Connect with us

ഞാന്‍ വേഗം സ്റ്റേജില്‍ കയറി, ഒരു അബന്ധം ആര്‍ക്കാണ് പറ്റാത്തത് എന്ന് പറഞ്ഞ് മമ്മൂക്കയെ മറുപടി പ്രസംഗത്തിനായി വിളിച്ചു, ഭാഗ്യം അന്ന് മമ്മൂക്ക ഒന്നും പറഞ്ഞില്ല, എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ; ഓര്‍മ്മകള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി

Malayalam

ഞാന്‍ വേഗം സ്റ്റേജില്‍ കയറി, ഒരു അബന്ധം ആര്‍ക്കാണ് പറ്റാത്തത് എന്ന് പറഞ്ഞ് മമ്മൂക്കയെ മറുപടി പ്രസംഗത്തിനായി വിളിച്ചു, ഭാഗ്യം അന്ന് മമ്മൂക്ക ഒന്നും പറഞ്ഞില്ല, എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ; ഓര്‍മ്മകള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി

ഞാന്‍ വേഗം സ്റ്റേജില്‍ കയറി, ഒരു അബന്ധം ആര്‍ക്കാണ് പറ്റാത്തത് എന്ന് പറഞ്ഞ് മമ്മൂക്കയെ മറുപടി പ്രസംഗത്തിനായി വിളിച്ചു, ഭാഗ്യം അന്ന് മമ്മൂക്ക ഒന്നും പറഞ്ഞില്ല, എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ; ഓര്‍മ്മകള്‍ പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ നൃത്ത സ്‌കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. സിനിമയില്‍ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ല.

ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുജനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് ചില ഗള്‍ഫ് ഷോകളിലും മറ്റും കാണാറുണ്ട് എങ്കിലും, ദിവ്യയുടെ വിശേഷങ്ങള്‍ ഒന്നും ആരാധകര്‍ കൃത്യമായി അറിഞ്ഞിരുന്നില്ല. അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത നടി സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന്റെ സൂചനയും നല്‍കിക്കഴിഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തനിയ്ക്ക് പറ്റിയ ഒരു അബന്ധത്തെ കുറിച്ചും കൂടെ അഭിനയിച്ച സഹതാരങ്ങളെ കുറിച്ചും സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചും പറയുകയീണ് ദിവ്യ ഉണ്ണി.

സിനിമയിലേക്ക് മടങ്ങി വരുമോ എന്ന് ചോദിച്ചപ്പോള്‍, സിനിമ സംവിധാനം ചെയ്യുന്നവര്‍ക്കും എനിക്കും കുഴപ്പമില്ലാത്ത വിധം നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യാന്‍ തയ്യാറാണ് എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. ഇപ്പോള്‍ താന്റെ നൃത്ത വിദ്യാലയത്തിന്റെയും മൂന്ന് മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ് ദിവ്യ ഉണ്ണി.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി കൂടെ അഭിനയിച്ച നടന്മാരെ കുറിച്ചും ദിവ്യ ഉണ്ണി അഭിമുഖത്തില്‍ ഓര്‍മകള്‍ പങ്കുവച്ചു. ദിലീപ് ലൊക്കേഷനില്‍ വളരെ രസകരമാണെന്നാണ് ദിവ്യ പറഞ്ഞത്. ജയറാമേട്ടനൊപ്പം പൂക്കാലം വരവായി എന്ന ചിത്രം മുതലുള്ള ബന്ധമാണെന്നും, എന്നാല്‍ അത്ര പഴക്കമുള്ള ബന്ധത്തെ കുറിച്ചൊന്നും അഭിമുഖങ്ങളില്‍ പറയരുത് എന്ന് ജയറാം ദിവ്യയെ പറഞ്ഞ് ഏല്‍പിച്ചിട്ടുണ്ടത്രെ. കല്യാണ സൗഗന്ധികം മുതലുള്ള ബന്ധമേ പറയാവൂ, അല്ലെങ്കില്‍ തനിക്ക് പ്രായം കൂറേ ആയി എന്ന് കരുതും എന്നാണ് ജയറാം പറയുന്നത്.

