Connect with us

അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയപ്പോഴാണ് എന്നെ വിളിക്കുന്നത്, ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി; നിഴലിലെത്തിയതിനെ കുറിച്ച് ദിവ്യപ്രഭ

Malayalam

അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയപ്പോഴാണ് എന്നെ വിളിക്കുന്നത്, ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി; നിഴലിലെത്തിയതിനെ കുറിച്ച് ദിവ്യപ്രഭ

അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയപ്പോഴാണ് എന്നെ വിളിക്കുന്നത്, ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി; നിഴലിലെത്തിയതിനെ കുറിച്ച് ദിവ്യപ്രഭ

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത് കുഞ്ചാക്കോബോബന്‍ നായകനായി പുറത്തെത്തിയ ചിത്രമായിരുന്നു. ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയ താരമായിരുന്നു ദിവ്യപ്രഭ. ചിത്രത്തിലെ സൈക്കോളജിസ്റ്റ് ഡോ. ശാലിനി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. അപ്രതീക്ഷിതമായാണു സിനിമയിലേക്കെത്തിയതെന്നും ഇപ്പോള്‍ ആളുകള്‍ കഥാപാത്രത്തെ അഭിനന്ദിച്ചെത്തുന്നതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും ദിവ്യപ്രഭ ഒരു അഭിമുഖത്തില്‍ പറയുന്നു.

നിഴല്‍ എന്ന സിനിമയിലേക്ക് അവസാനമെത്തിയ ആള്‍ ഞാനാണ്. ഷൂട്ട് തുടങ്ങുന്നതിനു മൂന്ന് ദിവസം മുന്‍പാണ് എനിക്കു കോള്‍ വരുന്നത്. അവര്‍ക്കു കാസ്റ്റിംഗില്‍ അവസാന നിമിഷം എന്തോ പ്രശ്നം പറ്റിയപ്പോഴാണ് എന്നെ വിളിക്കുന്നത്. ലോക്ഡൗണ്‍ സമയമായിരുന്നു. ആകെയൊരു അനിശ്ചിതത്വമാണ്. എനിക്കു മറ്റു പ്രോജക്ടുകളൊന്നുമില്ല. അപ്പോള്‍ വന്ന കഥയാണ്. നിഴലിന്റെ സംവിധായകന്‍ അപ്പുവിനെ അറിയാം, സംസ്ഥാന അവാര്‍ഡ് കിട്ടിയ ആളാണ്. പിന്നെ ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം. കഥാപാത്രത്തെ കുറിച്ചു കേട്ടപ്പോള്‍ ചെയ്യാത്ത വേഷമാണ്. ചെയ്തുനോക്കാമെന്നു തോന്നി.

കുറച്ച് സീരിയസ് കഥാപാത്രമാണ്. ദിവ്യ ചെയ്താല്‍ നന്നാവുമെന്ന് അപ്പു പറഞ്ഞു. അങ്ങനെ നിഴലിലെത്തിയെന്നും ദിവ്യ പറയുന്നു. തയ്യാറെടുപ്പുകള്‍ നടത്താനുള്ള സമയമൊന്നുമുണ്ടായിരുന്നില്ല. ആദ്യമായിട്ടാണു ഞാന്‍ ഇത്രയും വേഗത്തില്‍ കഥാപാത്രമാകാനൊരുങ്ങുന്നത്. ഓരോ കഥാപാത്രത്തെ കുറിച്ചു കേള്‍ക്കുമ്പോള്‍ അവര്‍ എങ്ങനെയായിരിക്കുമെന്ന ചില ചിന്തകള്‍ വരുമല്ലോ. അതുമാത്രമായിരുന്നു ഡോ. ശാലിനിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.

സൈക്കോളിജിസ്റ്റുകള്‍ ആഴത്തില്‍ നിരീക്ഷിക്കുന്നവരാണ്. അവര്‍ ആളുകളെ നോക്കുന്നതും വിലയിരുത്തുന്നതും എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. അതൊക്കെ മനസിലായതിനു ശേഷമാണ് ശാലിനിയാകാന്‍ ചെന്നത്. കൂടുതല്‍ പഠിക്കാനോ റെഫര്‍ ചെയ്യാനോ സമയം കിട്ടിയിരുന്നില്ലെന്നും ദിവ്യപ്രഭ പറഞ്ഞു.

More in Malayalam

Trending

Recent

To Top