Connect with us

മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകള്‍, ഇങ്ങനെ പറന്നു നടന്ന താന്‍ ലോക്ഡൗണില്‍ പെട്ട് വീട്ടിലിരുന്നു, ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി; എന്നാല്‍ രണ്ടു ലോക്ഡൗണും നഷ്ടമായി കാണുന്നില്ല കാരണം!; തുറന്ന് പറഞ്ഞ് കോട്ടയം നസീര്‍

Malayalam

മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകള്‍, ഇങ്ങനെ പറന്നു നടന്ന താന്‍ ലോക്ഡൗണില്‍ പെട്ട് വീട്ടിലിരുന്നു, ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി; എന്നാല്‍ രണ്ടു ലോക്ഡൗണും നഷ്ടമായി കാണുന്നില്ല കാരണം!; തുറന്ന് പറഞ്ഞ് കോട്ടയം നസീര്‍

മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകള്‍, ഇങ്ങനെ പറന്നു നടന്ന താന്‍ ലോക്ഡൗണില്‍ പെട്ട് വീട്ടിലിരുന്നു, ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി; എന്നാല്‍ രണ്ടു ലോക്ഡൗണും നഷ്ടമായി കാണുന്നില്ല കാരണം!; തുറന്ന് പറഞ്ഞ് കോട്ടയം നസീര്‍

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കോട്ടയം നസീര്‍. അഭിനേതാവ്, മിമിക്രി കാലാകാരന്‍ എന്നതിനേക്കാള്‍ ഉപരി നല്ലൊരു ചിത്രകാരന്‍ കൂടിയാണ് അദ്ദേഹം. ഏറെ നാളായി എല്ലാവരെയും പിടിമുറുക്കിയ കോവിഡിനെ കുറിച്ചും അതിനു മുമ്പുള്ള പരിപാടികളെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് താരം.

പൊട്ടന് നൂറു കോടി ലോട്ടറിയടിച്ചു, ഐശ്വര്യ റായിയെ പോലെ ഒരു സുന്ദരിയേയും കിട്ടി, അതായിരുന്നു അന്ന് തന്റെ അവസ്ഥ. കൈ നിറയെ പ്രോഗ്രാമുകള്‍, പിന്നെ സിനിമയും. ദുബായില്‍ നിന്ന് ഒറ്റ രാത്രിയില്‍ കൊച്ചിയിലെത്തി പ്രോഗ്രാം അവതരിപ്പിച്ച് അടുത്ത വിമാനത്തില്‍ ബഹ്റൈനിലേക്ക് പോയിട്ടുണ്ട്. ചിലപ്പോള്‍ ഷെഡ്യൂള്‍ മാറും.

അതോടെ എല്ലാം മാറി മറിയും. നാലായിരത്തിനടുത്ത് പരിപാടികള്‍ ചെയ്തിട്ടുണ്ടാകും. മുപ്പത്തഞ്ചോളം രാജ്യങ്ങളിലായി നാനൂറോളം സ്റ്റേജുകള്‍. ഇങ്ങനെ പറന്നു നടന്ന താന്‍ ലോക്ഡൗണില്‍ പെട്ട് വീട്ടിലിരുന്നു. അപ്പോള്‍ ഇടയ്ക്ക് പുറത്തിറങ്ങി ആകാശത്തേക്കു നോക്കും. ഒരു വിമാനമെങ്കിലും കാണാന്‍ കൊതിയായി.

‘എന്നെ ഒന്ന് പൊടി തട്ടി എടുത്തു വയ്ക്കഡേയ്’ എന്ന് പാസ്പോര്‍ട്ട് പറയുന്നുണ്ട്. ലോക്ഡൗണില്‍ എങ്ങനെ സമയം ചിലവഴിക്കുമെന്ന് ആലോചിച്ചപ്പോഴാണ് ജന്മസിദ്ധമായ കഴിവ് എടുത്തു വീശിയത്. ചിത്രരചന തിരിച്ചു വന്നു. ഒരുപാടു പേരുടെ അഭിനന്ദനങ്ങള്‍ കിട്ടി.

ലാലേട്ടന്റെ പെയ്ന്റിങ് ശേഖരം പ്രസിദ്ധമാണല്ലോ. താന്‍ വരച്ച ഒരു ചിത്രം അതില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതൊക്കെ വലിയ കാര്യമല്ലേ. അതുകൊണ്ട് കഴിഞ്ഞ രണ്ടു ലോക്ഡൗണും നഷ്ടമായി കാണുന്നില്ല എന്നാണ് കോട്ടയം നസീര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top