വളരെ വേഗത്തിലാണ് ഐവി ശശി സര്‍ സംസാരിക്കുന്നത്. എന്തെങ്കിലും പറയുമ്പോള്‍ ശ്രദ്ധിച്ച് നിന്നാല്‍ മാത്രമേ മനസ്സിലാവൂ. അങ്ങനെ വര്‍ണപ്പകിട്ട് എന്ന ചിത്രത്തിന്റെ സമയത്ത് ഞാന്‍ സര്‍ പറയുന്നത് ശ്രദ്ധിച്ച് കേട്ട് നിന്ന് തിരിഞ്ഞ് നടന്നപ്പോള്‍ ലാലേട്ടനും മറ്റും അവിടെ നിന്ന് ചിരിക്കുന്നു. എന്താണ് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പ്രഡിക്ട് ചെയ്തത് പോലെ തന്നെയാണ് ഞാന്‍ ചെയ്തത് എന്ന് പറഞ്ഞു. ശശി സര്‍ എന്നെ വിളിച്ചപ്പോള്‍ ലാലേട്ടനും അവിടെ നിന്നവരും പറഞ്ഞുവത്രെ, ആ കുട്ടി ഇപ്പോള്‍ വരും കാത് കൂര്‍പ്പിച്ച് വച്ച് ഇങ്ങനെ കേള്‍ക്കും, ആഹാ..ഇങ്ങനെയാണല്ലേ എന്ന ഭാവത്തില്‍ തിരിച്ച് നടക്കും എന്ന്. അത് പോലെ തന്നെയാണ് ഞാന്‍ ചെയ്തത്. അത് കണ്ട് ചിരിക്കുകയായിരുന്നു അവര്‍.

മറവത്തൂര്‍ കനവ് എന്ന ചിത്രത്തിന്റെ സമയത്താണ് മമ്മൂട്ടിയ്ക്ക് ഒരു പുരസ്‌കാരം ലഭിച്ചത്. അന്ന് നടന്ന ഒരു പരിപാടിയില്‍ ഞാനാണ് ഹോസ്റ്റായി നിന്നത്. മമ്മൂട്ടിയെ പോലൊരാള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഒരുപാട് വിശിഷ്ടാഥിതികള്‍ ഉണ്ട്. ഓരോരുത്തരെയും സ്വഗാതം ചെയ്യുന്നത് എല്ലാം എഴുതി പഠിച്ചാണ് ഞാന്‍ സംസാരിയ്ക്കുന്നത്. അവസാനം മമ്മൂട്ടിയെ മറുപടി പ്രസംഗത്തിന് വിളിക്കുന്നതിന് പകരം, ഞാന്‍ നന്ദി പറയാന്‍ ഇന്നയാളെ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് സ്റ്റേജില്‍ നിന്നും പോയി. അപ്പോള്‍ സംഘാടകര്‍ വന്ന്, ‘എന്താണ് ദിവ്യ, മമ്മൂക്കയെ മറുപടി പ്രസംഗത്തിന് വിളിക്കണ്ടേ. മമ്മൂട്ടിയുടെ മറുപടി പ്രസംഗത്തിന് ശേഷമാണ് നന്ദി പറച്ചില്‍’ എന്ന് വന്ന് പറഞ്ഞു. ഞാന്‍ വേഗം സ്റ്റേജില്‍ കയറി, ഒരു അബന്ധം ആര്‍ക്കാണ് പറ്റാത്തത് എന്ന് പറഞ്ഞ് മമ്മൂക്കയെ മറുപടി പ്രസംഗത്തിനായി വിളിച്ചു. ഭാഗ്യം അന്ന് മമ്മൂക്ക ഒന്നും പറഞ്ഞില്ല. എന്തേലും പറഞ്ഞെങ്കില്‍ ഞാന്‍ തീര്‍ന്നേനെ.

ഇപ്പോഴത്തെ സിനിമകള്‍ പലതും ഇമോഷണലി ഒരുപാട് അടുത്ത് നില്‍ക്കുന്നതാണ്. വളരെ റിയലിസ്റ്റിക് ആണ്. മികച്ച നടനെയോ നടിയെയോ ഒന്നും പറയാന്‍ പറ്റില്ല. ആരാണ് മികച്ചത് അല്ലാത്തത്. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. സുരാജ് ഏട്ടന്റെ വികൃതി, ഡ്രൈവിങ് ലൈസന്‍സ്, കാണെക്കാണെ, ട്രാന്‍സ് പോലുള്ള സിനിമകളൊക്കെ ഭയങ്കര ഇഷ്ടമായി. ഒടിടി പ്ലാറ്റ് ഫോമുകളും ഈ സാഹചര്യത്തില്‍ സിനിമയെ വളരെ അധികം സഹായിക്കുന്നുണ്ട്. എന്താവും എന്ന് നിര്‍മാതാക്കള്‍ക്ക് പോലും അറിയാത്ത സിനിമകള്‍ക്ക് മികച്ചൊരു പ്ലാറ്റ് ഫോമാണ് ഒടിടി എന്നും ദിവ്യ ഉണ്ണി പറഞ്ഞു.

More in Malayalam

Trending

Recent

To Top