Connect with us

‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ,’ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇറങ്ങിയത്; നെടുമുടി വേണുവിനെ കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നു

Malayalam

‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ,’ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇറങ്ങിയത്; നെടുമുടി വേണുവിനെ കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നു

‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ,’ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇറങ്ങിയത്; നെടുമുടി വേണുവിനെ കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നു

മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നെടുമുടി വേണുവിന്റേത്. നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ നെടുമുടി വേണുമായുള്ള 55 വര്‍ഷത്തെ ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച അമൃത ചാനലില്‍ എത്തിയ ഷോയില്‍ വരെ തങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നുവെന്നാണ് ഗായകന്‍ പറയുന്നത്.

”55 വര്‍ഷത്തെ അടുത്ത ആത്മബന്ധം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപാട് സ്‌നേഹം നല്‍കിയ ഒരത്ഭുത പ്രതിഭാശാലി. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘പൂരം’ (സംവിധാനം) എന്ന ചിത്രം മുതല്‍ കഴിഞ്ഞ ആഴ്ച അമൃത ടിവിയില്‍ പറയാം നേടാം എന്ന ഷോയില്‍ വരെ ഞങ്ങള്‍ പങ്കെടുത്തു.”

”ഒരുപാട് ഓര്‍മകള്‍ പങ്കുവെച്ചു. ഇറങ്ങാന്‍ നേരത്ത് വേണുച്ചേട്ടന്‍ പറഞ്ഞു, ‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ,’ മഹാപ്രതിഭയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്നാണ് എം.ജി ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top