Connect with us

ഇതെല്ലാം കണ്ട് എത്രകാലം താന്‍ മിണ്ടാതെ ഇരിക്കണം, ലൗഡ് സ്പീക്കര്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്തര്‍ അനില്‍

Malayalam

ഇതെല്ലാം കണ്ട് എത്രകാലം താന്‍ മിണ്ടാതെ ഇരിക്കണം, ലൗഡ് സ്പീക്കര്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്തര്‍ അനില്‍

ഇതെല്ലാം കണ്ട് എത്രകാലം താന്‍ മിണ്ടാതെ ഇരിക്കണം, ലൗഡ് സ്പീക്കര്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്തര്‍ അനില്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സൈബര്‍ ആക്രമണത്തിനിടയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കൈരളി ചാനലിലെ ലൗഡ് സ്പീക്കര്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് എസ്തര്‍ അനില്‍. ‘വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട്’ എന്ന എപ്പിസോഡിന് എതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ഇതെല്ലാം കണ്ട് എത്രകാലം താന്‍ മിണ്ടാതെ ഇരിക്കണമെന്നാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചോദിക്കുന്നത്.

പരിപാടിയില്‍ പങ്കെടുത്ത താരങ്ങളെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം. ”എന്തുകൊണ്ടെന്ന് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.. 2 ആഴ്ചയോ? മൂന്ന് ആഴ്ചയോ? സ്നേഹ ശ്രീകുമാര്‍, കൈരളി ടിവി, ആല്‍ബി ഫ്രാന്‍സിസ്, രശ്മി അനില്‍കുമാര്‍, നിങ്ങളെല്ലാം വെറും ഷിറ്റ്” ആണെന്നും താരം കുറിച്ചിട്ടുണ്ട്.

അതേസമയം, ലൗഡ് സ്പീക്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി ശ്രിന്ദ അടക്കം പരിപാടിക്കെതിരെ രംഗത്തത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണെന്ന് സിനിമാപ്രവര്‍ത്തകനായ അമല്‍രാജ് വി. അഞ്ചല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും ടോക്സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേയ്ക്ക് പോവുകയാണ് എന്നാണ് ശ്രിന്ദ കുറിച്ചത്.

More in Malayalam

Trending

Recent

To Top