Connect with us

ഇപ്പോള്‍ സ്ത്രീധനം വേണ്ടയെന്ന് തീരുമാനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല, ഇവരെ എല്ലാം നമുക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാന്‍ സാധിക്കില്ലെന്ന് ജിയോ ബേബി

Malayalam

ഇപ്പോള്‍ സ്ത്രീധനം വേണ്ടയെന്ന് തീരുമാനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല, ഇവരെ എല്ലാം നമുക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാന്‍ സാധിക്കില്ലെന്ന് ജിയോ ബേബി

ഇപ്പോള്‍ സ്ത്രീധനം വേണ്ടയെന്ന് തീരുമാനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല, ഇവരെ എല്ലാം നമുക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാന്‍ സാധിക്കില്ലെന്ന് ജിയോ ബേബി

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിരവധി പേരാണ് വിവധ മേഖലകളില്‍ നിന്നും പ്രതികരണവുമായി എത്തിയത്. എന്നാല്‍ ഈ വേളയില്‍ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സാമൂഹ്യമായ അപജയമാണെന്ന് പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. നിയമ നിര്‍മ്മാണം നടക്കേണ്ട പലയിടങ്ങളിലും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കലാണ് നടക്കുന്നത്. അത് സമൂഹത്തിന്റെ പ്രശ്നമാണ്. അത്തരം കാര്യങ്ങളില്‍ ഒരു ദിവസം കൊണ്ട് മാറ്റം വരുത്താന്‍ സാധിക്കില്ല. പുതിയ തലമുറയെ പഠിപ്പിക്കുന്ന കാര്യങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും ജിയോ ബേബി പറയുന്നു.

‘സ്ത്രീധന മരണം പോലുള്ള പ്രശ്നങ്ങളില്‍ മാറ്റം വരാന്‍ നമ്മള്‍ സാമൂഹ്യമായി മാറേണ്ടതുണ്ട്. വിസ്മയയുടെ വിഷയത്തില്‍ പൊലീസില്‍ പരാതി പെടുമ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നത്. അത് ഒരു പൊലീസുകാരന്റെ മാത്രം പ്രശ്നമല്ല. അത് ഒരു സാമൂഹ്യ അവസ്ഥയാണ്. നിയമനിര്‍മ്മാണം നടക്കേണ്ട പലയിടങ്ങളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് സാമൂഹ്യമായ അപജയമാണ്. ഇതില്‍ മാറ്റം വരുത്താന്‍ ഒറ്റ ദിവസം കൊണ്ട് സാധിക്കില്ല. നിയമങ്ങള്‍ കൊണ്ട് കൊറേ ഒക്കെ മാറ്റം വരുത്താം.

അതോടൊപ്പം തന്നെ ഏറ്റവും ചെറിയ കുട്ടികളെ നമ്മള്‍ ജെന്‍ഡര്‍ ഇക്ക്വാളിറ്റിയെ കുറിച്ചൊന്നും പഠിപ്പിക്കുന്നില്ല. നമുക്ക് നല്ല രീതിയിലുള്ള ഒരു സെക്ഷ്വല്‍ എജുക്കേഷനില്ല. ഇവിടെയെല്ലാം നമ്മള്‍ മാറ്റം വരുത്തേണ്ടതുണ്ട്. മാതാപിതാക്കള്‍ സ്വന്തം മക്കളെ വളര്‍ത്തുന്നത് ഒരു തരം ബിസിനസ് പോലെയാണ്. ആണ്‍കുട്ടികളാണെങ്കില്‍ ഒരു 25-26 വയസാകുമ്പോഴേക്കും സമ്പാതിക്കാന്‍ തുടങ്ങണം. ഇല്ലെങ്കില്‍ മാതാപിതാക്കള്‍ തന്നെ മോശം പറയും. പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പഠനം കഴിഞ്ഞാല്‍ വിവാഹം കഴിച്ച് വിടുക എന്നതാണ്. അതിലൂടെ വലിയൊരു ഉത്തരവാദിത്വം തീര്‍ക്കുകയാണ്.

സ്ത്രീധനം എന്ന വിഷയം പെണ്‍കുട്ടികള്‍ മാത്രം ഉള്‍പ്പെടുന്ന കാര്യമല്ല. അതില്‍ ആണ്‍ കുട്ടികളും, മാതാപിതാക്കളുമുണ്ട്. ഇപ്പോള്‍ സ്ത്രീധനം വേണ്ടയെന്ന് തീരുമാനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ടെങ്കില്‍ അവരുടെ മാതാപിതാക്കള്‍ അതിന് സമ്മതിക്കുന്നില്ല. ഇവരെ എല്ലാം നമുക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാന്‍ സാധിക്കില്ല. അതിന് ഏറ്റവും ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മാറ്റം വരണം. അതിന് സര്‍ക്കാരും, വിദ്യാഭ്യാസ രീതിയുമെല്ലാം മാറേണ്ടതുണ്ട്. ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ എന്റെ കുട്ടികളെ സ്വതന്ത്രരായ മനുഷ്യരായാണ് കാണുന്നത്. അതല്ലാതെ അവരുടെ മേല്‍ എനിക്ക് ലക്ഷ്യങ്ങളോ, സ്വപ്നങ്ങളോ ഒന്നുമില്ല.’

പുരോഗമനപരമായ സിനിമകളിലൂടെയും സമൂഹത്തില്‍ മാറ്റം കൊണ്ട് വരാന്‍ സാധിക്കും. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളെല്ലാം തന്നെ പുരോഗമനപരമായ ചിന്താഗതി മുന്നോട്ട് വെക്കുന്നവയാണ്. അത് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാത്രമല്ല, നായാട്ട്, ആര്‍ക്കറിയാം എന്നീ സിനിമകളെല്ലാം അതിന് ഉദാഹരണമാണ്. അതിനര്‍ത്ഥം ഈ സിനിമകളെല്ലാം പെര്‍ഫക്റ്റാണെന്നല്ല. മറിച്ച് പുരോഗമനപരമായ പല കാര്യങ്ങളും ഈ സിനിമകളില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളും സമൂഹത്തെ മാറ്റുമെന്ന് പറയാനാവില്ല. പക്ഷെ ഇത്തരം സിനിമകള്‍ മെല്ലെ മെല്ലെ നമ്മുടെ സാമൂഹ്യമായ അവസ്ഥകളെ സ്വാധീനിക്കുമെന്നും ജിയോ ബേബി പറയുന്നു.

More in Malayalam

Trending

Recent

To Top