ഇരുപത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിയത്. അഭിനന്ദനങ്ങള്‍ക്കിടയിലും ചില വിമര്‍ശനങ്ങളും ഹര്‍നാസിനെതിരെ ഉയര്‍ന്നിരുന്നു. വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹര്‍നാസിന്റെ മുഖം സുന്ദരമായതു കൊണ്ട് മാത്രമാണെന്നായിരുന്നു വിമര്‍ശനം.
ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍നാസ്. ഈ നേട്ടത്തിന് വേണ്ടി എത്രമാത്രം പ്രയത്നിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമേ അറിയുകയുള്ളൂവെന്നും, വാദപ്രതിവാദങ്ങള്‍ക്ക് പകരം തന്റെ കഴിവെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനമെന്നും ഹര്‍നാസ് പ്രതികരിച്ചു.
ഇത്തരം സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാനാണ് തന്റെ ശ്രമം. ഒരു ഒളിമ്പിക് വിജയത്തിന് സമാനമാണിത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ പ്രശംസിക്കുന്ന നമുക്ക് എന്തുകൊണ്ട് ഒരു സൗന്ദര്യമത്സര വിജയിയെ പ്രശംസിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍നാസ് ചോദിക്കുന്നു.
വിശ്വസുന്ദരിപ്പട്ടം കിട്ടിയതിന് ശേഷം സിനിമകളില്‍ നിരവധി അവസരങ്ങളും തേടിയെത്തുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് അവര്‍ വ്യക്തമാക്കി.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...