Connect with us

അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയ സംഭവം; ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍

Malayalam

അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയ സംഭവം; ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍

അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയ സംഭവം; ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി കോടതിയില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് ദിലീപിന്റെ വക്കീല്‍ രാമന്‍പ്പിള്ള. എന്നാല്‍ വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതോടെ ആശങ്കയിലായിരിക്കുകയാണ് ദിലീപ്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയത്. എന്നാല്‍ കള്ളക്കേസാണിതെന്നും മൊഴി നല്‍കാനാകില്ലെന്നും ബി.രാമന്‍പിള്ള ക്രൈം ബ്രാഞ്ചിന് രേഖാമൂലം മറുപടി നല്‍കി. സാക്ഷിയെ സ്വീധീനിക്കാന്‍ താന്‍ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സാക്ഷിയായ ജിന്‍സന്റെ ആരോപണം തെറ്റാണെന്നുമാണ് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിക്ക് നല്‍കിയ മറുപടി.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ പീച്ചി പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ഇപ്പോള്‍ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ച് സംഘമാണ്. ഈ സംഘമാണ് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.രാമന്‍പിള്ളയ്ക്ക് കത്ത് നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേരത്തെ തൃശൂര്‍ പീച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് ദീലിപീന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചത്.

അതേസമയം ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്തെത്തി.സീനിയര്‍ അഡ്വ.ബി.രാമന്‍ പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് അയച്ച നോട്ടീസിനെതിരെ കെ.എച്ച്.സി.എ.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിയിലെ പോര്‍ട്ടിക്കോയില്‍ പ്രതിഷേധ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നടപടിക്കെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടാകുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

നടപടിയെ നിയമപരമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം. ക്രൈംബ്രാഞ്ച് നീക്കം പിന്‍വലിക്കണമെന്നും അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്ന് ദിലീപ് ആരോപിച്ചു. തുടരന്വേഷണത്തിന് ദിലീപ് തടസ്സം നില്‍ക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനിടെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ക്രൈം ബ്രാഞ്ച് നോട്ടീസ് മറുപടി നല്‍കിയത്.

തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കിയിരുന്നു. ഈ അപേകേഷയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നടിയെകൂടി കക്ഷി ചേര്‍ത്തത്. എന്നാല്‍ തുടരന്വേഷണം തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ദിലീപിന്റെ വാദം.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനില്‍ തന്റെ വീട്ടില്‍ വന്നതിന് മൊഴികളില്ല. ഇപ്പോള്‍ പുതിയ ഒരാളെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ അത്തരം മൊഴി ഉണ്ടാക്കാന്‍ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് വാദിച്ചു. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണോ സത്യമാണോ എന്നത് അന്വേഷണ വിഷയമാണെന്ന് കോടതി വ്യക്തമാക്കി.

വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ട്. ദിലീപ് എന്തിനാണ് തുടര്‍ അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പരാതി വൈകി നല്‍കിയത് എന്തുകൊണ്ടാണെന്ന് കാര്യം അന്വേഷിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ഹര്‍ജിയില്‍ നാളെ ഉച്ചയ്ക്ക് ശേഷം വാദം തുടരും. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top