന്റെ പേര് രാമചന്ദ്രന്‍ എന്നാണ്. എന്റെ ഈ കഥയില്‍ സുകുമാരക്കുറുപ്പ് കഴിഞ്ഞാല്‍ രാമചന്ദ്രന്‍ ആണ് നായകന്‍. രാമചന്ദ്രനിലൂടെ നമ്മള്‍ സുകുമാരക്കുറുപ്പില്‍ എത്തുകയാണ്.

കല്പകവാടിയുമായുള്ള ബന്ധത്തെ കുറിച്ചും മുകേഷ് വീഡിയോയില്‍ പറയുന്നുണ്ട്. കല്പകവാടിയിലെ ഒരുപാട് ഫാന്‍സുള്ള അവിടത്തെ സപ്ലയറായിരുന്നു രാമചന്ദ്രന്‍. ഒരു ദിവസം ഞാന്‍ കൂട്ടുകാരുമായി കല്പകവാടിയില്‍ ചെന്നു. രാമചന്ദ്രനെ നോക്കിയപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. മറ്റൊരു സപ്ലയര്‍ വന്നിട്ട് ചോദിച്ചു ‘സാറേ രാമചന്ദ്രനെ നോക്കുവാരിക്കും അല്ലേ? സാറിന്റെ ആളല്ലേ, ദോ അവിടെ നില്‍പ്പുണ്ട് കരയുവാ’. മറ്റൊരു സപ്ലയറും വന്നു പറഞ്ഞു ‘സാര്‍ വിളിച്ചു ചോദിക്കൂ എന്താ പറ്റിയത് എന്ന്’. എല്ലാവരും രാമചന്ദ്രനെ റാഗ് ചെയ്യുന്നുണ്ട്. രാമചന്ദ്രന്റെ പ്രശസ്തിയില്‍ അവര്‍ക്കെല്ലാം ചെറിയ ദേഷ്യം ഉണ്ട്. എനിക്ക് വലിയ ആകാംക്ഷയായി എന്താണ് സംഭവിച്ചത് എന്നറിയാന്‍. നമ്മുടെ നായകന്‍ കണ്ണും തുടച്ച് എന്റെ അടുത്ത് വന്നു ‘സാറേ താമസിച്ചതില്‍ സോറി, ഇരിക്കൂ’.

രാമചന്ദ്രനുമായി വളരെ അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ ഞാന്‍ രാമചന്ദ്രനോട് കാര്യം തിരക്കി. ആദ്യം ഒന്നുമില്ലെന്ന് പറഞ്ഞുവെങ്കിലും പിന്നീട് കാര്യം പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മൂന്നുനാലു പേര് ഇവിടെ വന്നിരുന്നു, ആദ്യമായിട്ടാണ് അവര്‍ വരുന്നത്. ഞാനുമായി വളരെ അടുത്തു. ഈ ഹട്ടില്‍ ആണ് അവര്‍ ഇരുന്നത് അങ്ങനെ അവര്‍ക്കു വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അതിനകത്ത് പ്രധാനപ്പെട്ട ഒരാള്‍ എഴുന്നേറ്റ് എന്റെ തോളില്‍ കയ്യിട്ടിട്ട് പറഞ്ഞു, ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ടല്ലേ, ഒരേ ഹൈറ്റ് ഒരേ വെയിറ്റ്.’ എന്ന്. ആദ്യം കളിയാക്കല്ലേ സാറേ എന്ന് ഞാന്‍ പറഞ്ഞു. അവര്‍ എനിക്ക് ഫോറിന്‍ സിഗറ്റ് തന്നു. മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടയെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ അവരോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു.

