Connect with us

ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു, അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്

Malayalam

ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു, അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്

ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു, അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് മേഘ്ന വിന്‍സന്റ്. ചന്ദനമഴയിലെ അമൃതയായി എത്തിയതോടെയാണ് മേഘ്‌നയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിത്. ചന്ദനമഴയ്ക്ക് ശേഷം ഇപ്പോള്‍ പുതിയ പരമ്പരയുമായി എത്തിയിരിക്കുകയാണ് മേഘ്ന. ജ്യോതി എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര് എന്നും പരമ്പരയെക്കുറിച്ചും മേഘ്ന ഒരു അഭിമുഖത്തില്‍ മനസ് തുറന്ന് പറഞ്ഞിരുന്നു.

കണ്ണീര്‍പുത്രിയല്ല. ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഉള്ള എല്ലാ വികാരങ്ങളും ഈ കഥാപാത്രത്തിനും ഉണ്ട്. ചിലപ്പോള്‍ ദേഷ്യം വരും, ചിലപ്പോള്‍ സങ്കടം വരും, സങ്കടം വന്നാല്‍ കടച്ചുപിടിച്ചെന്നു വരും. ചെറിയ ചെറിയ കുസൃതികളും പ്രണയവും എല്ലാമുണ്ട് കഥാപാത്രത്തിന്. ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഉള്ള എല്ലാ വികാരങ്ങളും ജ്യോതിയ്ക്കുണ്ട്. മനസില്‍ വരുന്നത് ഉടനെ എക്സ്പ്രസ് ചെയ്യുന്നതാണ് ജ്യോതിയുടെ രീതിയെന്നും മേഘ്ന പറയുന്നു.

കരയാന്‍ ഗ്ലിസറിന്‍ വേണ്ടി വരുമോ എന്ന ചോദ്യത്തിന് ചില സീനുകളില്‍ വേണ്ടി വരില്ലന്നും ഇന്‍വോള്‍വ് ആയിക്കഴിഞ്ഞാല്‍ ഗ്ലിസറിനില്ലാതെ കരയാനാകുമെന്നും മറ്റ് സമയത്തൊക്കെ വേണ്ടി വരുമെന്നും മേഘ്ന പറയുന്നു. സിനിമതെക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്ന മനസ് തുറന്നത്. പരമ്പരയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവവും മേഘ്ന പങ്കുവെക്കുന്നുണ്ട്.

എന്നെ അടിക്കാന്‍ വരുന്നൊരു സീനായിരുന്നു. അപ്പോഴേക്കും ഞാന്‍ കൈയ്യില്‍ കയറി പിടിക്കണം. പക്ഷെ ടൈമിംഗ് ഞാന്‍ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു. ഇതോടെ അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഞാന്‍ പേടിച്ച് അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി. അത്ര നേരം ഭയങ്കര ഗാംഭീര്യത്തോടെ നിന്ന് ഡയലോഗ് പറഞ്ഞയാളാണ്. എല്ലാവരും കൂടെ ചിരിയായിരുന്നുവെന്നാണ് മേഘ്ന പറയുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ചോദ്യോത്തര പംക്തിയില്‍ മേഘ്‌ന പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയും വാച്ചിയമ്മയും കഴിഞ്ഞാല്‍ മേഘ്നയ്ക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് ആരുമായിട്ടാണെന്നായിരുന്നു ഒരാളുടെ ചോദ്യം. അമ്മയുടെ സഹോദരിയായ റേച്ചുമ്മയുമായിട്ടാണെന്നായിരുന്നു ഇതിന് മേഘ്ന നല്‍കിയ ഉത്തരം. ചെറുപ്പം മുതലെ അവരെ തനിക്കറിയാമെന്നും താരം പറഞ്ഞു. അത് കഴിഞ്ഞാല്‍ തന്റെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കിടുന്നത് ആരാധകരോടാണെന്നും മേഘ്ന പറഞ്ഞു. യൂട്യൂബില്‍ പങ്കുവെക്കാറുള്ള വീഡിയോകളെല്ലാം എടുക്കാറുള്ളത് തങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണെന്നും ചിലപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നും ആരെങ്കിലും വരുമെന്നും മേഘ്ന പറഞ്ഞു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് ആരെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വളരെ വ്യത്യസ്തമായൊരു ഉത്തരമായിരുന്നു ഇതിന് മേഘ്ന നല്‍കിയത്. ഓരോ ദിവസവും ആരെങ്കിലുമൊക്കെ തന്നെ സ്വാധീനിക്കാറുണ്ടെന്നായിരുന്നു മേഘ്ന പറഞ്ഞത്. ചാക്ക് ചുമന്നു കൊണ്ടു പോകുന്ന അപ്പൂപ്പന്‍, പൂ കെട്ടി വില്‍ക്കുന്ന അമ്മൂമ്മ, കരിക്ക് ചെത്തി വില്‍ക്കുന്നയാള്‍, പിച്ചവെച്ച് നടക്കുന്ന കുട്ടി തുടങ്ങിയവരെല്ലാം തന്നെ സ്വാധീനിക്കാറുണ്ടെന്നാണ് മേഘ്ന പറയുന്നത്. ജീവിതത്തില്‍ വലിയ സന്തോഷം തോന്നിയ നിമിഷം തോന്നിയ നിമിഷം ഏതെന്ന ചോദ്യത്തിന് ഈ നിമിഷം എന്നായിരുന്നു നടിയുടെ ഉത്തരം.

അതേസമയം കാലം തിരിച്ച് പോകാന്‍ സാധിച്ചാല്‍ എന്താണ് തിരുത്തുക എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഇതിന് മേഘ്ന നല്‍കിയ മറുപടി ഒന്നും തിരുത്തേണ്ട എന്നായിരുന്നു. ജീവിതത്തില്‍ സംഭവിച്ച ഓരോ സംഭവങ്ങളും ആണ് തന്നെ താനാക്കിയതെന്നും അതിനാല്‍ ഒന്നും തിരുത്തേണ്ടെന്നുമാണ് താരം പറഞ്ഞത്. നടിയായിരുന്നില്ലെങ്കില്‍ താനൊരു ഡാന്‍സ് ടീച്ചര്‍ ആകുമായിരുന്നുവെന്നും മേഘ്ന പറയുന്നുണ്ട്. അതേസമയം ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നൊരാള്‍ ചോദിച്ചതിനും മേഘ്ന മറുപടി നല്‍കി.

പ്രത്യേക ഗുണങ്ങള്‍ ഒന്നും വേണമില്ലെന്നും തന്റെയടുത്ത് ജെനുവിന്‍ ആയിരിക്കണമെന്നുമായിരുന്നു മേഘ്ന പറഞ്ഞത്. ഈ ലൈഫിലെങ്കിലും തന്നെ ചീറ്റ് ചെയ്യാതിരിക്കുമല്ലോയെന്നും മേഘ്ന പറഞ്ഞു. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വിഷാദത്തില്‍ നിന്നും മുക്തി നേടാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ചും പ്രത്യേക വീഡിയോ ചെയ്യാമെന്നും മേഘ്ന വാഗ്ദാനം നല്‍കിയിരുന്നു.

More in Malayalam

Trending

Recent

To Top