അപ്പോള്‍ അവര്‍ ഞാന്‍ അങ്ങനെ ചോദിച്ചതിന്റെ കാരണം തിരക്കി.?’ ഞാന്‍ പറഞ്ഞു ‘എനിക്ക് ഭാര്യ, കുട്ടികള്‍, കൃഷി ഒക്കെ ഉണ്ട്, ഇവിടെ ആഴ്ചയില്‍ ഒരു ദിവസമാണ് എനിക്ക് ഓഫ്. ജോലിയെല്ലാം കഴിഞ്ഞു പോകുമ്പോള്‍ വെളുപ്പാന്‍ കാലത്ത് ആലപ്പുഴയില്‍ നിന്നുള്ള ഫസ്റ്റ് ബസേ എനിക്ക് കിട്ടത്തൊള്ളൂ. ഞാന്‍ അതില്‍ അവിടെ ചെല്ലുമ്പോള്‍ വെളുപ്പാന്‍ കാലം ആകും, ഉച്ചവരെ കിടന്നുറങ്ങും, കുട്ടികളെ ഒക്കെ ഒന്ന് കണ്ടു വരുമ്പോഴേക്കും തിരിച്ചു വരാന്‍ ഉള്ള സമയമാകും. ഇന്നെങ്കിലും ഒന്ന് നേരത്തേ പോകണം അതുകൊണ്ടാണ് ഞാന്‍ ചോദിച്ചതെന്ന് താന്‍ അവരോട് പറഞ്ഞു. എങ്ങോട്ടാണ് എന്ന്’. അവര്‍ എന്നാട് ചോദിച്ചു, അത് ചേപ്പാട് ആണെന്ന് മറുപടി പറഞ്ഞു.’ ‘ഞങ്ങള്‍ക്ക് കരുനാഗപ്പള്ളിയില്‍ വളരെ അത്യാവശ്യം ആയിട്ട് പോകണം ഞങ്ങള്‍ ചേപ്പാട് ഇറക്കിയേക്കാം’ എന്ന് പറഞ്ഞു.

അങ്ങനെ ഹാപ്പിയായി നില്‍ക്കുമ്പോള്‍ കൊല്ലത്തുള്ള തന്റ ക്ലയന്റസുവന്നു. അവര്‍ക്ക വേറെ സപ്ലയറെ തരാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട തങ്ങള്‍ പോയിട്ട് മറ്റെന്നാള്‍ വരാമെന്ന് പറഞ്ഞ് അവര്‍ പോകന്‍ ഒരുങ്ങി. ‘അയ്യോ ഒന്നും കഴിക്കുന്നില്ലേ എന്ന് രാമചന്ദ്രന്‍ ചോദിച്ചു’, ‘രാമചന്ദ്രന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് അങ്ങനെ ഒരു ശീലം ഇല്ലല്ലോ’ എന്ന് അവര്‍ പറഞ്ഞു. ഇത് രാമചന്ദ്രന്‍ ധര്‍മ്മസങ്കടത്തിലായി. എന്നാല്‍ പോകാന്‍ തന്നെ തീരുമാനിച്ച് രാമചന്ദ്രന്‍ തിരിഞ്ഞപ്പോള്‍ സാക്ഷാല്‍ ഉടമസ്ഥന്‍ ചെറിയാന്‍ കല്പകവാടി നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു ‘രാമചന്ദ്രാ, അത് ശരിയല്ലല്ലോ ക്ലയന്റ്‌സ് ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ അങ്ങനെ പോകുന്നത് തെറ്റല്ലേ, എല്ലാവരെയും വിട്ടിട്ടു രാത്രി പോകണം എന്നാണല്ലോ നമ്മുടെ കണ്ടീഷന്‍’ എന്ന്. ശരിയാണെന്ന് പറഞ്ഞ രാമചാന്ദ്രന്‍ മറ്റവരോട് പറഞ്ഞു

‘നിങ്ങള്‍ പോകണം സാര്‍ എനിക്ക് നേരത്തേ വീട്ടില്‍ എത്താനുള്ള യോഗമില്ല. അപ്പോള്‍ അവര്‍ സമാധാനിപ്പിച്ചു ‘ഞങ്ങള്‍ക്ക് അമ്പലപ്പുഴ വരെ പോകാനുണ്ട്. പോയിട്ട് അരമണിക്കൂറിനകം ഞങ്ങള്‍ തിരിച്ചു വരും ഞങ്ങള്‍ വെയിറ്റ് ചെയ്യാം, രാമചന്ദ്രന്‍ ഇവരെ അറ്റന്‍ഡ് ചെയ്തിട്ട് വന്നാല്‍ മതി’ രാമചന്ദ്രന്‍ വീണ്ടും പറഞ്ഞു ‘നിങ്ങള്‍ ദൈവമാണ് സാര്‍, ദൈവം കൊണ്ട് വന്നിരിക്കുകയാണ്. ഒരു മുക്കാല്‍ മണിക്കൂര്‍’, അവര്‍ പറഞ്ഞു ഓക്കേ. അപ്പോള്‍ കൊല്ലംകാരായ എന്റെ ക്ലയന്റസിനെ ഞാന്‍ ശപിച്ചു സാര്‍, ഇവര്‍ക്ക് ഈ സമയത്തെ വരാന്‍ കണ്ടോള്ളൂ എന്ന് വിചാരിച്ചു. ഏറ്റവും കൂടുതല്‍ ഞാന്‍ ശപിച്ചത് എന്റെ മുതലാളിയെത്തന്നെ ആണ്.

പത്തരമണിക്ക് തന്നെ പെട്ടിയുമായി കല്പകവാടിയുടെ മുന്നില്‍ നിന്നു. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ പോയിക്കാണും എന്ന് കരുതി, എങ്കിലും ഒരു നേരിയ പ്രതീക്ഷയുണ്ടായിരുന്നു.പത്തര, പതിനൊന്നര, പന്ത്രണ്ടര. ഒരു മണിയായപ്പോഴേക്കും രാമചന്ദ്രന്റെ പ്രതീക്ഷ വിട്ടു. നിരാശയായി, സങ്കടമായി, ദേഷ്യമായി വീണ്ടും ചെറിയാന്‍ കല്പകവാടിയെ മനസ്സുകൊണ്ട് ശപിച്ച് കൊല്ലത്തുനിന്ന് വന്നവരെയും മനസ്സുകൊണ്ട് ചീത്തവിളിച്ചു, ഞാന്‍ അവിടെ ഇരുന്നു, നാലുമണിയപ്പോള്‍ ബസില്‍ കയറി ചേപ്പാട് പോയി പിറ്റേദിവസം രാത്രി വന്നു. കഥ അത്രയേ ഉള്ളൂ.

വീണ്ടും കുറച്ചു ദിവസം കഴിഞ്ഞ് രാമചന്ദ്രനെ ഞാന്‍ വീണ്ടും കണ്ടു. ‘സാറേ’, രാമചന്ദ്രന്റെ കണ്ണ് ചുവന്നു വിങ്ങി. ‘സാറേ, എന്നെ തോളില്‍ കയ്യിട്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചത് സുകുമാരക്കുറുപ്പ് ആയിരുന്നു സാറേ, അവര് എന്നെയാണ് ആദ്യം കൊല്ലാനായി തിരഞ്ഞെടുത്തത്’. ‘ഈ പ്ലാനും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് അവര്‍ പോയി, തിരിച്ചു വരാതിരുന്നത് പോകുന്ന വഴിക്ക് ചാക്കോയെ കണ്ടു, പാവം ചാക്കോ. അല്ലെങ്കില്‍ ചാക്കോയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നേനെ സാറേ.’ എന്ന് പറഞ്ഞു രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞു.

‘എന്റെ ദൈവം ഈ ഹോട്ടലിന്റെ ഉടമസ്ഥന്‍ ചെറിയാന്‍ സാറാണ്. അദ്ദേഹം അന്ന് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇല്ല. കൊല്ലത്തു നിന്ന് വന്ന ക്ലയന്റ്‌സ് ആണ് സാറേ എന്റെ മറ്റു ദൈവങ്ങള്‍, അവര്‍ വന്നില്ലായിരുന്നെങ്കിലും ഞാന്‍ ഇന്ന് ഇല്ല. ‘രാമചന്ദ്രന്‍ വാവിട്ടു കരഞ്ഞു. ഞാന്‍ അയാളെ പറഞ്ഞ് സമാധാനിപ്പിച്ചു. അന്നുതന്നെ എനിക്ക് സുകുമാരക്കുറുപ്പിന്റെ ക്രൂരത മനസ്സിലായി. ഇപ്പോള്‍ ഈ ‘കുറുപ്പ്’ സിനിമ ഇറങ്ങിയപ്പോള്‍ പലരും പറയുന്നുണ്ട് ‘കുറുപ്പ് മരിച്ചിട്ടില്ല, അയാള്‍ എതൊക്കെയോ സ്ഥലത്തിരിപ്പുണ്ട് എന്ന്. ഈ സിനിമ കണ്ട് അയാള്‍ ചിരിക്കുന്നുണ്ടാകുമോ? എന്ന് പറഞ്ഞ് കൊണ്ട് മുകേഷ് കഥ പറഞ്ഞു നിര്‍ത്തി.

More in Malayalam

Trending

Recent

To Top